പ്രസവിക്കുന്ന പെണ്ണുങ്ങളേ എല്ലാം അമ്മ എന്നു വിളിക്കുന്ന പരിപാടി നിർത്തണം എന്ന് തുറന്നടിച്ച് അവതാരകയായ അശ്വതി ശ്രീകാന്ത്. കണ്ണൂരിൽ കാമുകനൊപ്പം പോകാൻ പിഞ്ചോമനയെ ഓർക്കാവുന്നതിനപ്പുറം ചെയ്ത് ആ സ്ത്രീ ഇല്ലാതാക്കി. അതേ പോലെ ഇടുക്കി കുമളിയിൽ ജന്മം കൊടുത്ത് സ്വന്തം മകനെ ആ സ്ത്രീ വെട്ടി നുറുക്കി ബാഗുകളിലാക്കി. ഈ സാഹചര്യത്തിലാണ് അശ്വതിയുടെ കുറിപ്പ് വന്നിരിക്കുന്നത്. പ്രസവിച്ചാൽ അമ്മ ആകില്ല. പ്രസവിക്കുന്ന സ്ത്രീകളേ എല്ലാം അമ്മ എന്നും വിളിക്കരുത്.
കേരളത്തിന്റെ എല്ലാ നേട്ടത്തിന്റെയും തലക്കാണ് 2 അമ്മമാർ (സ്ത്രീകൾ) പ്രഹരിച്ചിരിക്കുന്നത്.നാണംകെടുകയാണ് സമ്മുടെ സംസ്കാരവും, വനോഥാനവും എല്ലാം. സ്ത്രീകൾ ഇങ്ങിനെ ഒക്കെ ചെയ്യുന്ന നാട് എന്ന് കേൾക്കുമ്പോൾ പുരുഷന്മാർ പോലും ഞടുങ്ങുകയാണ്. ഇത്ര ഭീകരമായ കുറ്റ വാസന എങ്ങിനെ മലയാളി സ്ത്രീകളിൽ വരുന്നു. പയന്നൂരിലെ ഡോക്ടർ ഓമന മുതൽ ഇപ്പോൾ ഇടുക്കിയിലെ വീട്ടമ്മയിൽ വരെ എത്തി നില്ക്കുന്ന വെട്ടി നുറുക്കലുകൾ ശരിക്കും ആരെയും ഞെട്ടിപ്പിക്കുകയാണ്. കേരളത്തിലെ സ്ത്രീകളുടെ മാനസീകാവസ്ഥയിൽ മാറ്റങ്ങൾ വരികയാണോ?ലജ്ജിച്ച് തലതാഴ്ത്തുകയാണ് കേരളം. ഒരു കുഞ്ഞു പുഞ്ചിരിയെ മരണത്തിലേക്ക് തള്ളി വിട്ട നീചയായ അമ്മയെ ഓർത്ത്. കാമുകനൊപ്പം ജീവിക്കാൻ വിയാനെന്ന പൊന്നുമോന്റെ ജീവനെടുത്ത ശരണ്യയെന്ന സ്ത്രീക്കു മേൽ ഓരോ അമ്മയുടേയും ശാപവാക്കുകൾ വന്നു വീഴുകയാണ്. വിടരും മുമ്പേ കൊഴിഞ്ഞു പോയ ആ പുഞ്ചിരിയെ ഓർത്ത് തേങ്ങുകയാണ്. അത്രയ്ക്കുണ്ട് ആ വേദനയുടെ ആഴം…
തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത ആ സംഭവം നടന്നത്. ഇരുളിന്റെ മറവില്‍ കുഞ്ഞുമായി കടല്‍ത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേയ്ക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേയ്ക്ക് മടങ്ങിയത്.
പൊട്ടിത്തെറിച്ചും ശപിച്ചും അമ്മമാര്‍!
കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിൽ കുഞ്ഞിനെ എറിഞ്ഞുകൊലപ്പെടുത്തിയ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയെ (22) പോലീസ് തെളിവെടുപ്പിനായി തയ്യിൽ കടപ്പുറത്ത് കൊണ്ടുവന്നപ്പോൾ ഏറെ രോഷത്തോടെയാണ് ജനങ്ങൾ പ്രതികരിച്ചത്.സാർ, സ്ത്രീകൾക്ക് അപമാനം വരുത്തിവച്ച ഈ നാറിയെ കൊന്നുകളയണം… കാമുകന്റെ കൂടെ പൊറുക്കാൻ പോയ്ക്കോടീ, കുഞ്ഞിനെ പോറ്റാൻ കഴിയില്ലെങ്കിൽ കുട്ടികളില്ലാതെ ദുഃഖിക്കുന്ന അച്ഛനമ്മമാർക്ക് നിന്റെ കുഞ്ഞിനെ കൊടുത്തൂടെ…’ഇത് രോഷാകുലരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും വാക്കുകളാണ്.തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ശരണ്യയുടെ മുഖത്ത് കാര്യമായ ഭാവവ്യത്യാസങ്ങൾ ഇല്ലാതെ തല താഴ്ത്തിയാണ് എത്തിയതെങ്കിലും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പിനുശേഷം തിരിച്ചു ജീപ്പിലേക്ക് കയറുന്പോൾ ശരണ്യയുടെ മുഖത്ത് സങ്കടഭാവം പ്രകടമായിരുന്നു.തുടർന്ന് തെളിവെടുപ്പിനായി ശരണ്യയും കുടുംബവും താമസിച്ച തയ്യിലിലെ വീട്ടിലേക്കാണു കൊണ്ടുപോയത്. വീട്ടിൽ കയറിയതോടെ ശരണ്യയുടെ അമ്മയും സഹോദരിയും മറ്റു ബന്ധുക്കളും ദുഃഖം താങ്ങാനാവാതെ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു.
സംഭവത്തിൽ പ്രതിഷേക്കടലിരമ്പുമ്പോൾ രോഷക്കുറിപ്പ് പങ്കുവയ്ക്കുകയാണ് അവതാരകയായ അശ്വതി ശ്രീകാന്ത്. പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി എന്ന് അശ്വതി വേദനയോടെ കുറിക്കുന്നു. അശ്വതി ഫെയ്സ്ബുക്കിൽ പങ്കുവച്ച് ലഘു കുറിപ്പ് ഇങ്ങനെ;