സി പി എമ്മിനു ദേശീയ പാർട്ടി പദവി നഷ്ടമാകും,അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിഹ്നവും നേശീയ തലത്തിൽ പോകും

സി.പി.എം. ഇനി ദേശീയ പാർട്ടിയല്ല. കേരളത്തിലെ ഒരു പ്രാദേശിക പാർട്ടി എന്ന സംസ്ഥാന പദവി മാത്രമാണ് സിപിഎമ്മിനുണ്ടാവുക. ബംഗാളിൽ പൂജ്യം ആയതും മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടായ കനത്ത് പരാജയവും സി.പി.എമ്മിന്റെ ദേശീയ അടിത്തറ അപ്രത്യക്ഷമായി. ഇതോടെ ദേശീയ തലത്തിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിന്നവും അവകാശപ്പെടാൻ ആവില്ല.

ദേശീയതലത്തിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും പോകും. സംസ്ഥാനങ്ങളിൽ സ്വതന്ത്രരുടെ ചിഹ്നത്തിൽ മത്സരിക്കേണ്ടി വരും . രാജ്യത്ത് ദേശീയ പാർട്ടി എന്ന പദവി ലഭിക്കാൻ നാല് നിബന്ധനകളുണ്ട്. ഒന്നാമതായി ലോക്‌സഭയിൽ 2% സീറ്റ് അല്ലെങ്കിൽ 11 എംപി സ്ഥാനം നേടുക, രണ്ടാമതായി നാല് സംസ്ഥാനങ്ങളിൽ 6% വോട്ട് കൂടാതെ 4 ലോകസഭ സീറ്റ് നേടുക, മൂന്നാമതായി നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി. നാലാമാതായി 8% വോട്ട് നാല് സംസ്ഥാനങ്ങളിൽ കിട്ടുക. എന്നിവയാണ് ഇന്ത്യയിൽ ദേശീയപാർട്ടി പദവി ലഭിക്കാനുള്ള പ്രധാന നിബന്ധനകൾ.

ലോക്‌സഭയിൽ 3 സീറ്റ് മാത്രമേ ഉള്ളു അതുകൊണ്ട് 2 ബാധകം അല്ല. നാല് സംസ്ഥാനങ്ങളിൽ 6% വോട്ട് കൂടാതെ 4 ലോകസഭ സീറ്റ് നേടുക അതും ഇല്ല.. അവിടെയും ഔട്ട്. നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി. 8% വോട്ട് നാല് സംസ്ഥാനങ്ങളിൽ കിട്ടുക. കേരളം, ത്രിപുര ഒഴികെയുള്ള സംസ്ഥാനങ്ങളിൽ എല്ലാം 8% താഴെയുള്ളു വോട്ട് ശതമാനം അതുകൊണ്ട് നാല് ബാധകം അല്ല. കേരളം, തമിഴ്‌നാട്, ത്രിപുര, ബംഗാൾ എന്നിവടങ്ങളിൽ സംസ്ഥാന പദവി ഉള്ളതുകൊണ്ട് മാത്രമാണ് 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം പദവി പോകാതെ രക്ഷപെട്ടു നിന്നത്. ബംഗാൾ ഇലക്ഷനിൽ പൂജ്യമായതുകൂടി അവിടുത്തെ സംസ്ഥാന പദവി പോയി. താമസിയാതെ ദേശീയ പദവിയും പോകും.

ദേശീയപദവി പോയാൽ പല ആനുകൂല്യങ്ങളും അധികാരങ്ങളും അവകാശങ്ങളും പദവികളും പോകും. ദേശീയതലത്തിൽ ചിഹ്നവും പോകും. ദേശീയതലത്തിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും പോകും. സംസ്ഥാനങ്ങളിൽ സ്വതന്ത്രരുടെ ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുംതെരഞ്ഞെടുപ്പിൽ ബംഗാളിലെ കനത്ത തോൽവിയാണ് കാരണം.ദേശീയപാർട്ടി എന്ന പദവി നഷ്ടപ്പെടുന്നത് സംബന്ധിച്ച്‌ ഇലക്ഷൻ കമ്മീഷൻ കഴിഞ്ഞകൊല്ലം തന്നെ സിപിഐയ്ക്ക് നോട്ടീസ് അയച്ചിരുന്നു. പാർട്ടിക്ക് ദേശീയ സ്വഭാവം ഉള്ളതിനാൽ 2024 ലോകസഭാ തെരഞ്ഞെടുപ്പു വരെ പദവി നിലലിർത്തണമെന്ന് കമ്മീഷനോട് സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. എൻസിപിക്കും ബിഎസ്പിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ദേശീയ പദവി പോയിരുന്നു.

1996 ലും അന്നുള്ള നിയമം അനിസരിച്ച്‌ സിപിഎമ്മിന് ദേശീയ പദവി നഷ്ടപ്പെടേണ്ടതായിരുന്നു. പ്രധാനമന്ത്രി വാജ്‌പേയി നിയമത്തിൽ ഇളവു നൽകുകയായിരുന്നു. മാറ്റം വരുത്തിയ നിബന്ധനകൾ പ്രകാരവും ഇപ്പോൾ പ്രാദേശിക പാർട്ടിയായി സിപിഎം മാറും. 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഒരു സീറ്റും നേടാതെ സംസ്ഥാന പദവി നഷ്ടപ്പെട്ടപ്പോഴും ദേശീയ പദവി പോകേണ്ടതായിരുന്നു.2019 ൽ നടന്ന 17ാം