ഗര്‍ഭിണിയായിരുന്നപ്പോൾ ഭക്ഷണത്തിന് വേണ്ടി നെടുവീര്‍പ്പെട്ട നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്- അശ്വതി ശ്രീകാന്ത്

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാൻ അശ്വതിക്കായി. രണ്ടാമത് ​ഗർഭിണിയാപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. തന്റെ പ്രണയവും വിവാഹവുമൊക്കെ വീട്ടില്‍ വലിയ പ്രശ്‌നങ്ങളായിരുന്നുവെന്ന് പറയുകയാണ് അശ്വതിയിപ്പോള്‍. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്രീകാന്തിനെ അശ്വതി വിവാഹം കഴിക്കുന്നത്.

തന്റെ കുട്ടിക്കാലത്ത് അമ്മ ഒരുപാട് സ്ട്രഗിളിലൂടെ ബുദ്ധിമുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നാണ് അശ്വതി പറയുന്നത്. അമ്മയുടെ എതിര്‍പ്പും എന്റെ പ്രണയവും ഒരു തുലാസിലായി. അമ്മയ്ക്ക് എന്റെ പ്രണയം ഇഷ്ടപ്പെട്ടിരുന്നില്ല. ആരാ അതെന്ന് ചോദിച്ച് തല്ലാനൊക്കെ വന്നു. അത് വലിയ സീനായതോടെ അവന്റെ നമ്പറൊക്കെ വാങ്ങി അങ്ങോട്ട് വിളിച്ചു. പിന്നീട് ഭീകരമായ പ്രശ്‌നങ്ങളാണ് ഉണ്ടായത്. അച്ഛനെങ്കിലും എന്റെ ഈയൊരു ഇഷ്ടത്തിന് കൂടെ നില്‍ക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ് അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നെന്നും അശ്വതി പറയുന്നു.

അതേ സമയം ആദ്യം ഗര്‍ഭിണിയായ കാലത്ത് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റിയും അശ്വതി പറയുന്നുണ്ട്. ‘ഗര്‍ഭിണിയായിരുന്ന സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീര്‍പ്പെട്ട നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്നും’, അശ്വതി വ്യക്തമാക്കുന്നു.

രണ്ട് കൊല്ലം മുന്‍പ് അമ്മയ്ക്ക് സര്‍ജറി ചെയ്യേണ്ടി വന്നതിനെ പറ്റിയും നടി സൂചിപ്പിച്ചു. ‘ഞാനത്ര ധൈര്യമുള്ള ആളൊന്നുമല്ലെന്ന് പറഞ്ഞാണ് അശ്വതി സംസാരിക്കുന്നത്. അന്ന് സര്‍ജറി റൂമില്‍ നിന്നും പുറത്തിറങ്ങി വന്നു. എന്നിട്ട് ഐസിയുവിന്റെ മുന്നില്‍ കുനിഞ്ഞിരുന്ന് കരയുകയാണ്. അന്നേരം ഒരു പയ്യന്‍ എന്റെ അടുത്ത് വന്നിട്ട് വിളിച്ചു. എന്നിട്ട് ചക്കപ്പഴത്തിലെ ആശചേച്ചിയല്ലേ, ഒരു സെല്‍ഫി എടുത്തോട്ടെ എന്ന് ചോദിച്ചു. ഐസിയുവിന് മുന്നിലിരുന്ന് ഒരാള്‍ കരയണമെങ്കില്‍ അവര്‍ക്ക് വേണ്ടപ്പെട്ട ആരെങ്കിലും അതിനകത്ത് ഉണ്ടായിരിക്കുമല്ലോ, അത് പോലും ചിന്തിക്കാതെയാണ് അദ്ദേഹം ഫോട്ടോ എടുക്കാന്‍ വന്നതെന്നും’, അശ്വതി പറയുന്നു.