മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17-കാരനെ പാലക്കാട് കെട്ടിയിട്ട് മർദ്ദിച്ചു

പാലക്കാട് . കേരളത്തിൽ വീണ്ടു ആൾക്കൂട്ടക്രമണം. മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17-കാരനെ പാലക്കാട് കെട്ടിയിട്ട് മർദ്ദിച്ചു. മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. ഞായറാഴ്ചയാണ് സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്നംഗ സംഘം കെട്ടിയിട്ട് മർദ്ദിച്ചിരിക്കുന്നത്.

പരമശിവം, ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് കുട്ടിയെ മർദ്ദിക്കുന്നത്. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറയുന്നുണ്ട്. കുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സമാന സംഭവം എറണാകുളം ജില്ലയിലും ഉണ്ടായി. കളമശ്ശേരിയിൽ 16-കാരനെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായ മർദ്ദിക്കുകയാണ് ഉണ്ടായത്. അമ്മയുടെ സുഹൃത്ത് സ്ഥിരമായി വീട്ടിലെത്തുന്നത് ചോദ്യം ചെയ്തതിനാണ് മകനെ കമ്പി കൊണ്ടും കത്രിക കൊണ്ടും ഇരുവരും പരിക്കേൽപ്പിക്കുന്നത്. പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.