അമല പോളിന്റെ കാമുകന്‍ മുംബൈയില്‍ നിന്നുള്ള ഗായകനോ.. ചിത്രങ്ങള്‍ വൈറല്‍

എഎല്‍ വിജയ് സംവിധായകനുമായുള്ള വിവാഹബന്ധം നടി അമല പോള്‍ വേര്‍പെടുത്തിയത് ഏറെ മാധ്യമശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. വിവാഹ ബന്ധഥം വേര്‍പെടുത്തിയ ശേഷം തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെക്കുറിച്ച് നടി അമല പോള്‍ പല അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആടൈ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അമല അക്കാര്യം തുറന്ന് പറഞ്ഞത്. ഉപാധികളില്ലാതെ സ്നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തനിക്ക് കാണിച്ചു തന്നുവെന്നും തനിക്കായി സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ത്യജിച്ചുവെന്നും അമല പറഞ്ഞിരുന്നു.

എന്നാല്‍ തന്റെ കഥയിലെ നായകന്‍ ആരാണെന്ന് അമല തുറന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ആരാണ് അദ്ദേഹമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മുംബൈയില്‍ നിന്നുള്ള ഗായകന്‍ ഭവ്നിന്ദര്‍ സിംഗുമായി അമല പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിതിന് തൊട്ടുപിന്നാലെയാണത്. സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്ക് അമലയോ ഭവ്നിന്ദര്‍ സിംഗോ പ്രതികരിച്ചിട്ടില്ല.

വിവാഹ ശേഷം അഭിനയിക്കാന്‍ വിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തന്റെ 28ാം വയസില്‍ നടി വിവാഹ മോചിതയായത്.ധനുഷ് മൂലമാണ് അമല പോള്‍ തന്റെ വിവാഹ ബന്ധം വേര്‍പെടുത്തിയതെന്നായിരുന്നു വിജയ് യുടെ അച്ഛന്റെ ആരോപണം. ഈ ആരോപണത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍ ഇപ്പോള്‍. ഈ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ എഎല്‍ വിജയ്യുടെ അച്ഛന്‍ എഎല്‍ അഴകപ്പന്‍ രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

ധനുഷാണ് വിവാഹമോചനത്തിന്റെ കാരണക്കാരനെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഴകപ്പന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴ് പോര്‍ട്ടലിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് അമല പോള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.വിജയ്യുമായുള്ള വിവാഹ ശേഷം അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്ന അമല പോളിന്റെ മനസ് മാറ്റിയത് ധനുഷ് ആണെന്നായിരുന്നു അഴകപ്പന്റെ കുറ്റപ്പെടുത്തല്‍. എന്നാല്‍, തന്റെ നിര്‍മ്മാണക്കമ്ബനിയുടെ ചിത്രമായ അമ്മാക്കണക്കിലൂടെ അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമല പോളിനെ നിര്‍ബന്ധിച്ചിരുന്നുവെന്ന് അഴകപ്പന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിവാഹത്തിന് മുന്നേ അമല ‘അമ്മ കണക്കി’ല്‍ അഭിനയിക്കാനുള്ള കരാറില്‍ ഒപ്പിട്ടിരുന്നതാണെന്നും ചിത്രത്തില്‍ അഭിനയിക്കുന്നതിന് ധനുഷിന്റെ ഭാഗത്ത് നിന്ന് വലിയ പ്രഷറുണ്ടായിരുന്നെന്നും അഴകപ്പന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമല അഭിനയിക്കാന്‍ തയ്യാറായതെന്നും കഥാപാത്രത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ അമല സിനിമയില്‍ സജീവമാകുകയായിരുന്നുവെന്നും അഴകപ്പന്‍ പറഞ്ഞിരുന്നു.വിജയ്‌യും അമലയും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് ഇതാണ് എന്നും വിവാഹ മോചനത്തിന്റെ പ്രധാന കാരണം ഇത് തന്നെയായിരുന്നു എന്നും അഴകപ്പന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ എല്ലാം കാറ്റില്‍ പറത്തിയാണ് അമല പോള്‍ പ്രതികരിച്ചത്.

അനാവശ്യമായി വിവാദമുണ്ടാക്കാനായി പേഴ്‌സണല്‍ ജീവിതം വെച്ച്‌ കളിക്കരുതെന്നാണ് അമല ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മുന്‍ ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതില്‍ മറ്റാരും ഉത്തരവാദികളല്ല എന്നും ധനുഷ് എന്നും എന്റെ വെല്‍വിഷര്‍ മാത്രമായിരുന്നെന്നും അമല പോള്‍ പറഞ്ഞു.