കോവിഡിന് അത്ഭുദ ഔഷധമോ, എല്ലാം പരാജയപ്പെടുമ്പോൾ ചരിത്രം കുറിച്ച് ആയുർവേദം

ലോകമെമ്പാടും കൊറോണ എന്ന വൈറസ് പിടിമുറുക്കുമ്പോൾ വാക്സിൻ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ലോകരാജ്യങ്ങളെല്ലാം. ഇപ്പോളിതാ മഹാമാരിക്ക് ഔഷധം  കണ്ടെത്തിയിരിക്കുകയാണ് അയൂർവേദ ഫുഡ് സപ്ലിമെന്റ് എന്ന പേരിലുള്ള മരുന്നും കഷായവും. ഇത് ഉപയോ​ഗിച്ച കൊറോണ പോസിറ്റീവായ രോ​ഗികൾക്ത് രോ​ഗ മുക്തി നേടുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബാംഗ്ളൂരിലെ   പരബ്രഹ്മ ആയൂർവേദ റിസർച്ച് സെന്ററും ഈ ഔഷധത്തിന്റെ ഉപയോഗം ചരിത്ര വിജയം എന്നാണ് പറയുന്നത്. വാക്സിനും മറ്റും ഉപയോഗിക്കാൻ മനുഷ്യനെ പോലും കിട്ടാതെ വരുമ്പോൾ ആയുർവേദ പ്രതിരോധ മരുന്ന് ഉപയോഗിക്കാൻ ആയിരങ്ങളാണ് മുന്നോട്ട് വരുന്നത്.

ഇമ്യൂണിറ്റി എനർജി ബൂസ്റ്റർ എന്ന ആയുർവേദ പൗഡറും, കഷായവുമാണ്‌ മരുന്ന്. പോസിറ്റീവ് രോഗി 2 ദിവസത്തേ മരുന്നിന്റെ ഉപയോഗത്തിലൂടെ നെഗറ്റീവ് ആയി മാറുന്നു. 2 ദിവസത്തിൽ കൂടുതൽ എടുക്കില്ല എന്നും ഓഗസ്റ്റ് 2 വരെ ബാംഗ്ളൂരിലെയും വിവിധ ഭാഗങ്ങളിലേയും പരബ്രഹ്മ ആശുപത്രിയിൽ ചികിൽസിച്ച് ഭേതമായ രോഗികളുടെ എണ്ണം പതിനായിരം കടന്നതായും റിസർച്ച് കേന്ദ്രം അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇത് പോലെ തന്നെ ഹോമിയോ പ്രതിരോധ മരുന്നും ഫലപ്രദം എന്ന അവകാശവാദം ഉന്നയിച്ചിരുന്നു. അതിനു പിറകേയാണ്‌ കോവിഡ് പോസിറ്റീവ് രോഗികളിൽ മരുന്ന് നല്കി വിജയം അവകാശപ്പെട്ട് പരബ്രഹ്മ ആയുർവേദ റിസർച്ച് രംഗത്ത് വന്നത്. അമ്പതിലധികം ഡോക്ടർമാരുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫികറ്റും ഉണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ ഉറപ്പ് ലഭിച്ചാൽ മാത്രമേ സാക്ഷ്യ പത്രം പുറത്ത് വിടൂ എന്ന് അധികൃതർ വ്യക്തമാക്കി. മരുന്നിനേകുറിച്ച് അറിവ് പുറത്ത് വന്നതോടെ ബ്രിട്ടനിൽ നിന്നും ജർമ്മനിയിൽ നിന്നും അന്വേഷണങ്ങൾ എത്തി. എന്തയാലും കോവിഡിനു അലോപ്പൊതിയിൽ ഇതുവരെ മരുന്നില്ല. വാക്സിൻ ഇല്ല. ലക്ഷങ്ങൾ പിടഞ്ഞ് ശ്വാസം കിട്ടാതെ മരിക്കുന്നു. ലോകമാകെ തകരുന്നു.

ജനങ്ങൾ പട്ടിണിയിൽ ആകുന്നു. വ്യവസായങ്ങൾ തകരുന്നു. ബിസിനസുകൾ തരിപ്പണമാകുന്നു. ഈ അവസ്ഥയിൽ ആശ്വാസത്തിന്റെയും രക്ഷപെടലിന്റെയും കച്ചി തുരുമ്പ് കണ്ടാൽ പോലും അത് സർക്കാരും ശാസ്ത്രവും പരിഗണിക്കണം. ശാസ്ത്രം എന്നാൽ അലോപ്പൊതി മാത്രം അല്ല. ഇന്ത്യയുടെ ആയുർവേദത്തിന്റെ ശക്തി കുറച്ച് കാണരുത്. അലോപ്പൊതി ആശുപത്രികളും …ഡോക്ടർമാരും മഹാ ശക്തികളാണ്‌. ഇവരുടെ സ്വാധീനത്തിന്റെ ഇടയിൽ ആയുർവേദത്തിനേ തള്ളികളയരുത്. ഒരു മരുന്ന് കണ്ടെത്തിയാൽ തന്നെ അതിനെ പരിശോധിക്കണം. ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി എത്രയും പെട്ടെന്ന് ലോകത്തേ രക്ഷിക്കണം. ഏത് വൈദ്യ ശാത്ര വിഭാഗം ആയാലും തമ്മിൽ തർക്കിക്കരുത്. ജനങ്ങൾക്കും ലോകത്തിനു രക്ഷപെട്ടാൽ മാത്രം മതി.

കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്‌. അനുമതി ലഭിച്ചാൽ കോവിഡ് ഔഷധം എന്ന് മുദ്രണം ചെയ്ത് തന്നെ വിപണിയിൽ എത്തിക്കാൻ സാധിക്കും. ഇപ്പോൾ ഈ ഫുഡ് സപ്ലിമെന്റും കഷായവും പരബ്രഹ്മ ആശുപത്രിയിൽ മാത്രമാണ്‌ ഉപയോഗിക്കുന്നത്. എന്നാൽ ആയൂർ വേദ ഔഷധത്തിന്റെ കഴിവ് മനസിലാക്കിയ നിരവധി മറ്റ് ആശുപത്രികളും ഈ മരുന്ന് ഉപയോഗിക്കാൻ തുടങ്ങി. ആയുർ വേദ ഔഷധം ഉപയോഗിച്ച ശേഷം ആർക്കും കോവിഡ് മൂലം ശ്വാസ കോശ തടസവും ഗുരുതരാവസ്ഥയും ഉണ്ടായിട്ടില്ല.

ഒരു കോവിഡ് മരണം പോലും ചികിൽസയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടും ഇല്ല. കോവിഡ് പോസിറ്റീവ് തെളിഞ്ഞാൽ ഉടൻ ആയുർവേദ ഫുഡ് സപ്ളിമെന്റ് ഉപയോഗിക്കുകയാണ്‌ ചെയ്യേണ്ടത്. കോവിഡ് രോഗികൾ അല്ലാത്തവർക്കും സംശയം ഉള്ളവർക്കും ഈ പ്രതിരോധ മരുന്ന് ഉപയോഗിക്കാം. പാർശ്വ ഫലങ്ങൾ ഒന്നും ഇല്ലെന്നും അധികൃതർ പറയുന്നു.ആയൂർവേദ ഫുഡ് സപ്ലിമെന്റ് ഫലവത്തെന്ന് അറിഞ്ഞതോടെ വിദേശ രാജ്യങ്ങളിലേ സർക്കാർ പ്രതിനിധികൾ വരെ വിശദാംശങ്ങൾക്കായി ബാംഗ്ളൂരിലെ പരബ്രഹ്മ ആയുർവേദി റിസർച്ച് സെന്ററിലേക്ക് വിളിക്കുന്നു. ഇന്ത്യാ സർക്കാരിൽ നിന്നും അനുമതി ലഭിച്ചാൽ കഷായവും , ഇമ്യൂണിറ്റി ബൂസ്റ്ററും ഏത് രാജ്യത്തേക്കും നല്കാൻ തക്ക വിധത്തിൽ ഉല്പാദിപ്പിക്കാൻ സജ്ജമണ്‌ ലാബുകൾ എന്നും പരബ്രഹ്മ അറിയിച്ചു. അത്ഭുത ഔഷധം ആണിതെന്നും സർക്കാർ ഉടൻ തന്നെ ഇതിന്റെ നടപടികൾ പൂർത്തീകരിച്ച് ജനങ്ങളിൽ ഔഷധം എത്തിക്കണം എന്നും ഗവേഷണ കേന്ദ്രം അധികൃതർ പറയുന്നു

ഓരോ ദിവസവും ആയിരത്തിൽ അധികം ആളുകൾക്ക് ഈ ആയൂർവേദ ഔഷധം നല്കുന്നു. അടുത്ത ദിവസം തന്നെ കോവിഡ് പോസ്റ്റീവ് കേസുകൾ ഒന്നും രണ്ടും ദിവസ ശേഷം നെഗറ്റീവ് അയി വ്യക്തമാക്കുന്ന വീഡിയോകൾ ലോകത്തിനു മുന്നിൽ സമർപ്പിക്കും എന്നും പരബ്രഹ്മ കേന്ദ്രം പറയുന്നു. ഇതുമായിബന്ധപ്പെട്ട് കോവിഡിനെ 100% തങ്ങൾ പിടിച്ച് കെട്ടിയതായും ഇനി വേണ്ടത് അത്ഭുത ഔഷധം ജനങ്ങളിലേക്ക് എത്തിക്കാൻ അതാത് രാജ്യങ്ങൾ ശ്രമിക്കുകയും ആണ്‌ വേണ്ടത് എന്നും റിസർച്ച് സെന്റർ പറഞ്ഞു. ആയിരകണക്കിനു രോഗികൾ ആയുർവേദ ഇമ്യൂണിറ്റി സപ്ലിമെന്റും കഷായവും ഉപയോഗിക്കുന്ന ചിത്രങ്ങൾ അടക്കം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു

ഇനിയും സർക്കാർ ഇത് ഗൗരവമായി പരിഗണിക്കണം. വലിയ കാര്യങ്ങൾ തന്നെയാണ്‌ പുറത്ത് വരുന്നത്. അതും തെളിവുകൾ നിരത്തി ഉണ്ടായ നേട്റ്റങ്ങൾ തന്നെ. രോഗം ഭേതമായവരുടെ സാക്ഷ്യങ്ങൾ അനവധി.ഇന്ത്യയുടെ മാത്രം തനതായ ആയുർവേദത്തിൽ ഈ വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്ന് ഇല്ല എന്ന് പറയാൻ ആർക്കും ആകില്ല. ആയൂർവേദ ചികിൽസാവിധിക്ക് ഇത്തരം ഘട്ടങ്ങളിൽ വലിയ സംഭാവന ലോകത്തിനു നല്കാൻ ആകുംഇതിന്റെ അംഗീകരം കേന്ദ്ര സർക്കാർ നല്കുന്നതോടെ ലോകത്ത് ഇന്ത്യൻ ആയുർവേദം ഒരു പക്ഷേ കോവിഡ് എന്ന മഹാമാരിയെ തുടച്ചു മാറ്റുന്ന അതുത വൈദ്യ ശാസ്ത്രം ആയി മാറും. പച്ചിലകൾക്കും, മന്നുടെ രഹസ്യ പ്രകൃതി ദത്ത മരുന്നുകൾക്കും ഉള്ള ശക്തിയിൽ ലോകം തന്നെ അത്ഭുതപ്പെടും. പരബ്രഹ്മ ആയുർവേദ റിസർച്ച് സെന്റർ പറയുന്നത് ഇന്ത്യാ സർക്കാർ മാത്രം അല്ല..ലോകത്തേ മുഴുവൻ രാജ്യങ്ങളേയും ഞങ്ങൾ ക്ഷണിക്കുന്നു എന്നും അവർക്കും അതാത് രാജ്യങ്ങളിലേ ലാബുകളിലും ആശുപത്രികളിലും ഈ ഫുഡ് സപ്ലിമെന്റ് പരീക്ഷിക്കാം എന്നും പറയുന്നു. എല്ലാ ലോക രാജ്യങ്ങളും സർക്കാരുകളും ഈ മരുന്ന് ഏറ്റെടുക്കണം എന്നും ഇതിന്റെ പരീക്ഷണത്തിനു ഒരു റിസ്കും ഇല്ലെന്നും ഒരു മനുഷ്യരെ പോലും ഇതിനായി ഉപയോഗിക്കേണ്ട എന്നും പറയുന്നു. കാരണം പാർശ്വ ഫലങ്ങൾ ഇല്ലാത്തതിനാൽ ആർക്കും ഉപയോഗിക്കാം. എന്തായാലും ഇന്ത്യൻ ആയുർവേദം ലോകത്തിന്റെ ഔഷധം അയാൽ ഭാരതത്തിന്റെ കൂടി വൻ വിജയം ആയിരിക്കും ഇത്