ഇടുക്കി. ഇടുക്കിയിൽ ആനകളേ വിഷം കൊടുത്ത് കൊല്ലുന്നത് കണ്ടെത്തി പുറത്ത് വിട്ട പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് രാജ് ദുരൂഹമായി മരിച്ചു.അരികൊമ്പനെ ചിന്നക്കനാലിലേക്കു കൊണ്ടുവരണം എന്ന് ആഗ്രഹിച്ച്, അരിക്കൊമ്പന്‍ പ്രൊട്ടസ്റ്റില്‍ പങ്കെടുത്ത ആനന്ദ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ചിന്നക്കനാല്‍ ചെമ്പകതൊഴുകുടി പഴയ കാണിയുടെ മകനാണ് ആനന്ദരാജ്.
ഇദ്ദേഹം ഉള്‍പ്പെടെ മൂന്നുപേര്‍ ചിന്നക്കനാലിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നും ആഗസ്റ്റ് 15 ന് തിരുവനന്തപുരത്തു നടന്ന , അരിക്കൊമ്പന്‍ പ്രൊട്ടസ്റ്റില്‍ പങ്കെടുത്തിരുന്നു . പ്രൊട്ടസ്റ്റ് കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ പിതാവിനെ , വനം കയ്യേറ്റ മാഫിയയുടെ ആളുകള്‍ ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ബെെക്ക് തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു . ഈ വിവരം മൃഗസ്നേഹികളെ അറിയിച്ചതിനെ തുടര്‍ന്ന് ആനന്ദ് രാജിനെ , മാഫിയ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി .
കൊലപാതക ഭീഷണി കാരണം ആദിവാസികള്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ മടിച്ചു . എന്നാല്‍ പ്രൊട്ടസ്റ്റ് നടത്തിയ മൃഗസ്നേഹി സംഘടനാ പ്രതിനിധികള്‍ അവിടെയെത്തി , ആക്രമണത്തില്‍ പരിക്കേറ്റ കാണിയെ കൂട്ടികൊണ്ടുപോയി ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കി . എന്നാല്‍ പിന്നീട് ആ പരാതി പിന്‍വലിക്കാന്‍ പോലീസിന്റേയും ഫോറസ്റ്റിന്റേയും ഭാഗത്തു നിന്നും പ്രഷര്‍ ഉണ്ടായി .
അരിക്കൊമ്പന്‍ എന്ന ആനയ്ക്ക് സ്വന്തം ആവാസ വ്യവസ്ഥ നഷ്ടമായതു പോലെ തന്നെ , ആദിവാസികളേയും സ്വെെര്യമായി ജീവിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തുകയാണ് മാഫിയകളും കുടിയേറ്റ കര്‍ഷകരും . ആഗസ്റ്റ് 15 ന് ശേഷം , മാഫിയയുടെ ആക്രമണത്തില്‍ ഭയന്ന് നടക്കുകയായിരുന്നു ആനന്ദ് രാജ് .
മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊന്നതാണെന്നും അഭ്യൂഹങ്ങളുണ്ട് . വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ പോസ്റ്റ്മാര്‍ട്ടം ചെയ്തതായി അറിവില്ല . ഭയത്താല്‍ ബിപി കൂടി മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അറിഞ്ഞു . ആനന്ദ് രാജിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും ആവശ്യപ്പെട്ട് അനക് ട്രസ്റ്റ് പരാതി നല്‍കും .