ഗുജറാത്ത് നിയമസഭയില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ.മാർ രാജിവെച്ചു

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ രാജി. എം.എല്‍.എ.മാരായ അല്‍പേഷ് താക്കൂറും, ദല്‍വാല്‍ സിങ് സലയുമാണ് രാജിവെച്ചത്. രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്കെതിരേ വോട്ട് ചെയ്യുകയും അത് പരസ്യമായി അല്‍പേഷ് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

ഇരുവരും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

‘കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്റെ വോട്ടിന്റെ പേരില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ ഞാന്‍ ആര്‍ക്കാണ് വോട്ട് ചെയ്തിരിക്കുകയെന്ന്, എന്നാണ് വോട്ട് ചെയ്ത ശേഷം അല്‍പേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അമിത് ഷാ എന്നിവര്‍ ലോക്സഭ എംപിമാരായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.