കോവിഡിന് മരുന്നുമായി ആയുർവേദം, മരുന്ന് കഴിച്ച രണ്ടാം ദിനം തന്നെ കോവിഡ് നെ​ഗറ്റീവായി

ബാംഗ്ളൂർ ആസ്ഥാനമായുള്ള പരബ്രഹ്മ ആയുർവേദിക് റിസർച്ച് സെന്റർ കോവിഡിന്റെ ഔഷധം 500ലേറെ രോഗികൾക്ക് നല്കി 2 ദിവസം കൊണ്ട് ടെസ്റ്റ് നെഗറ്റീവാക്കി. കോവിഡ് 19നു അലോപ്പതിയിൽ ഇപ്പോഴും മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ്‌ അയുർവേദ റിസർച്ച് സെന്റർ ഈ നേട്ടം കൈവരിച്ചത്. 500ലേറെ രോഗികൾക്ക് മരുന്ന് നല്കി രണ്ടാമത്തെ ദിവസം ടെസ്റ്റ് നെഗറ്റീവാക്കിയ റിസൾട്ട് ഗവേഷണ കേന്ദ്രം പുറത്ത് വിട്ടു. കോവിഡ് 19നു ഇമ്യൂണിറ്റി ഫുഡ് സപ്ലിമെന്റും കഷായവുമാണ്‌ ഉപയോഗിക്കുന്നത്. ഇതിനകം 13000ത്തോളം രോഗികളിൽ പരബ്രഹ്മ റിസർച്ച് സെന്റർ ആയുർവേദ മരുന്ന് ഉപയോഗിച്ചു എങ്കിലും രോഗികളുടെ ടെസ്റ്റ് റിപ്പോർട്ട് ഇപ്പോഴാണ്‌ പുറത്ത് വിടുന്നത്

ലോകത്തിലെ അത്ഭുതം ഞങ്ങൾ നിർമ്മിച്ചിരിക്കുന്നു എന്നും ലോകമാകെ ഉള്ള രാജ്യങ്ങൾ ഇത് പരീക്ഷിക്കണം എന്നും പരബ്രഹ്മ ആയുർവേദ ഗവേഷണ കേന്ദ്രം അധികൃതർ പറഞ്ഞു. പരബ്രഹ്മയുടെ ആയുർവേദ ആശുപത്രിയിൽ മാത്രം അല്ല ഇത് ഇപ്പോൾ പരീക്ഷിക്കുന്നത്. ഇന്ത്യയിലെ നിരവധി ഭാഗത്ത് മെഡിക്കൽ കേളേജുകളിൽ അടക്കം ഡോക്ടർമാർ പരബ്രഹ്മയുടെ ഔഷധം രോഗികൾക്ക് നല്കി ടെസ്റ്റ് റിസൾട്ട് 2 ദിവസം കൊണ്ട് നെഗറ്റീവ് ആയത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വിശ്വസിക്കാം എന്നും ഫലം കണ്ടെന്നുമാണ് അലോപ്പൊതി ഡോക്ടർമാരും പറയുന്നത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം പരബ്രഹ്മയുടെ ആയുർവേദ ഔഷധം ലോകത്തിലെ മനുഷ്യരെ നശിപ്പിക്കുന്ന മഹാമാരിയേ തളക്കുവാൻ എത്രയും വേഗം കഴിയട്ടേ എന്ന് ലക്ഷ്യവുമായി ആന്ധ്രയിലും കർണ്ണാടകത്തിലും സ്വാമിമാരുടെ നേതൃത്വത്തിൽ പൂജകൾ 2 ദിവസമായി നടന്നു വരുന്നു. ആയുർവേദ ഔഷധം വയ്ച്ച് ഹോക കുഢം തെളിയിച്ച് വലിയ പൂജകളാണ്‌ പലയിടത്തും സ്വാമിമാരും ആശ്രമങ്ങളും നടത്തുന്നത്. കോവിഡ് 19നെ തുറന്ന് വിടാൻ ചൈനക്ക് സാധിച്ചു എങ്കിൽ ഇന്ത്യക്ക് അതിനേ തളയ്ക്കാനും കഴിഞ്ഞു എന്ന് ഹോമങ്ങളിൽ പങ്കെടുക്കുന്ന സ്വാമിമാരും വലിയ പ്രഖ്യാപനങ്ങൾ നടത്തി

പതിനായിരകണക്കിനു രോഗികളിൽ കോവിഡ് 19 ആയുർവേദ മരുന്ന് ഉപയോഗിക്കാൻ നേതൃത്വം നല്കിയത് ഇന്ത്യയിലെ അലോപ്പൊതി ഡോക്ടർമാർ തന്നെയാണ്‌. അവർ മരുന്ന് ഉപയോഗിച്ച ശേഷം സാക്ഷ്യപത്രവും നല്കിയിട്ടുണ്ട്. എന്നാൽ ആ സാക്ഷ്യ പത്രങ്ങൾ പ്രധാനമന്ത്രിക്കോ കേന്ദ്ര ആരോഗ്യ മന്ത്രിക്കോ, കേന്ദ്ര ആഭ്യന്തിര മന്ത്രിക്കോ മാത്രമേ സമർപ്പിക്കൂ എന്നും പരംബ്രഹ്മ റിസർച്ച് സെറ്റർ കർമ്മ ന്യൂസിനോട് വ്യക്തമാക്കി. കാരണം അല്ലാതെ ഡോക്ടർമാരുടെ പേരുകൾ വെളിപ്പെടുത്തുകയോ സർട്ടിഫികറ്റുകൾ പുറത്ത് വിടുകയോ ചെയ്താൽ അവരെ വേട്റ്റയാടും. ഞങ്ങൾക്ക് രോഗികളിലേക്ക് ഈ മരുന്ന് എത്തിക്കാൻ ആകില്ല. അനേകം കോവിഡ് രോഗികളുടെ ജീവനാണ്‌ ഈ ഫുഡ് സപ്ലിമെന്റും കഷായവും നല്കി ഞങ്ങൾ ഇപ്പോൾ രക്ഷിച്ച് കൊണ്ടിരിക്കുന്നത്

പതിനായിരങ്ങൾ മരുന്ന് ഉപയോഗിച്ച് വെറും 2 ദിവസം കൊണ്ട് സുഖമായി. മരുന്ന് ഉപയോഗിച്ച ശേഷം ഒരാൾ പോലും മരിച്ചിട്ടില്ല. പാർശ്വ ഫലങ്ങൾ ഒന്നും ഇല്ലാത്ത ഈ ആയൂർവേദ മരുന്നിനോട് കേന്ദ്ര ആരോഗ്യ വകുപ്പും പ്രധാനമന്ത്രിയും ഉടൻ പ്രതികരിക്കണം. മരുന്നിനു കഴിവില്ലാ എങ്കിൽ അത് കേന്ദ്ര സർക്കാർ പരിശോധനയിലൂടെയും ക്ളിനിക്കൽ ടെസ്റ്റിലൂടെയും പറയണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയും ഈ കാര്യത്തിൽ മൗനം വെടിയണം., ഇന്ത്യൻ പ്രധാനമന്ത്രി എന്തുകൊണ്ടാണ്‌ ഇന്ത്യൻ ആയുർവേദം കോവിഡിനു മരുന്ന് കണ്ടെത്തി വിജയിച്ചിട്ടും നീശബ്ദത പാലിക്കുന്നത് എന്നും ഗവേഷണ കേന്ദ്രം ചോദിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ ഉണ്ടേൽ മാത്രമേ രാജ്യത്തിനും ലോകവ്യാപകമായും ഈ മരുന്ന് വൻ തോതിൽ ഉല്പാദിപ്പിക്കാനും വിതരണം ചെയ്യാനും സാധിക്കൂ. എല്ലാ ലോക നേതാക്കളും ഈ മരുന്നിനെ കുറിച്ച് പഠിക്കണം. കോവിഡ് 19നു ആയുർവേദ മരുന്ന് അല്ലാ രാജ്യങ്ങളിലും ഉപയോഗിക്കാനും വിശദീകരിച്ച് നല്കാനും പരബ്രഹ്മ ആയുർവേദ റിസർച്ച് സെന്റർ തയ്യാറാണ്‌ എന്നും അധികൃതർ വ്യക്തമാക്കി.

ഞങ്ങൾ മരുന്ന് കണ്ടുപിടിച്ചു. ഇനി ഇന്ത്യയിലും ലോകത്തും കോവിഡ് മൂലം മനുഷ്യർ മരിച്ചു വീണാൽ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും. മരുന്ന് ജനങ്ങളിൽ എത്തിക്കാൻ മടിക്കുന്നത് അലോപ്പൊതി ഡോക്ടർമാരുടേയും അലോപൊതി മെഡിക്കൽ മാഫിയയെയും ഭയന്നാണ്‌ എങ്കിൽ മനുഷ്യരേ അതോ ശാസ്ത്രത്തിന്റെ അഹങ്കാരമോ വലുത് എന്ന് ആലോചിക്കണം. ഇനി ഒരു മരണം ലോകത്ത് ഒഴിവാക്കാൻ ഇന്ത്യൻ ആയുർവേദ മരുന്ന് ദയവായി ലോക രാജ്യങ്ങളും പരിശോധിക്കണം. ഇത് ലോക രാജ്യ നേതാക്കൾക്കും കൂടിയുള്ള അപ്പീൽ ആണ്‌ എന്നും റിസർച്ച് സെന്റർ വ്യക്തമാക്കി

കോവിഡ് 19 രോഗികളേ സുഖപ്പെടുത്തുന്ന മരുന്നിന്റെ പേരിൽ പരബ്രഹ്മ ആയുർവേദ റിസർച്ച് സെന്ററിന്റെ ആരും ചോദ്യം ചെയ്യാൻ വന്നാലും ഉത്തരങ്ങൾ എല്ലാം നൽകും. ഞങ്ങൾക്ക് ആയുർവേദ മരുന്ന് നിർമ്മിക്കാനും റിസർച്ച് നടത്താനും ലോകമാകെ വില്പന നടത്താനും ഇന്ത്യാ സർക്കാരിന്റെയും ലണ്ടൻ ആസ്ഥാനമായുള്ള ബോർഡിന്റേയും എല്ലാ അനുമതിയും ഉണ്ട്. എല്ലാ രേഖകളോടെയുമാണ്‌ മരുന്ന് നിർമ്മാണവും ഗവേഷണവും നടന്നിരിക്കുന്നത് എന്നും പരബ്രഹ്മ വ്യക്തമാക്കി.