കള്ളപ്പണം എത്തുന്നത് കണ്ടൈനറിൽ ? നികുതി മുക്കുന്ന ദേശ ദ്രോഹികൾ

തലസ്ഥാനത്തെ മയൂരി ഫർണിച്ചർ ഇലക്ട്രോണിക്സ് ഹോം അപ്ലയയൻസ് ഉൾപ്പടെയുള്ള നിരവധി സ്ഥാപനങ്ങൾ പൂഴ്ത്തിവെച്ച വ്യാപാര ഇടപാടുമായി ബന്ധപ്പെട്ട കോടികളുടെ നികുതിപ്പണം പിരിക്കാതെ വിൽപ്പന നികുതി ഉദ്യോഗസ്ഥർ. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളും നേതാക്കളുടെ വീടുകളും റെയ്ഡ് നടത്തിയതിനു പിന്നാലെ വീണ്ടും കള്ള പണം ഇടപാടിനെയും നികുതി വെട്ടിപ്പിനെയും പറ്റിയുള്ള പുതിയ വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. 33 കോടിയോളം രൂപയുടെ നികുതി തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന് 2018 മുതൽ വെറും നോട്ടീസ് എഴുതി നൽകുന്ന പതിവ് പണിയാണ് വിൽപ്പന നികുതി ഉദ്യോഗസ്ഥതർ ചെയ്തു വരുന്നത്.

കേരളത്തിലെ പല കച്ചവട സ്ഥാപനങ്ങളിലേക്കും ഇപ്പോഴും കണ്ടൈനറുകളിൽ നിഗൂഢമായ ലോഡുകൾ എത്തുന്നു. ഇത്തരം നിഗൂഢമായ കണ്ടൈനറുകളും പെട്ടികളും എത്തുവാൻ വേണ്ടി മാത്രം കേരളത്തിലെ എല്ലാ ജില്ലകളിലും കച്ചവട സ്ഥാപനങ്ങൾ തുറന്ന് ഇതൊരു സൈഡ് ബിസിനസായി നടത്തുന്നവർ ഉണ്ട് എന്ന് പറഞ്ഞാൽ അത് അന്വേഷിക്കേണ്ടത് ഏജൻസികളാണ്‌.

ഇതെല്ലാം തെളിയും ഒരുകാലത്ത്. എല്ലാ കള്ള പണക്കാരേയും കണ്ടൈനറിൽ കള്ള പണവും കള്ള കടത്തും നടത്തുന്നവരെയും ഒരു പുലർ കാലത്ത് തൂക്കി എടുത്ത് കൊണ്ടുപോകും. ഇത്രമാത്രം പറഞ്ഞത് ഇ മയൂരി എന്ന സ്ഥാപനത്തേ കുറിച്ച് അല്ല എന്നു കൂടി പറയട്ടേ. എന്നാൽ മയൂരി ഫർണിച്ചർ ഇലക്ട്രോണിക്സ് ഹോം അപ്ലയയൻസ് MAYOORI FURNITURE ELECTRONICS HOME APPLIANCES  എന്ന  കടയുടെ പിന്നിൽ കള്ള പണം ഇടപാട് കോടികളുടെ നടന്ന രേഖകൾ കർമ്മ ന്യൂസിനു ലഭിച്ചു.

33 കോടിയോളം രൂപയുടെ നികുതി തട്ടിപ്പ് നടത്തിയത് കണ്ടെത്തിയിട്ടുണ്ട്. കേരള സർക്കാർ കാശില്ലാതെ ഇരുന്ന് തെണ്ടുപോൾ ആണ്‌ ഇത്തരം സ്ഥാപനങ്ങൾ സെയിൽ ടാക്സ് മുക്കുന്നത്. മാത്രമല്ല ഇത് യഥാർഥ തുകയല്ല എന്നും അറിയുന്നു. എങ്ങിനെ ഇവർക്ക് പണം എത്തുന്നു എന്നും നൂറു കണക്കിനു കോടി രൂപയുടെ ഇടപാടിൽ ജി.എസ്.ടി വെട്ടിപ്പും ഉണ്ടായിരിക്കുന്നു. ആയിര കണക്കിനു കണക്കിനു കോടികളുടെ ടേൺ ഓവറിനുള്ള ബിസിനസ് ഇവർക്ക് ഇല്ല. പിന്നെ ഇത്തരത്തിൽ എങ്ങിനെ പണം ഉണ്ടാകുന്നു.

ഏതൊക്കെ രാഷ്ട്രീയ നേതാക്കൾ ആണ്‌ ഇത്തരക്കാർക്ക് പിന്നിലെ ബിനാമി, നോട്ട് നിരോധിച്ചപ്പോൾ മലപ്പുറം കേന്ദ്രമായി നടത്തിയ വൻ ഹവാല ഇടപാടിൽ പ്രതിയായിട്ടുവർ വരെ ഇതിനു പിന്നിൽ ഉണ്ട് എന്നും പരാതി ഉണ്ട്. ഇതുമായി കൃത്യമായ വിവരങ്ങൾ ആണ്‌ കർമ്മ ന്യൂസ് സംഘത്തിനു ലഭിച്ചിട്ടുള്ളതും.

ഏതാനും മാസം മുമ്പാണ്‌ മലപ്പുറത്ത് 1500 കോടി രൂപയുടെ കള്ള പണ ഇടപാട് നടന്നത് വമ്പൻ സ്രാവുകളുടെ വീടിനു മുന്നിൽ പോയി പരസ്യമായി റിപോർട്ട് ചെയ്തത്. ആ കേസിൽ പിന്നീട് ഇ.ഡി അന്വേഷണം നടന്നു. പ്രധാനപ്പെട്ട ആളുകൾ എല്ലാം അറസ്റ്റിലാവുകയും ചിലർ വിദേശത്ത് ഒളിച്ചിരിക്കുകയും ചെയ്യുന്നു. അന്ന് കർമ്മ ന്യൂസ് പുറത്ത് വിട്ട വാർത്തയായിരുന്നു മലപ്പുറത്തേ 1500 കോടി രൂപയുടെ കള്ളപണ ഇടപാടുകാരേ ഇ.ഡി തൂക്കി എടുത്ത് അകത്തിടാൻ കാരണമായത്.