കൊച്ചി: സ്വപ്നക്ക് റെഡ് ബുൾ ബിയർ മാത്രമല്ല , നല്ല വിസ്കിയും മയക്ക് മരുന്നും ശീലം. ഇപ്പോൾ പുറത്ത് വരുന്നത് മദ്യ ലഹരിയിൽ സ്വപ്ന ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനുമായി റിസോട്ടിൽ നിക്കറും ധരിച്ച് ഇരുന്ന വിവരങ്ങളാണ്. സ്വപ്നയും ഈ ഉദ്യോഗസ്ഥനും ലഹരിയിൽ ആയിരുന്നു എന്നും രണ്ട് പേരും കൂടി സല്ലാപത്തിൽ ആയിരുന്നു എന്നും വെളിപ്പെടുത്തിയത് ദൃക്സാക്ഷി തന്നെ.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സ്വപ്‌നയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഇക്കാര്യം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇത്തരത്തില്‍ ഒരു സംഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത് ഒരു യുവതിയാണ്. അഞ്ച് മാസം മുമ്പ് നടന്ന കാര്യമാണ് അവര്‍ പറയുന്നത്.
സ്വപ്‌നയുടെ അടുത്ത ബന്ധുവിന്റെ ഭാര്യയാണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിവാഹ മോചനത്തിന്റെ ഭാഗമായി നൂറോളം പവന്‍ സ്വര്‍ണം തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ തിരുവനന്തപുരം പൂവാറിലുള്ള റിസോര്‍ട്ടില്‍ എത്താന്‍ സ്വപ്‌ന ആവശ്യപ്പെട്ടു. സംസാരിച്ച് പ്രശ്‌നം പരിഹരിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിന് അരികില്‍ എത്തുമ്പോള്‍ സ്വപ്‌നയും ബര്‍മൂഡ ധരിച്ച ഉദ്യോഗസ്ഥനും അടുത്തടുത്ത് ഇരിക്കുന്നതാണ് യുവതി കണ്ടത്.
ഇരുവരും ജ്യൂസിൽ മദ്യം കലർത്തിയായിരുന്നു കഴിച്ചുകൊണ്ടിരുന്നത്. യുവതിയെയും കണ്ടതോടെ മദ്യം കലര്‍ത്തിയ ജ്യൂസ് കഴിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നെന്നും യുവതി പറഞ്ഞു. പിന്നീട് സ്വര്‍ണം വിട്ടുകിട്ടാനായി പരാതി നല്‍കിയിട്ടും പോലീസ് അനങ്ങിയില്ല. കാരണം തിരക്കിയപ്പോള്‍ പറഞ്ഞത് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും വിളിച്ചു പറഞ്ഞു എന്നായിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ കൂടി പ്രതികരിച്ചതോടെ പോലീസ് ഇടപെടുകയും സ്വര്‍ണം തിരിച്ചു വാങ്ങി കൊടുക്കുകയും ചെയ്തു.
ബംഗളൂരുവില്‍ നിന്നുമാണ് സ്വപ്‌നയെയും സന്ദീപിനെയും എന്‍ഐഎ പിടികൂടിയത്. സ്വപ്നയെ കേരളം വിടാനായി സഹായിച്ചത് ഉന്നതരാണെന്നാണ് പുറത്തെത്തുന്ന വിവരം. മാത്രമല്ല സ്വര്‍ണം എത്തിക്കാനായി പണം മുടക്കിയ ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
പുറത്ത് വരുന്നത് സ്വപ്നയിലെ സ്ത്രീ ഗുണ്ടയും കൊള്ളക്കാരിയും മാത്രമല്ല. തലസ്ഥാനത്തേ ഉന്നതരായ വി.വി.ഐ.പിമാരുടെ രഹസ്യ കാമുകി കൂടിയാണ് സ്വപ്ന എന്ന വിവരങ്ങളാണ്. അസാന്മാർഗികമായി ഇത്തരം ബന്ധങ്ങൾ ഉന്നത രാഷ്ട്രീയ നേതാക്കളിൽ വരെ എത്തിയിരുന്നു. ഉന്നതരേ ഒരു സ്ത്രീക്ക് നിഷ്പ്രയാസം വീഴ്ത്താം എന്നും മന്ത്രിമാർ മുതൽ ഉദ്യോഗസ്ഥരേ വഴി വഴി തെറ്റിക്കാം എന്ന് സോളാർ കേസിൽ കണ്ടതാണ്. അതിനേക്കാൾ ഗൗരവമായ കാര്യങ്ങളാണ് ഇപ്പോൾ സ്വപ്ന സുരേഷിലൂടെ പുറത്ത് വരുന്നത്