ഹിന്ദുക്കളും മുസ്ലീങ്ങളേപ്പോലെ ചെറുപ്പത്തിലേ വിവാഹം കഴിക്കൂ

ഹിന്ദുക്കൾ മുസ്ളീങ്ങളുടെ ഫോർമുല സ്വീകരിക്കണം എന്നും ഹിന്ദു കുട്ടികളേ ചെറുപ്പത്തിൽ വിവാഹം കഴിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തലവൻ ബദറുദ്ദീൻ അജ്മൽ. അസമിലെ പ്രമുഖ രാഷ്ട്രീയക്കാരൻ കൂടിയാണിയാൾ. മുസ്ലിം പുരുഷന്മാർ 20-22 വയസ്സിൽ വിവാഹം കഴിക്കുന്നു, മുസ്ലീം സ്ത്രീകളും സർക്കാർ അനുവദനീയമായ പ്രായത്തിന് ശേഷം 18 വയസ്സിൽ വിവാഹം കഴിക്കുന്നു. അവർ ചെറു പ്രായത്തിൽ തന്നെ വിവാഹം ചെയ്യുന്നതിലൂടെ കൂടുതൽ കുട്ടികളേ ജനിപ്പിക്കാൻ സഹായകരമാകുന്നു.

വിവാഹ ശേഷമോ അതിനു മുമ്പോ യുവാക്കൾ ഒന്നോ രണ്ടോ മൂന്നോ ഭാര്യമാരേ നിലനിർത്തുന്നു. കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ആസ്വദിക്കുകയും പണം ലാഭിക്കുകയും ചെയ്യുന്നു. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ബദറുദ്ദീൻ അജ്മൽ പറയുന്നു

എന്നാൽ മറുവശത്ത് സംഭവിക്കുന്നതോ… അതായത് ഹിന്ദുക്കൾ… അവർ അങ്ങിനെ ഒന്നും ചെയ്യുന്നില്ല. അവസരങ്ങൾ കളയുന്നു. ജീവിതം ഉപയോഗിക്കുന്നില്ല. അതിനാൽ ഹിന്ദുക്കൾ മുസ്ളീങ്ങളുടെ ഫോർമുല അനുകരിക്കുകയാണ്‌ വേണ്ടത് എന്നും ബദറുദ്ദീൻ അജ്മൽ പറയുന്നു..മുസ്ലീം ജനസംഖ്യാ വർദ്ധനയെക്കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ പിന്തിരിപ്പന്മാരുടെ സ്ഥിരം കുതന്ത്രങ്ങൾ ആണെന്ന് അദ്ദേഹം പറഞ്ഞു.ഹിന്ദുക്കൾക്ക് വിവാഹം കഴിക്കണം എന്നേ ഇല്ല. 40 വയസ്സിന് ശേഷം അവർ മാതാപിതാക്കളുടെ സമ്മർദ്ദത്തിൽ വിവാഹിതരാകുന്നു … അതിനാൽ, അവർ കുട്ടികളെ പ്രസവിക്കുമെന്ന് ഒരാൾക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും? 40 കഴിഞ്ഞാൽ? ഫലഭൂയിഷ്ഠമായ ഭൂമിയിൽ വിതച്ചാൽ മാത്രമേ നിങ്ങൾക്ക് നല്ല വിളകൾ ലഭിക്കൂ. അപ്പോൾ നല്ല വളർച്ചയും ഉണ്ടാകും. വിത്ത് വിതയ്ക്കുന്നത് ചെറു പ്രായത്തിൽ വേണം. എങ്കിലേ നല്ല കരുത്തുള്ള വിളകൾ കൊയ്തെടുക്കാൻ ആകൂ എന്നും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ബദറുദ്ദീൻ അജ്മൽ പറയുന്നു.

ഹിന്ദുക്കൾ മുസ്ലീങ്ങളുടെ ഫോർമുല പിന്തുടരുകയും അവരുടെ കുട്ടികളെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കുകയും വേണം. 20-22 വയസ്സിൽ അവരെ വിവാഹം കഴിക്കുക, 18-20 വയസ്സിൽ പെൺകുട്ടികളെ വിവാഹം കഴിക്കുക, എന്നിട്ട് കാണുക. എത്ര കുട്ടികൾ ജനിക്കുന്നു എന്ന്. മുസ്ളീങ്ങൾക്ക് കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് പോലെ ഹിന്ദുക്കളും അനുകരിച്ചാൽ മതി..അവർക്കും കൂടുതൽ സന്താനങ്ങളേ കിട്ടും. സന്തോഷമായി ജീവിക്കുകയും ചെയ്യാം.ഇതിനിടെ അജ്മൽ ഹിന്ദുക്കളോട് ഒരു വെല്ലുവിളിയും നടത്തി… നാലോ അഞ്ചോ ‘ലൗ ജിഹാദ്’ നടത്തി ഞങ്ങളുടെ മുസ്ലീം പെൺകുട്ടികളെ കൊണ്ടുപോകുക. ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും, യുദ്ധം പോലും ചെയ്യില്ല. നിങ്ങൾക്ക് എത്രത്തോളം ശക്തിയുണ്ടെന്ന് കാണാനാകും,” അജ്മൽ പറഞ്ഞു

മുസ്ലീം വ്യക്തി നിയമം അനുസരിച്ച് പല രാജ്യങ്ങളിലും ബാല വിവാഹം നടക്കാറുണ്ട്. അറബി കല്യാണം എന്നും പറയാറുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് നിയമം മൂലം നിരോധിച്ചിരിക്കുകയാണ്‌.ഒരാൾക്ക് ഒരെ സമയം നാലിൽ കൂടുതൽ വിവാഹം ചെയ്യാൻ പാടില്ല എന്നേ ഭാര്യമാരുടെ എൺനത്തിൽ ഇന്ത്യയിലും മുസ്ളീങ്ങൾക്കിടയിൽ ഉള്ള നിയമം. 4 ഭാര്യമാർ വരെയാകാം.വിവാഹം കഴിക്കുവാനുള്ള പ്രാപ്തി, വാഗ്ദാനവും -സ്വീകരിക്കലും, മഹർ എന്നിവയാണ് നിയമസാധുതയുള്ള എന്നിവയാണ്‌ ഒന്നിൽ കൂടുതൽ ഭാര്യമാരേ സ്വന്തമാക്കാനു നിബന്ധനകൾ.

ഇത്തരത്തിൽ അനേകം ഭാര്യമാരേ വിവാഹം ചെയ്യാൻ ഭാര്യമാരേ ഉപേക്ഷിക്കുന്ന ആചാരം ആയിരുന്നു മുത്തലാഖ്. ഇന്ത്യയിൽ മുസ്ളീങ്ങൾക്കിടയിൽ അനുകരിച്ചിരുന്ന ആ ആചാരം നരേന്ദ്ര മോദിയാണ്‌ നിയമം മൂലം റദ്ദ് ചെയ്തത്. ഇനി ഏകീകൃത സിവിൽ കോഡ് കൂടി വരുന്നതോടെ ഒന്നിലധികം ഭാര്യമാർ എന്നതും ഒരു മുസ്ളീം പുരുഷനു 4 ഭാര്യമാർ വരേ ഒരേ സമയം ആകാം എന്നതും എല്ലാം നിർത്തലാക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ പ്രചരണ ആയുധം തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും എന്നതാണ്‌