പോലീസ് സ്‌റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബസ് ജീവനക്കാരൻ; പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു, വാഹനത്തിന്റെ ഗ്ലാസ് തകർത്തു

ഇടുക്കി : സ്വകാര്യ ബസ് ജീവനക്കാൻ പോലീസ് സ്‌റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇടുക്കി കരിങ്കുന്നം സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. മുണ്ടക്കയം സ്വദേശി ഷാജിയാണ് സ്റ്റേഷനിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഇയാൾ പോലീസ് വാഹനത്തിന്റെ ഗ്ലാസ്സും സിസിടിവി ക്യാമറകളും തകർത്തു. അക്രമാസക്തനായി പോലീസുകാരെയും അക്രമിച്ചു. തൊടുപുഴ – പാലാ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ഷാജി.

കഴിഞ്ഞ ദിവസം ഷാജി മറ്റൊരു ബസ്സിലെ ജീവനക്കാരുമായി പ്രശനമുണ്ടാക്കി.ഇതിന്മേൽ ജീവനക്കാർ നൽകിയ പരാതിയിലാണ് ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിൽ എത്തിച്ച ഇയാൽ പോലീസിന് നേരെ അസഭ്യവർഷം നടത്തുകയും അക്രമം നടത്തുകയുമായിരുന്നു. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും മറ്റൊരു പോലീസുകാരനെ പ്രതി കടിക്കുകയും ഉണ്ടായി.

ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതി അക്രമാസക്തനായതോടെ പോലീസുകാർ പ്രതിയുടെ സുഹൃത്തുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വർങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണ് ഷാജിയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കോടതിയിൽ വച്ച് മജിസ്ട്രേറ്റിനെ ആക്രമിച്ചതുൾപ്പെടെ ചിറ്റാർ സ്റ്റേഷനിൽ എട്ടു കേസുകളിൽ പ്രതിയാണ് ഇയാൾ.