2 വര്‍ഷമായിട്ടും ഗര്‍ഭിണിയാകാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയെ വ്യാജസിദ്ധന്റെ അടുത്താക്കി

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടും ഭാര്യ ഗര്‍ഭിണിയാകാത്തതിനാല്‍ ഭര്‍ത്താവ് യുവതിയെ വ്യാജസിദ്ധന്റെ അടുത്തെത്തിച്ചു. കുണ്ടില്‍ മുഹമ്മദ് എന്ന വ്യാജസിദ്ധന്റെ അടുത്തെത്തിച്ച യുവതിയെ സിദ്ധന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. കുട്ടികളുണ്ടാവാത്തതിന് പരിഹാരം തേടി ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വ്യാജ സിദ്ധനെ സമീപിച്ചതെന്നും യുവതി പറഞ്ഞു. മന്ത്രവാദത്തിനിടെ വ്യാജസിദ്ധന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ താന്‍ ഒഴിഞ്ഞുമാറിയെന്നും യുവതി വെളിപ്പെടുത്തി.

മന്ത്രവാദത്തിന്റെ ചിലവിലേക്കെന്ന് പറഞ്ഞ് അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങളും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ കുണ്ടില്‍ മുഹമ്മദിനെതിരെ കേസെടുതാതായി കാടാമ്പുഴ പൊലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നാണ് വിവരം. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി.

വിവാഹ ശേഷം ഗര്‍ഭം ധരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഭര്‍ത്താവിന്റെ കുടുബത്തിന്റെ നിര്‍ദേശം പ്രകാരം ആണ് വ്യാജസിദ്ധന്‍ ചെന്ന് കാണുന്നതും ചികില്‍സ തേടുന്നതും. ചികത്സക്ക് ഇടയില്‍ ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. താനൂര്‍ സ്വദേശിയായ യുവതിയാണ് പരാതിക്കാരി. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാവാത്തതിനാല്‍ ഭര്‍ത്താവും അമ്മയും വ്യാജസിദ്ധനെ സമീപിക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. വ്യാജസിദ്ധന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തുതായുമാണ് യുവതിയുടെ പരാതി.