ബാലചന്ദ്രമേനോന്‍ പറഞ്ഞത് കേട്ട് അമ്പരന്നു പോയി, നടി സുചിത്ര പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുചിത്ര. ശാലീന സുന്ദരിയായി മലയാളി മനസുകളില്‍ ഇടം പിടിച്ച താരം. വിവാഹ ശേഷം സിനിമയില്‍ നിന്നും വീട്ടു നില്‍ക്കുകയാണ് നടി. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായ സുചിത്ര ജഗദീഷ് സിദ്ധിഖ് നായകന്മാരുടെ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു ഇപ്പോള്‍ താന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സുചിത്ര.

ബാലചന്ദ്ര മേനോന്‍ ചിത്രത്തിലൂടെ തുടക്കം കുറിക്കണം എന്നത് തന്റെ വലിയ ആഗ്രഹം ആയിരുന്നു എന്ന് സുചിത്ര പറഞ്ഞു. ബാലചന്ദ്ര മേനോന്‍ സിനിമയിലൂടെ വരാന്‍ ആഗ്രഹിച്ച കാര്യം താന്‍ അദ്ദേഹത്തോട് തന്നെ പങ്കുവെച്ചപ്പോള്‍ നല്‍കിയ മറുപടി ഞെട്ടിച്ചുവെന്ന് സുചിത്ര പറയുന്നു.

‘ബാലചന്ദ്രമേനോന്‍ സാറിന്റെ സിനിമയിലൂടെ നായികായി വരണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന് നായികമാരെ ക്രിയേറ്റ് ചെയ്യാനുള്ള മാജിക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം അവതരിപ്പിച്ച നായികമാരെല്ലാം സിനിമയില്‍ ഒരുപാട് തിളങ്ങിയത്. സിനിമയില്‍ സജീവമായ ശേഷം ഒരിക്കല്‍ എന്റെയീ നടക്കാതെ പോയ ആഗ്രഹം പറഞ്ഞിരുന്നു. ‘സുചിത്രയെ ആദ്യമായി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ എനിക്കും നഷ്ടബോധം തോന്നിയിട്ടുണ്ട്’ എന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടി. സിനിമയില്‍ അവതരിപ്പിച്ചില്ലെങ്കിലും മേനോന്‍ സാറാണ് എന്നെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയായി തെരഞ്ഞെടുത്തത്. 1997ലാണ് ഞാന്‍ ‘അമ്മ’ ജോയിന്റ് സെക്രട്ടറിയായത്. അന്നെനിക്ക് കഷ്ടിച്ച് 22 വയസ്സാണ്. ഒരാള്‍ടെ കഴിവ് കണ്ടെത്താന്‍ മേനോന്‍ സാറിനു പ്രത്യേക കഴിവുണ്ട്’.

നേരത്തെ മീടു വിനെ കുറിച്ച് തുറന്ന് പറഞ്ഞ് സുചിത്ര രംഗത്ത് എത്തിയിരുന്നു. തനിക്ക് ഇതുവരെ സിനിമാ രംഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും മീ ടൂ അനുഭവങ്ങള്‍ കരിയറില്‍ ഉണ്ടായിട്ടില്ലെന്നും സുചിത്ര പറഞ്ഞു. സിനിമാ പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ നല്ല സുരക്ഷിതത്വ ബോധവുമായിരുന്നുവെന്നും നമ്മളെ സംരക്ഷിക്കാന്‍ അവര്‍ കൂടെ ഉണ്ടെന്ന വിശ്വാസമായിരുന്നു അതെന്നും സുചിത്ര പറഞ്ഞു. യാത്രകളില്‍ പോലും സഹതാരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വല്ലാത്തൊരു ധൈര്യമാണെന്നും സുചിത്ര.

‘ഉദ്ഘാടനത്തിനൊക്കെയായി പുറത്ത് ഒറ്റയ്ക്ക് പോയി ഹോട്ടലില്‍ താമസിക്കുമ്പോഴൊക്കെയാണ് ഭയം തോന്നിയിട്ടുള്ളത്. സിനിമയില്‍ നിന്നോ സിനിമാ പ്രവര്‍ത്തകരില്‍ നിന്നോ ഇന്നുവരെ തിക്തമെന്ന് തോന്നത്തക്ക വിധത്തിലുള്ള അനുഭവങ്ങളൊന്നും നേരിട്ടില്ലെന്നും ഇതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അദ്ഭുതമാണെന്നും പക്ഷേ അതാണ് സത്യമെന്നും സുചിത്ര പറഞ്ഞു.