കണ്ണൂര്‍: സി.ഒ.ടി. നസീര്‍ വധശ്രമകേസില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയ്ക്ക് കുടുക്ക് മുറുകുന്നു. ഷംസീറിൻ്റെ ഇന്നോവകാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തേക്കും. എംഎൽഎയുടെ കാറില്‍ വച്ചാണ് നസീറിനെ അക്രമിക്കാന്‍ ഗൂഢാലോചന നടന്നതെന്ന ആരോപണത്തിന്റെ സാഹചര്യത്തിലാണ് കാര്‍ കസ്റ്റഡിയില്‍ എടുക്കുന്നത്.
അതേസമയം വാഹനം ഓടിച്ച പുല്യോട് ബ്രാഞ്ച് സെക്രട്ടറിയായ എന്‍.കെ.രാഗേഷും ക്വട്ടേഷന്‍ ഏറ്റെടുത്ത പൊട്ടിയന്‍ സന്തോഷിനും മാത്രമാണ് ആക്രമണത്തില്‍ പങ്കുള്ളതെന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണ സംഘം. മറ്റ് തെളിവുകള്‍ ലഭിച്ചിട്ടില്ല.
നിലവില്‍ ഇന്നോവ കാര്‍ ഉപയോഗിക്കുന്നത് ഷംസീര്‍ ആണെങ്കിലും ബന്ധുവിന്റെ പേരിലുള്ള വാഹനമാണത്. ഷംസീര്‍ എംഎല്‍എയില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ മൊഴിയെടുക്കും. മേയ് 18 ന് രാത്രിയിലാണ് മൂന്നംഗ സംഘം തലശ്ശേരിയില്‍ നസീറിനെ ആക്രമിച്ചത്.