പ്രണയിച്ച ശേഷം പീഡനത്തിനിരയാക്കി,17 കാരി ​ഗർഭിണി, രണ്ടുപേർ അറസ്റ്റിൽ

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നു. പ്രണയിച്ചതിന് ശേഷം പെൺകുട്ടികളെ പീഡനത്തിനിരയാകുന്ന സംഭവങ്ങളാണ്ധകവും.കഴിഞ്ഞ ദിവസം രണ്ട് വിത്യസ്ത സംഭവങ്ങളിലായി രണ്ട് യുവാക്കളെയാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.അഴിയൂർ രാധാ നിവാസിൽ അമൽജിത്താണ് ഒരുകേസിൽ അറസ്റ്റിലായത്.മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട 17 കാരിയുമായി ഇയാൾ പ്രണയത്തിലായി. തുടർന്നാണ് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.

മട്ടന്നൂർ ഇൻസ്പെക്ടർ പി ആർ മനോജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മട്ടന്നൂർ സബ്ബ് ഇൻസ്പെക്ടർ സി വിജേഷ്, സിവിൽ പോലീസ് ഓഫീസർ സിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഐ പി സി 376 (1) വകുപ്പും പോക്ക്സോ നിയമത്തിലെ 4,6 വകുപ്പുകളും പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പതിനേഴുകാരിയായ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണാടിപ്പറമ്പ വാരം റോഡിലെ അഷ്കറി(23)നെയും പോലീസ് പിടികൂടി. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പീഡിപ്പിച്ചത്. പതിനേഴുകാരി ഗർഭിണിയാണ്.മയ്യിൽ ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പതിനേഴുകാരി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.