വയസ്സാവുമ്പോള്‍ ഓര്‍മ്മപ്പിശക് വരാം, പക്ഷേ വിവരക്കേട് വരാമോ? അടൂരിനെ നോവിച്ച് ഞോണ്ടി ശാന്തിവിള ദിനേശ്.

മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യില്ലെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയി, മോഹന്‍ലാലിന് നല്ലവനായ റൗഡി എന്ന ഇമേജാണ് ഉള്ളതെന്നായിരുന്നു അടൂര്‍ പറഞ്ഞിരുന്നു. ഇതിൽ അടൂരിനെതിരെ വലിയ വിമര്ശനം ആണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ അടൂരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശ്.

എന്തും പറയുന്ന അവസ്ഥയിലേയ്ക്ക് അടൂര്‍ തരംതാണു എന്ന് ശാന്തിവിള ദിനേശ് പറയുന്നു. വിവാദമുണ്ടാക്കാന്‍ അടൂര്‍ ഒരു കമന്റടിച്ചു. വെറുതെ മോഹന്‍ലാലിനെ ഇട്ട് ഒന്ന് ഞോണ്ടാന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ഇറങ്ങിയിരിക്കുന്നത്. 15ഓ 16ഓ പടമാണ് അദ്ദേഹം ചെയ്തത്. അതിനിടയില്‍ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും കട്ടാകുമെന്നും ശാന്തിവിള ദിനേശ് അടൂരിന് പരിഹസിച്ചിട്ടുണ്ട്.

‘മോഹന്‍ലാല്‍ നല്ലവനായ ഗുണ്ട എന്നാണ് അടൂര്‍ പറയുന്നത്. ഈ മനുഷ്യന് എന്ത് പറ്റി എന്നാണ് ആ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ ആലോചിച്ചത്. വയസ്സാവുമ്പോള്‍ ഓര്‍മ്മപ്പിശക് വരാം. പക്ഷേ വിവരക്കേട് വരാമോ? എത്ര ബഹുമാനത്തോടെ മലയാളികള്‍ കണ്ടിരുന്ന മനുഷ്യനാണ്. ഒരു ആവശ്യമില്ലാതെ മോഹന്‍ലാലിനെ ഗുണ്ട എന്ന് വിളിക്കുന്നു. അമ്പലക്കുരങ്ങാന്‍മാരെയും ചന്തക്കുരങ്ങന്‍മാരെയും പോലെ പരസ്പരം പോരടിക്കുന്നവരാണ് ആര്‍ട്ട് സിനിമാക്കാര്‍ എന്നും ശാന്തിവിള ദിനേശ് വിമര്‍ശിക്കുകയുണ്ടായി.