വീടിന്റെ കേടായ ഭാഗം പുതുക്കി പണിയാൻ പെർമിറ്റിനു ‌കാത്തിരുന്നത് എട്ട് വർഷം

Kaയിലെ അഴിമതി സംബന്ധിച്ച വാർത്തകൾ പുറത്തു വിടുകയാണ് കർമ ന്യൂസ്. വീടിന്റെ കേടായ ഭാഗം നന്നാക്കാൻ 8 കൊല്ലമാണ് ബോസ്കോ കളമശ്ശേരി എന്ന പൊതുപ്രവർത്തകൻ കളമശ്ശേരി നഗരസഭ ഓഫിസ് കയറി ഇറങ്ങിയത്. ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും ഒരു പേപ്പർ നഗരസഭയിൽ നിന്ന് ലഭിക്കാനായാണ് എട്ട് വർഷം കാത്തിരുന്നത്.

നികുതിപണം കൊണ്ട് ശമ്പളം വാങ്ങുന്ന ഇവർ മുഖ്യമന്ത്രിയുടെ ഉത്തരവ് ഉണ്ടായിട്ടുപോലും കറക്ട് സമയത്ത് ഓഫിസുകളിൽ എത്തുന്നില്ലെന്നും ബോസ്കോ കളമശ്ശേരി പറയുന്നു. ജയകുമാർ എന്ന നഗരസഭ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനമാണ് ബോസ്കോ കളമശ്ശേരി പറയുന്നത്. നിരവധി പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നിനുപോലും ഇതുവരെ പരിഹാരം കിട്ടിയിട്ടില്ല.

ഒരു ഉദ്യോഗസ്ഥനെപ്പോലും ശിക്ഷിക്കില്ല. നിരവധി വിജിലൻസ് കോസുകൾ ഉദ്യോഗസ്ഥർക്കെതിരെയുണ്ട്. പക്ഷെ ഇത് അന്വേഷിക്കുന്നത് ഉദ്യോഗസ്ഥർ തന്നെ ആയതിനാൽ അവരെ ശിക്ഷിക്കില്ല. 131 ഏക്കറും 48സെന്റും സർക്കാരിന്റെ പുറംമ്പോക്ക ഭൂമി കയ്യേറിക്കൊണ്ടാണ് വ്യാജ ഡോക്യുമെന്റ്സ് ഉണ്ടാക്കിക്കൊണ്ടാണ് വരാപ്പുഴ അതിരൂപത രണ്ടരലക്ഷം സ്ക്വയർഫീറ്റിൽ Albertian Institute of Science & Technology ബിൽഡിംഗ് പണിതത്. ബിൽഡിംഗ് പൊളിക്കണമെന്ന ഉത്തരവ് ഉണ്ടായിട്ടും അത് ഇതുവരെ പൊളിച്ചിട്ടില്ലെന്നും ബോസ്കോ കളമശ്ശളേരി പറഞ്ഞു. മാധ്യമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന സമീപനമാണ് കളമശ്ശേരി നഗരസഭയിലെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.