ഫ്രാങ്കോ മഠത്തില്‍ വെച്ച്‌ കടന്നുപിടിച്ചു ; ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചു

ഫ്രാങ്കോ ബിഷപ്പ് പിന്നെയും പെട്ടു. മറ്റൊരു മലയാളി കന്യാസ്ത്രീയേയും പീഢിപ്പിച്ചത് പുറത്ത്. പീഢനത്തിനിരയായ കന്യാസ്ത്രീ കോടതിയിൽ നേരിട്ട് മൊഴി നല്കിയതിനാൽ മെത്രാൻ കൂടുതൽ കുരുക്കിലേക്കും വീണ്ടും ജയിലിൽ ആകാനുള്ള സാധ്യതയിലേക്കും നീങ്ങുന്നു. ഫ്രാങ്കോ 13 തവണ ബലാൽസംഗം ചെയ്ത കന്യാസ്ത്രീയുടെ കേസിൽ വിചാരണ നടക്കവേ മറ്റൊരു കന്യാസ്ത്രീയാണ്‌ കോടതിയിൽ നേരിട്ട് പരാതി പറഞ്ഞത്.

ബലാല്‍സംഗക്കേസിലെ 14-ാം സാക്ഷിയായ കന്യാസ്ത്രീയാണ് മൊഴി നല്‍കിയത്. ബിഷപ്പ് മഠത്തില്‍ വെച്ച്‌ കടന്നുപിടിക്കാന്‍ ശ്രമിച്ചു. വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തി.അശ്ലീലത കാണിച്ചു. നഗ്നമായ ശരീരങ്ങൾ കാണിക്കുവാൻ നിർബന്ധിച്ചു. കന്യാസ്ത്രീ കോടതിയില്‍ മൊഴി നല്‍കി.മാത്രമല്ല 2017 ന് ശേഷം ഒരു പ്രശ്‌നത്തെത്തുടര്‍ന്ന്, കന്യാസ്ത്രീയെ കേരളത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. കണ്ണൂരിലെ ഒരു മഠത്തില്‍ വെച്ച്‌ പ്രശ്‌നങ്ങല്‍ അന്വേഷിക്കാനെന്ന പേരില്‍ ബിഷപ്പ് എത്തുകയും കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. സഭാകാര്യങ്ങള്‍ സംസാരിക്കാനെന്ന മട്ടില്‍ തുടങ്ങി അശ്ലീല സംഭാഷണങ്ങളിലേക്ക് ഫോണ്‍വിളി മാറിയിരുന്നു.ഫോൺ വിളിച്ചിട്ട് അശ്ലീല കാര്യങ്ങളും മറ്റുമായിരുന്നു സംസാരം.

2015 വരെ ജലന്ധറിലും ബീഹാര്‍ രൂപതയ്ക്ക് കീഴിലും ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസില്‍ ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ഇപ്പോള്‍ ആരോപണമുന്നയിച്ചിട്ടുള്ളത്.ബിഷപ്പ് തന്റെ ശരീരഭാഗങ്ങള്‍ കാണിക്കുകയും, കന്യാസ്ത്രീയോടും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടതായും സാക്ഷിമൊഴിയില്‍ വ്യക്തമാക്കുന്നു. പക്ഷെ തനിക്ക് എതിര്‍പ്പുണ്ടായിട്ടും പരാതിപ്പെടാന്‍ ധൈര്യമുണ്ടായില്ലെന്നും, അതുകൊണ്ട് സഹിക്കുകയായിരുന്നുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു. കുറവിലങ്ങാട് മഠത്തില്‍ വെച്ച്‌ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സാക്ഷിമൊഴി നല്‍കുന്നതിനിടെയാണ് കന്യാസ്ത്രീ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

കുറവിലങ്ങാട് മഠത്തിൽ വയ്ച്ച് 13 തവണ കന്യാസ്ത്രീയേ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയാണ്‌ മെത്രാൻ. കന്യാസ്ത്രീയുടെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസക്കായിട്ടാണ്‌ ഇരയായ കന്യാസ്ത്രീ ആദ്യം മെത്രാനേ കാണുന്നത്. മാമോദീസ നടത്താൻ വന്ന ഫ്രാങ്കോ മെത്രാൻ കുറവിലങ്ങാട് മഠത്തിൽ എത്തി. ഈ സമയം മെത്രാനു ളോഹയും മറ്റും തേയ്ച്ച് കൊടുക്കാൻ പോയ കന്യാസ്ത്രീയേ കയറി പിടിക്കുകയും ബലമായി കീഴ്പെടുത്തുകയും ആയിരുന്നു. മെത്രാൻ ആദ്യം തന്നെ തിരുവത്രങ്ങൾ മാറ്റി കന്യാസ്ത്രീയുടെതിരു വസ്ത്രം വസ്ത്രം ബലമായി നീക്കം ചെയ്ത് ബലാൽസംഗം ചെയ്തു എന്നാണ്‌ പറയുന്നത്.

തുടർന്ന് ബലാൽസംഗത്തിനു വിധേയമാക്കിയ കന്യാസ്ത്രീയുടെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസയും മണിക്കൂറുകൾക്ക് ഉള്ളിൽ ഫ്രാങ്കോ നടത്തി. ആദ്യം കന്യാസ്ത്രീയുടെ ബലാൽസംഗവും, തുടർന്ന് അവരുടെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസയും. വലിയ പ്രതിഷേധത്തിനിടയാക്കിയ സംഭവമായിരുന്നു ഇത്. തുടർന്ന് ആദ്യ ബലാൽസംഗം പറഞ്ഞ് ഭീഷണിപ്പെടുത്തി 12 തവണ വീണ്ടും പീഢിപ്പിച്ചു എന്നാണ്‌ കന്യാസ്ത്രീയുടെ പരാതി. കേരളത്തേ ഇളക്കി മറിച്ച് സമരത്തിലൂടെ ഒടുവിൽ രക്ഷിയില്ലാതെ സർക്കാർ ഈ മെത്രാനേ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഒരു മാസത്തോളം ജയിലിൽ കിടന്നിട്ടും മെത്രാന്റെ കുപ്പായവും തിരുവടിയും, അരപട്ടവും തൊപ്പിയും എല്ലാം ഇപ്പോഴും ഭദ്രമായി തന്നെ നിലനില്ക്കുന്നു എന്നതും ശ്രദ്ധേയം.