വൃദ്ധയെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്ന് മാംസം കടിച്ച് തിന്ന് 24 കാരൻ

വൃദ്ധയെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിലായി. രാജസ്ഥാനിലെ പാലി ജില്ലയിൽ കഴിഞ്ഞദിവസമായിരുന്നു രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ക്രൂരമായ സംഭവം നടന്നത്. മുംബയ് സ്വദേശി സുരേന്ദ്ര താക്കൂറാണ് പിടിയിലായിരി ക്കുന്നത്. അറുപത്തഞ്ചുകാരി ശാന്തിദേവിയാണ് കൊല്ലപ്പെട്ടത്.

കന്നുകാലികളെ മേയ്ക്കാൻ വയലിലേക്ക് പോയ ശാന്തിദേവിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയശേഷം സുരേന്ദ്ര താക്കൂർ മാസം കടിച്ചെടുത്ത് ഭക്ഷിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവർ ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ അവരെയും സുരേന്ദ്ര താക്കൂർ ആക്രമിക്കുകയുണ്ടായി. തുടർന്ന് ഇയാളെ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്.

മാനസിക പ്രശ്നമുണ്ടെന്ന സംശത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ചും ഇയാൾ ബഹളം തുടരുകയായിരുന്നു. ആക്രമിക്കാൻ തുനിഞ്ഞതോടെ ഇയാളെ പിന്നീട് കെട്ടിയിട്ടു. മാനസിക പ്രശ്നമല്ലെന്നും പേപ്പട്ടിയുടെ കടിയേറ്റതിനെ ത്തുടർന്നുള്ള ഹൈഡ്രോഫോബിയ ബാധിച്ചെന്നുമാണ് ഡോക്ടർമാർ ഇപ്പോൾ പറയുന്നത്. അതിന്റെ ലക്ഷണങ്ങളാണ് ഇയാൾ കാണിച്ച് വരുന്നത്. നായ കടിച്ചെങ്കിലും ഇയാൾ ശരിയായ ചികിത്സ സ്വീകരിക്കുകയോ പേവിഷത്തിനെ തിരായ കുത്തിവയ്പ്പ് എടുക്കുകയോ ചെയ്തിരുന്നില്ല എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.