പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോതി സിംഗ് സിദ്ദുവിനെ നിയമിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിക്ക് കത്തയച്ചു.പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരു സമുദായത്തില്‍ നിന്ന് വേണ്ടെന്ന നിലപാടാണ് അമരീന്ദര്‍ സിംഗ് ഉയർത്തി കാണിക്കുന്നത്. ക്യാപ്റ്റനും സിദ്ദുവും ജാട്ട് സിഖ് സമുദായക്കാരാണ്.
അതേസമയം പഞ്ചാബിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരിഷ് റാവത്ത് ശനിയാഴ്ച അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും. സിദ്ദുവിന്റെ നിയമനം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ പ്രത്യാഘാതം സ്രഷ്ടിക്കുമെന്നു അമരീന്ദര്‍ സിംഗ് തുറന്നടിച്ചു. ക്യാപ്റ്റന്റെ എതിര്‍പ്പോടെ പാര്‍ട്ടി നേതൃത്വം വീണ്ടും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.