കോട്ടയം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെയും ഭാര്യയുടെ ബെഡ്‌റൂം ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രധാന പ്രതി പിടിയിലായി. ആര്‍പ്പൂക്കര മുതിരക്കാലയില്‍ 23 കാരനായ എം ആര്‍ രോഹിത്താണ് മൊബൈല്‍ കാമറ വെച്ചാണ് കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയത്. ഗാന്ധിനഗര്‍ സി ഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതി അര്‍പ്പൂക്കര സ്വദേശി അന്‍സില്‍ റിമാന്‍ഡിലാണ്.
ഫെബ്രുവരിയിലാണ് സംഭവം. രാത്രി വീടിന്റെ മുകളില്‍ മൊബൈല്‍ ഫോണും വെച്ച് ദൃശ്യം പകര്‍ത്തുകയായിരുന്നു പ്രതികള്‍. വീടിനു മുകളിൽ കയറി എയർ ഹോളിലൂടെ കൈയ്യിട്ട് സ്വകാര്യ രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു 23കാരൻ. ഡോക്ടറുടെ ഭാര്യയാണ് എയർ ഹോളീലൂടെ പ്രതിയുടെ കൈ കാണുന്നത്. തുടർന്ന് നിലവിളിച്ചപ്പോൾ ഇരു പ്രതികളും ടെറസിൽ നിന്നും ചാടി രക്ഷപെട്ടു.
ഇനിയാണ് സംഭവത്തിലെ ട്വിസ്റ്റും പ്രതികൾ കുടുങ്ങുന്നതും. രക്ഷപെട്ട പ്രതികൾ തന്നെ ഡോക്ടറുടെ വീട്ടിൽ ഏതാനും മിനിട്ടുകൾക്ക് ശേഷം തിരിച്ചെത്തി. ഇവിടെ നിന്നും ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു എന്നും പറഞ്ഞ് അത് അന്വേഷിക്കാൻ എന്ന ഭാവത്തിലായിരുന്നു പ്രതികൾ ഡോക്ടറുടെ വീട്ടിൽ വന്നത്. ആ സമയം ഇയാളുടെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ കണ്ട് യുവതി തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസില്‍ അറിയിച്ചു.
തുടർന്ന് പ്രതികളേ ചോദ്യം ചെയ്തപ്പോൾ ഇവർ മുമ്പും ഡോക്ടറുടെ ബഡ് റൂം ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളതായും പലർക്കും അയച്ച് കൊടുത്തിട്ടുള്ളതായും വ്യക്തമായി. പതിവായി രാത്രിയിൽ വീടിനു മുകളിൽ കയറി പ്രതികൾ ദമ്പതിമാർ മുറിയിലേക്ക് വരുന്നതും കാത്ത് ഇരിക്കുന്നതും പോലീസിനോട് സമ്മതിച്ചു. ഡോക്ടറുടെ വീട്ടില്‍ കയറി രഹസ്യമായി ഫോണില്‍ കിടപ്പറ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തവരുടെ പേരുകളും പോലീസിനോട് ഇവർ പറഞ്ഞു. എന്നാൽ അവർ അത് ദുരുപയോഗം ചെയ്യാതെ അവർക്കെതിരെ നടപടി എടുക്കാൻ ആകില്ല എന്നാണ് പോലീസ് നിലപാട്. അവരുടെ ഫോണിലേക്ക് ദൃശ്യങ്ങൾ അയച്ചു കൊടുത്തവരാണ് കുറ്റക്കാർ എന്നും പോലീസ് പറയുന്നു. പൊലീസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രി ഭാഗത്ത് എത്തിയപ്പോഴാണ് രോഹിത്തിനെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.