കള്ളപ്പണം: പോപ്പുലര്‍ഫ്രണ്ടുകാരുടെ ചോദ്യംചെയ്യല്‍ കേരളത്തിലേക്ക് മാറ്റില്ല ഹര്‍ജി തള്ളി

കൊച്ചി.പോപ്പുലർഫ്രണ്ടിനെതിരായ കള്ളപ്പണകേസിൽ ചോദ്യം ചെയ്യലിനായി ദില്ലിയിൽ ഹാജരാകണമെന്നുള്ള ഇഡി സമൻസിനെതിരെ പാലക്കാട് സ്വദേശി നൽകിയ ഹർജി ഹൈക്കോടതി തള്ളി.

ദില്ലിയിൽ പോകാൻ തനിക്ക് ഭാഷ അറിയില്ലെന്നും കേരളത്തിലെ ഇഡി ഓഫീസിൽ ഹാജരായി മൊഴി നൽകാൻ അനുവദിക്കണമെന്നു ആവശ്യപ്പെട്ടു അലനെല്ലൂർ സ്വദേശി എൻ ഉസ്മാൻ നൽകിയ ഹർജിയാണ് തള്ളിയത്. എന്നാൽ കേരളത്തിൽ ചോദ്യം ചെയ്യൽ മാറ്റുന്നത് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുമെന്നും നിരോധിത സംഘടനയായ പിഎഫ്ഐയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന് ഉസ്മാനെതിരെ തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

ഭാഷാ പ്രശ്നം പരിഹരിക്കാൻ മലയാളത്തിൽ മൊഴി രേഖപ്പെടുത്താമെന്ന് ഇഡി ഉറപ്പു നൽകി. തുടന്നാണ് ഹർജി തള്ളിയത്. രാജ്യ വ്യാപക റെയ്ഡിന് പിന്നാലെയാണ് പിഎഫ്ഐയ്ക്കെതിരെ ഇഡിയുള്ള കള്ളപ്പണം തടയൽ നിയമ പ്രകാരം അന്വേഷണം ആരംഭിക്കുന്നത്.