ആറ് മാസം ​ഗർഭിണിയായിരിക്കുമ്പോഴാണ് ഞാൻ ആ കഥാപാത്രം ചെയ്തത്-ബീന ആന്റണി

മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും കഴിഞ്ഞ മുപ്പത് വർഷമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി.ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ,യോദ്ധ,സർഗം,വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന പ്രേക്ഷകർക്ക് മുന്നിലെത്തി.ഓമനത്തിങ്കൾപക്ഷി,മായാസീത,എന്റെ മാനസപുത്രി,ആട്ടോഗ്രാഫ്,തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്.ബീനയുടെ ഭർത്താവ് മനോജ് കുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്.2003 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.ഇപ്പോളിതാ ഒരു ഇന്റർവ്യൂന് പങ്കെടുത്ത വിശേഷങ്ങളാണ് വൈറലാകുന്നത്.

കായംകുളം കൊച്ചുണ്ണിയിലെ പടച്ചിപ്പാറുവിനേയും ഇഷ്ടമാണ്.ബീനയുടെ കരിയറിലെ തന്നെ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൊന്നാണത്.നമുക്ക് പരിചയമില്ലാത്ത കാര്യങ്ങളൊക്കെയായിരുന്നല്ലോ ചെയ്തത്.ആ സമയത്ത് താൻ ഗർഭിണിയായിരുന്നു.ശങ്കരു വയറ്റിലുള്ള സമയമായിരുന്നു അത്.6മാസമൊക്കെ കഴിഞ്ഞപ്പോൾ വയ്യാണ്ടാവുന്നുണ്ടായിരുന്നു ബ്രോഡായ കഥാപാത്രമായിരുന്നു അത്ഇടിയും ചവിട്ടുമൊക്കെയായി തന്റേടിയായ കഥാപാത്രമാണ്.വയറൊക്കെ വന്നതോടെ ഡ്രസൊന്നും പറ്റാതെ വരികയായിരുന്നു.ആ സമയത്ത് കഥാപാത്രത്തെ മാറ്റുന്നതിനെക്കുറിച്ച് സംവിധായകനോട് പറഞ്ഞിരുന്നു.പിസി വേണുഗോപാലായിരുന്നു സംവിധായകൻ.

തീരെ വയ്യാതെ വരികയാണെങ്കിൽ നമുക്ക് ആ കഥാപാത്രത്തെ കൊല്ലാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.മറ്റാരേയും അതേൽപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ശങ്കരു കാരണം മാറിയ കഥാപാത്രമായിരുന്നല്ലേ അതെന്ന് മനോജ് ചോദിച്ചപ്പോൾ ബീന ശരിവെക്കുകയായിരുന്നു.അവൻ ആ സമയത്ത് വയറ്റിൽ കിടന്ന് ചവിട്ടുകയായിരുന്നുതന്റെ സിനിമ ജീവിതത്തിലെ കഥാപാത്രങ്ങളെക്കുറിച്ച് ബീന പറയുന്നതിങ്ങനെ,ചാരുലത ഒരുപാട് ഇഷ്ടമാണ്,പതിവ് നായികാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ കഥാപാത്രമായിരുന്നു അത്.വളരെയധികം വൈബ്രന്റായ കഥാപാത്രമായിരുന്നു അത്.