കാമുകനുമായുള്ള അരുതാത്തത് കണ്ടു, വീട്ടിൽ പറയുമോ എന്ന് ഭയം, 9 വയസുള്ള സഹോദരിയെ 13 കാരി കൊന്നു കുഴിച്ചു മൂടി

കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങൾ കണ്ട കാര്യം വീട്ടിൽ പറയുമെന്ന് ഭയപ്പെട്ട 13 കാരി, 9 വയസ് കാരി സഹോദരിയെ കൊലപ്പെടുത്തി. ബിഹാറിലെ വൈശാലിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. കാമുകന്റെയും അയാളുടെ ഒരു ബന്ധുവിന്റെയും സഹായത്തോടെയായിരുന്നു 13 കാരി കൊല നടത്തിയത്. ആളെ തിരിച്ചറിയാതിരിക്കാൻ മൃതദേഹത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും കൈവിരലുകൾ മുറിച്ച് മാറ്റുകയും ചെയ്ത മൃതദേഹം വീടിനു സമീപമുള്ള പറമ്പിൽ കുഴിച്ചിടുകയായിരുന്നു.

സംഭവത്തിൽ കോല നടത്തിയ പെൺകുട്ടിയെയും സഹായിച്ച കാമുകനെയും ബന്ധുവായ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല നടത്തിയ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ ജുവനൈൽ ഹോമിലേക്കാന് മാറ്റിയിരിക്കുന്നത്. 18 വയസ് പൂർത്തിയായ കാമുകനും ബന്ധുവായ സ്ത്രീയും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.

വൈശാലി ജില്ലയിലെ ഹർപ്രസാദ് ഗ്രാമത്തിൽ മേയ് 15ന് ആണ് കോല നടക്കുന്നത്. സഹോദരിമാരുടെ രക്ഷിതാക്കൾ സമീപത്തെ ഗ്രാമത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു ഇത്. വിവാഹ ചടങ്ങുകൾക്കു ശേഷം മാതാപിതാക്കൾ വീട്ടിൽ തിരികെ എത്തുമ്പോൾ ഇളയ പെൺകുട്ടിയെ കാണാനിലായിരുന്നു തുടർന്ന് അവർ പോലീസിൽ പരാതി നൽകി. തുടർന്നാണ് ഇത് സംബന്ധിച്ച് കേസ് റജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ഇതിനു പിറകെ ഇവരുടെ വീടിനു സമീപത്തുനിന്ന് മേയ് 19ന് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മൂത്ത സഹോദരിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. ‘അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾത്തന്നെ പെൺകുട്ടിയും കാമുകനും കൊലപാതക വിവരം പോലീസിനോട് തുറന്നു പറയുകയാണ് ഉണ്ടായത്. മോശം സാഹചര്യത്തിൽ ഇരുവരെയും കണ്ടതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് ഇവരുടെ മൊഴി. ഇക്കാര്യം പെൺകുട്ടി വീട്ടിൽ അറിയിക്കുമോയെന്ന ഭയമാണ് കൊലക്ക് കാരണമെന്നും മൊഴിയിൽ ഉണ്ട്.’ – വൈശാലി ജില്ലാ പൊലീസ് സൂപ്രണ്ട് രവിരഞ്ജൻ കുമാർ പറഞ്ഞു.

‘മൂർച്ചയില്ലാത്ത വസ്തു ഉപയോഗിച്ചാണ് മൂത്ത സഹോദരിയും കാമുകനും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തുന്നത്. പിന്നീട് കുട്ടിയുടെ മൃതദേഹം മൂന്നു ദിവസം ഒരു പെട്ടിയിലാക്കി വീട്ടിൽത്തന്നെ സൂക്ഷിച്ചിരുന്നു. മൂന്നു ദിവസത്തിനു ശേഷം ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കാമുകന്റെ സഹായത്തോടെ മൃതദേഹം സമീപത്തെ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. അതിനു മുൻപായി ആളെ തിരിച്ചറിയാതിരിക്കാൻ ആസിഡ് ഉപയോഗിച്ച് മുഖം വികൃതമാക്കുകയും വിരലുകൾ അറുത്തുമാറ്റുകയും ഉണ്ടായി’– എസ്പി പറഞ്ഞിരിക്കുന്നു.