ശ്രീലങ്കക്ക് പിറകെ പാകിസ്ഥാനും കൊള്ളപ്പലിശക്ക് ചൈനയോട് കടം വാങ്ങുന്നു.

ചൈന ഇന്ത്യയുടെ അയൽ രാജ്യങ്ങളേ വിലക്ക് വാങ്ങുക എന്ന വൻ തന്ത്രം നടപ്പാക്കുന്നു. ഇന്ത്യക്കെതിരേ നീങ്ങാൻ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്ക് കടം വാരി കോരി നല്കി ഒടുവിൽ പലിശയും, കൊള്ള പലിശയും വാങ്ങി ആ രാജ്യത്തേ പോലും വിലക്ക് വാങ്ങുന്ന സാമ്പത്തിക കോളനി വാഴ്ച്ച ചൈന തുടങ്ങിയിരിക്കുന്നു. ഇന്ത്യയെ അടിക്കാൻ ശ്രീലങ്കയോടു തോളുരുമ്മി വാരിക്കോരി കടം കൊടുത്ത് ഒടുവിൽ കൊള്ളപ്പലിശയിൽ ശ്രീലങ്കയെ കടക്കെണിയിലാഴ്ത്തിയ
ചൈന, പാകിസ്ഥാനെയും കടക്കെണിയിലാക്കാൻ കുരുക്കൊരുക്കുന്നു. ആയുധ , വൈദ്യ, ആഹാര രംഗത്ത് ഇന്ത്യയുമായി പിടിച്ച് നില്ക്കാൻ ആകാത്തതിനാൽ അയൽ രാജ്യങ്ങളിൽ ബില്യൺ കണക്കിനു ഡോളർ ഇറക്കി അധികാരം പിടിക്കുകയാണ്‌ ചൈന. പണത്തിനു മുന്നിൽ ഇന്ത്യയേ അടിയറവ് പറയിപ്പിക്കുന്ന ചൈനീസ് നയതന്ത്രം.

ചൈനീസ് ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 2.3 ബില്യൺ യുഎസ് ഡോളർ പാകിസ്ഥാൻ വായ്പയെടുക്കുന്നതായ റിപ്പോർട്ടുകളാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത്. രണ്ട് ദിസവത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൈന പാകിസ്ഥാന് വായ്‌പ നൽകും. വായ്പ നൽകാൻ തയ്യാറായതിൽ ചൈനയ്ക്ക് പാകിസ്ഥാൻ നന്ദി അറിയിച്ചിട്ടുണ്ട് അതേസമയം, കൊള്ളപ്പലിശയാണ് വായ്പകൾക്ക് ചൈന ഈടാക്കുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.

ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ ഇപ്പോൾ കടന്നുപോകുന്നത്. നിത്യച്ചെലവുകൾക്കുപോലും കടം വാങ്ങേണ്ട അവസ്ഥ. അധികാരത്തിലിരുന്നപ്പോൾ ഇമ്രാൻ ഖാൻ കാട്ടിക്കൂട്ടിയ തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. ഗൾഫ് രാജ്യങ്ങളുമായും അമേരിക്കയുമായും ഏറെ അകന്നതും പ്രതിസന്ധിയുടെ ആഘാതം കൂട്ടുകയായിരുന്നു..

ചൈനയിൽ നിന്ന് വായ്പ സ്വീകരിക്കുന്നതിനെ പാകിസ്ഥാനിൽ പലകോണുകളിൽ നിന്നും ശക്തമായ വിമർശനമാണ് ഉയരുന്നത്. രാഷ്ട്രീയ- സാമ്പത്തിക നിരീക്ഷകർ ചൈനയിൽ നിന്നുള്ള വായ്‌പ പാകിസ്ഥാന് കടക്കെണിയിലേക്കും ദാരിദ്ര്യത്തിലേക്കും വലിച്ചെറിയുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്നേഹം നടിച്ച് ആശ്ലേഷിച്ചശേഷം രക്തം ഊറ്റിക്കുടിച്ച് കൊല്ലുന്നതാണ് ചൈനയുടെ രീതിയെന്നും ശ്രീലങ്കയുടെ അനുഭവം ഇതിന് ഉത്തമ ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെ ആദ്യത്തെ മെട്രോയായ ലാഹോർ ഓറഞ്ച് ലൈൻ പദ്ധതിക്കായി എടുത്ത വായ്പയുടെ തിരിച്ചടവ് അടുത്ത വർഷത്തോടെ തുട‌ങ്ങണമെന്ന് ചൈന, പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇതിനുള്ള പണം എങ്ങനെ കണ്ടെടുത്തുമെന്നറിയാതെ വിഷമിക്കുമ്പോഴാണ് കൂടുതൽ വായ്പയെടുക്കുന്നത്. കടമെടുത്ത് കടം വീട്ടുന്ന രീതി രാജ്യത്തെ കൂടുതൽ ആപത്തിലേക്ക് എത്തിക്കുമെന്നാണ് ചൈനീസ് വായ്പയെ എതിർക്കുന്നവരുടെ അഭ്പ്രായം. വിദേശ കടത്തിന്റെ തിരിച്ചടവ് കാരണം സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്റെ കൈവശമുള്ള വിദേശനാണ്യ കരുതൽ ശേഖരം 2.915 ബില്യൺ ഡോളറായിട്ടാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്.

ഇന്ത്യക്ക് ഒരു അടി എന്നനിലയിലാണ് ചൈന ശ്രീലങ്കയുമായി കൂടുതൽ അടുക്കുന്നത്. വാരിക്കോരി സഹായം ചെയ്ത് ആദ്യം ശ്രീലങ്കയെ കൈയിലെടുക്കുകയായിരുന്നു. ലങ്കയിലെ സർവ ശക്തരായിരുന്ന രാജപക്സെ കുടുംബവുമായിട്ടായിരുന്നു ചൈനയുടെ ഇടപാടുകൾ. രാജ്യത്തെ യൂറോപ്യൻ രീതിയിലേക്ക് ഉയർത്താമെന്ന മോഹന വാഗ്ദ്ധാനം കേട്ടതോടെ രാജപക്സെ വീണുപോയി. കൊളംബോയിൽ ഗോൾഫേസ് തീരത്ത് കടൽ നികത്തലും ഹംബൻതോട്ട തുറമുഖവും വിമാനത്താവളവുമൊക്കെ ചൈന ലങ്കയ്ക്ക് നിർമിച്ചു കൊടുക്കുകയായിരുന്നു പിന്നെ. കോടികളാണ് ഇതിനായി ചൈന ചെലവാക്കിയത്. വമ്പൻ നിർമിതികളായിരുന്നുവെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതായിരുന്നില്ല ഒന്നും.

ആരും അവിടേക്ക് തിരിഞ്ഞുനോക്കാതായതോ‌ടെ മുടക്കിയ കോടികൾ എല്ലാം വെറുതേയായി. പക്ഷേ, യാഥാർത്ഥ്യം സമ്മതിച്ചുകൊടുക്കാൻ ചൈന തയ്യാറായിരുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവാക്കേണ്ടി വന്ന തുക കടമായി കണക്കാക്കിയ ചൈന തിരിച്ചടവിന് ശ്രീലങ്കയെ നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നു. ഈ വസ്തുതയാണ് ലങ്കയെ ഇപ്പോഴത്തെ കടക്കെണിയിലേക്കും ദാരിദ്ര്യത്തിലേക്കും എത്തിക്കുന്നത്. നയാ പൈസ കൈയിലില്ലാതായപ്പോഴാകട്ടെ ശ്രീലങ്ക ഒടുവിൽ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. ഇപ്പോൾ ഇന്ത്യയാണ് ശ്രീലങ്കയെ സഹായിച്ചു വരുന്നത്.

ഇന്ത്യയുടെ അയൽ രാജ്യങ്ങളേ സാമ്പത്തികമായി ചൈനയുടെ കോളനികളാക്കുക എന്നതാണ്‌ ചൈനീസ് നയ തന്ത്രം. സൈനീക സഹകരണം നല്കിയാൽ ഇന്ത്യയും നല്കും. ആഹാരവും വസ്ത്രവും മരുന്നും പാക്കിസ്ഥാനും ശ്രീലങ്കക്കും ഭൂട്ടാനും ഒക്കെ നല്കിയാൽ അതും ഇന്ത്യ നല്കും. എന്നാൽ കടം കൊടുക്കാൻ തുടങ്ങിയാൽ അവിടെ ഇന്ത്യയേ മുട്ട് കുത്തിക്കാം എന്നാണ്‌ ചൈനീസ് നീക്കത്തിനു പിന്നിൽ. ഇന്ത്യക്ക് ചൈന നല്കുന്നത് പോലെ വൻ തുക പണം അയൽ രാജ്യങ്ങൾക്ക് നല്കാനുള്ള
സാമ്പത്തിക അവസ്ഥ ഇല്ല.ഇതാണ്‌ ഇപ്പോൾ ചൈന മുതലെടുക്കുന്നത്. ഇന്ത്യക്ക് ചുറ്റും ചൈനീസ് സാമ്പത്തിക കോളനികൾ. ഭാവിയിൽ പണം തിരികെ നല്കിയില്ലെങ്കിൽ ചൈനീസ് ഉപരോധവും ചൈനീസ് ഭണവും  ഇത്തരം രാജ്യങ്ങളിൽ ഉണ്ടാകും