പ്രചരിക്കുന്നത് ശരിയായ കാര്യങ്ങളല്ല, നന്ദമുരി ബാലകൃഷ്ണ നല്ല മനുഷ്യനെന്ന് യുവനടൻ

തെലുങ്ക് സൂപ്പർ‌ താരം നന്ദമൂരി ബാലകൃഷ്ണയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അങ്കിൾ എന്ന് വിളിച്ച് അഭിസംബോധന ചെയ്തതിൽ പ്രകോപിതനായി കൊ തട്ടിമാറ്റിയെന്നും മൊബൈൽ വലിച്ചെറിഞ്ഞെന്നും ആയിരുന്നു പ്രചരണം. അങ്കിൾ എന്ന വിളി കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. അപ്പോൾതന്നെ നടൻ മാപ്പ് പറഞ്ഞെങ്കിലും,ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു.

ഇതിനിടെ നന്ദമൂരിയ്ക്ക് ഫോൺ വന്നു. അദ്ദേഹം ഫോൺ ഉടൻ തന്നെ പോക്കറ്റിൽ നിന്നെടുത്ത് വലിച്ചെറിയുകയായിരുന്നു. കൂടാതെ പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുകയും ചെയ‌്തു. ഇപ്പോഴിതാ സംഭവം ചർച്ചയായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹർഷ്. എൻറെ ഇടതു കൈ കൊണ്ട് പോസ്റ്ററിൽ പിടിക്കാനാണ് ഞാൻ ശ്രമിച്ചത്. എൻറെ അരങ്ങേറ്റ ചിത്രമാണ് സേഹരി. അതിൻറെ പോസ്റ്റർ ഇടതുകൈ കൊണ്ട് പിടിക്കുന്നത് ശുഭകരമല്ല എന്ന് കരുതിയതുകൊണ്ടാണ് അദ്ദേഹം എൻറെ കൈ തട്ടി മാറ്റിയത്. ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. ഈ ചടങ്ങിന് ക്ഷണിച്ചപ്പോൾത്തന്നെ അവർ വരാമെന്നേറ്റു. ഞങ്ങൾക്ക് നന്ദിയുണ്ടെന്നും താരം പറഞ്ഞു

ഏറെ നാളുകൾക്ക് ശേഷമാണ് നന്ദമുരി ബാലകൃഷ്ണ ചടങ്ങുകൾക്ക് അതിഥിയാവുന്നത്. കൊവിഡ് വ്യാപനം മൂലം ഷൂട്ടിങ് തിരക്കുകളിൽ നിന്നും പ്രൊമോഷൻ പരിപാടികളിൽ നിന്നും പൂർണമായും വിട്ടുനിന്ന താരം എട്ട് മാസങ്ങൾക്ക് ശേഷമാണ് സേഹരിയുടെ ചടങ്ങിൽ പങ്കെടുത്തത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കും ഗ്ലൗസും ധരിച്ചായിരുന്നു അദ്ദേഹം വേദിയിൽ എത്തിയത്. ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഗംഗാസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സേഹരി.