ബേബി ഫുഡും പാക്കറ്റ് ഫുഡും ജനിതക മാറ്റം വരുത്തിയ ഭക്ഷ്യോൽപന്നങ്ങൾ. ഇന്ത്യൻ വിപണി കൈയ്യടക്കുന്നു.
നിയമം ലംഘിച്ച് ജനിതക മാറ്റം (ജി.എം) വരുത്തിയ ഭക്ഷ്യോൽപന്നങ്ങൾ ഇന്ത്യൻ വിപണി കൈയ്യടിക്കിയതായി റിപ്പോർട്ട് . ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളിൽ 32 ശതമാനത്തിലും ഇറക്കുമതി ചെയ്തവയിൽ 80 ശതമാനത്തിലും ജനിതകമാറ്റം വരുത്തിയിട്ടുണ്ട്. ജാഗ്രതപുലർത്തേണ്ട മറ്റൊരു കാര്യം ഇത്തരം ഭക്ഷ്യഉത്പ്പന്നങ്ങൾ ശിശുക്കൾക്കുള്ള ഭക്ഷണത്തിൽ വരെ അടങ്ങിയിട്ടുണ്ടെന്നതാണ്. 65 ഭക്ഷ്യ ഉൽപന്നങ്ങളാണ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 32 ശതമാനത്തിലും ജനിതക മാറ്റം തെളിഞ്ഞിട്ടുണ്ട്. ബേബി ഫുഡ്, ഭക്ഷ്യ എണ്ണ, പാക്കറ്റ് ഫുഡ്, സ്നാക്സ് എന്നിവയാണ് പ്രധാനമായും പരിശോധനക്കെടുത്തത്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ (സി.എസ്.ഇ) നടത്തിയ പഠനത്തിലാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാവുന്ന ഭക്ഷ്യഉത്പ്പന്നങ്ങളെ പറ്റിയുള്ള വിവരങ്ങൾ കണ്ടെത്തിയത്. ജനറ്റിക് എൻജിനീയറിങ് അപ്രൂവൽ കമ്മിറ്റിയുടെ അനുമതിയോടെയല്ലാതെ ഇത്തരം ഭക്ഷ്യോൽപന്നങ്ങളുടെ ഇറക്കുമതിയും നിർമാണവും വിൽപനയും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി (എഫ്.എസ്.എസ്.എ) നിരോധിച്ചതാണ്.ജനിതക മാറ്റം വരുത്തിയ വിളകളും ഭക്ഷ്യോൽപന്നങ്ങളും ശാസ്ത്രലോകത്ത് ഇന്നും തർക്കവിഷയമായി നിൽക്കവെയാണ് അത് ഇന്ത്യൻ വിപണി കൈയ്യടിക്കിയിത്. ജനിതകമാറ്റത്തിലൂടെ രോഗപ്രതിരോധ ശേഷിയും ഉൽപാദനശേഷിയുമുള്ള ചെടിയെ സൃഷ്ടിക്കുവാൻ കഴിഞ്ഞാലും ആ ചെടിയിൽ നിന്നുള്ള വിള മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ വിഷവസ്തുക്കളെയാകും വഹിക്കുക. കൂടാതെ ഈ വിള മണ്ണിനെയും മറ്റു വിളകളെയും നശിപ്പിക്കുമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു.
https://youtu.be/f_mI9bVXTBo