ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിനു പൊടിഞ്ഞത് കോടികൾ

യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടേയും സജീവ നേതാക്കൾ പങ്കെടുത്തു. കാസർകോടുള്ള സി പി എം, ഡി വൈ എഫ് ഐ യുവ നേതാവായ മുഹമദ് സക്കറിയ 2 ദിവസം നീണ്ട വിവാഹ സല്ക്കാരത്തിൽ മുഴുവൻ സമയവും ഉണ്ടായിരുന്നു.

ആഡംബരമായി നടത്തിയ വിവാഹത്തിനു ഒരു കോടിയിലധികം പണം ചിലവിട്ടതായതാണ് വിവരങ്ങൾ. ആഢംബര വിവാഹവും ഡ്രോൺ ഷൂട്ടിങ്ങും ഒന്നര കോടിയുടെ ബെൻസ് കാറിലെ വിവാഹ യാത്രയും എല്ലാം ഇതിനോടകം വീഡിയോ ആയി പുറത്ത് വന്നിട്ടുണ്ട്. വളരെ സാധാരണ കുടുംബത്തിൽ ഉള്ള കൊല കേസ് പ്രതിക്ക് കോടികളുടെ ആഢമ്പരവും ആസ്തിയും ഒക്കെ എങ്ങിനെ ഉണ്ടായി എന്ന് ചോദിച്ചാൽ എല്ലാം സി പി എമ്മിന്റെ തണലിൽ എന്നു തന്നെ ഉത്തരം. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ പാർട്ടിയിൽ ആകാശ് തില്ലങ്കേരിയെ ആരാധിക്കുന്ന സഖാക്കൾ കണ്ണൂരിലും മറ്റും ഏറെയാണ്‌

ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിനെത്തിയ സി പി എം നേതാവ് മുഹമദ് സാക്കറിയക്ക് പാർട്ടിയിൽ ഉള്ള സ്വാധീനം വലുതാണ്‌. മുഖ്യമന്ത്രി പിണറായി വിജയനുമായി വരെ അടുത്ത ബന്ധങ്ങൾ ഉണ്ട്. മാത്രമല്ല വട്ടിയൂർ കാവ് എം എൽ എ പ്രശാന്ത് സി പി എം നേതാവും മുൻ മന്ത്രിയുമായ ഇ പി ജയരാജൻ തുടങ്ങിയ ഉന്നത നേതാക്കളുമായും ഉറ്റ ബന്ധമാണുള്ളത്.