ആദിത്യൻ ജയൻ, യു ടുബർക്ക് ക്വട്ടേഷൻ നല്കിയത് കെ ബി ഗണേഷ് കുമാർ എന്ന് , നില അതീവ ഗുരുതരം ഡോക്ടർമാർ

അമ്പിളി ദേവിയുമായുള്ള കുടുംബ പ്രശ്‌നങ്ങൾക്കിടെ സീരിയൽ താരം ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. ആദിത്യന്റെ നില അതീവ ഗുരുതരം എന്ന് ഡോക്ടർമാർ. തൃശൂരിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ഇദ്ദേഹത്തേ വീണ്ടും മാറ്റി. കാറിൽ നിന്നും അദ്ദേഹത്തേ വലിച്ചെടുത്ത നാട്ടുകാർ തന്നെയാണ്‌ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ നീക്കങ്ങൾ നടത്തിയത്. ഷവർലെറ്റ് കാർ ആയിരുന്നു അപകടത്തിൽ പെട്ടത്. കാറിലും രക്ത കറകൾ ഉണ്ട്.

ഇതിനിടെ ചില ഓൺലൈൻ ചാനലുകൾ ആദിത്യൻ ജയനെതിരേ തുടർച്ചയായി ആക്ഷേപ വീഡിയോകൾ ഇറക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രേറ്റിയുടെ കുടുംബ കാര്യങ്ങൾ തെരുവിലിട്ട് ചർച്ച ചെയ്ത് ആ ക്രൂരമായ രീതിയിൽ സമൂഹമാകെ ആസ്വദിക്കുകയായിരുന്നു. മറ്റുള്ളവരുടെ കുടുംബത്തിൽ ക്യാമറയുമായി എത്തി കുടുംബ വഴക്കിൽ ഒരു ഭാഗത്ത് ചേർന്ന് ചില ഓൺലൈൻ ചാനലുകൾ നടത്തിയ ക്രൂരമായ വേട്ടയാടലുകൾ ഇപ്പോൾ ആദിത്യന്റെ ജീവൻ അപകടത്തിലാക്കിയിരിക്കുകയാണ്‌. ഇപ്പോൾ എനിക്ക് പണി പോലും കിട്ടാത്ത അവസ്ഥ വന്നു എന്നും ഒരു എം.എൽ എ അണ്‌ ഇതിനെല്ലാം പിന്നിൽ പണം ഒഴുക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. സിനിമാ മേഖലയിൽ തിളങ്ങുന്ന ഒരു എം.എൽ.എ ആണ്‌ ഇതിനെല്ലാം പിന്നിൽ തനിക്കെതിരേ വീഡിയോകൾ ഇറക്കാൻ പണം നല്കി സ്പോൺസർ ചെയ്യുന്നത് എന്നും ആദിത്യൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടവർ വിരൽ ചൂണ്ടുന്നത് കെ ബി ഗണേഷ് കുമാറിനെതിരേയാണ്‌

ട്രു ടിവി എന്ന ചാനൽ ക്രൂരമായ വിധം ആക്ഷേപിച്ച് തുടരെ 3 വീഡിയോകൾ ഇറക്കിയതിൽ ആദിത്യൻ ഏറെ ദുഖിതൻ ആയിരുന്നു. ഇതിൽ മനം നൊന്ത് ഇനി ജീവിച്ചിരിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം കൈ ഞരമ്പ് ആദ്യം മുറിച്ച് പിന്നീട് കാറുമായി തൃശൂർ വടക്കും നാഥ ക്ഷേത്രത്തിലേക്ക് പായുകയുമായിരുന്നു. ഇതിനിടെ രക്തം വാർന്ന് ക്ഷീണിതനായി കാർ നിയന്ത്രണം വിടുകയായിരുന്നു. തനിക്ക് ഇനി ജീവിക്കണ്ട എന്നും തന്നെ നിരന്തിരമായി തുടർച്ചെയായ വീഡിയോകൾ ഇറക്കി ക്രൂരമായി വേട്ടയാടിയവർക്കും എന്റെ വീട്ടുകാര്യം വായിച്ച് ആസ്വദിച്ചവർക്കും എന്റെ മരണത്തിലൂടെ മറുപടി നല്കും എന്ന് ആദിത്യൻ ഞായറാച്ച രാവിലെ പലരോടും പറഞ്ഞിരുന്നു.

പപ്പരാസി മാധ്യമങ്ങൾ വേട്ടയാടി കൊല്ലാൻ വരെ ശ്രമിച്ചു

തൃശൂർ വടക്കും നാഥ ക്ഷേത്രത്തിന്റെ പരിസരത്ത് കാർ ഓടയിലേക്ക് മറിഞ്ഞ് കിടക്കുകയായിരുന്നു. അദിത്യൻ ജയൻ ആത്മഹത്യാ ശ്രമം നടത്തി എന്നാണ്‌ സംശയിക്കുന്നത്. കൈയ്യുടെ ഞരമ്പ് മുറിച്ച നിലയിൽ ഇദ്ദേഹത്തേ കാറിനകത്ത് നിന്നും ക്ഷേത്രത്തിൽ എത്തിയ വിശ്വാസികളാണ്‌ കണ്ടത്. അവശ നിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു

ആദിത്യൻ ജയൻ അമ്പിളി ദേവി എന്നിവരുടെ കുടുംബ വിശേഷങ്ങളും ഇരുവരും തമ്മിലുള്ള പിണക്കവും സോഷ്യൽ മീഡിയയിൽ വലിയ വിവാദവും ചർച്ചയും ആയിരുന്നു. കൈ ഞരമ്പ് മുറിക്കുകയും കാർ അപകടത്തിലെ പരിക്കും കൂടി ആയപ്പോൾ അദ്ദേഹം ഗുരുതരവാസ്ഥയിൽ ആവുകയാലാണ്‌ എന്നാണറിയുന്നത്.

ആദിത്യൻ ജയനെതിരേ ക്വട്ടേഷൻ ഗണേഷ് കുമാർ എം എൽ എ വഴി എന്നും വിമർശനം?

തനിക്ക് ഇനി ജീവിക്കണ്ട എന്നും തന്നെ നിരന്തിരമായി തുടർച്ചെയായ വീഡിയോകൾ ഇറക്കി ക്രൂരമായി വേട്ടയാടിയവർക്കും എന്റെ വീട്ടുകാര്യം വായിച്ച് ആസ്വദിച്ചവർക്കും എന്റെ മരണത്തിലൂടെ മറുപടി നല്കും എന്ന് ആദിത്യൻ ഞായറാച്ച രാവിലെ പലരോടും പറഞ്ഞിരുന്നു. ഒരു ട്രു ടി വി എന്ന യു ടുബർ തനിക്കെതിരെ തന്റെ എതിരാളികളിൽ നിന്നും വൻ തുക കൈപറ്റി 3 വീഡിയോകൾ ഇറക്കുകയായിരുന്നു. അയാൾ എന്നെ തന്തയില്ലാത്തവൻ എന്നും കേട്ടാൽ അറയ്ക്കുന്ന തെറി വിളിയും നടത്തി.

എന്തായാലും എല്ലാ മാധ്യമ മര്യാദകളും ലംഘിച്ച് ആദിത്യനും അംബിളി ദേവിയുമായുള്ള കുടുംബ വഴക്കിൽ ക്യാമറയുമായി ചെയ്യവർ ആദിത്യന്റെ ഭാഗം കേട്ടില്ല. മാത്രമല്ല ഭാര്യയും ഭർത്താവും തമ്മിൽ പിണങ്ങുന്നതും കേസും വഴക്കും ലോകത്തേ ആദ്യ സംഭവമല്ല. ഈ വിഷയത്തിൽ ചില ഓൺലൈൻ ചാനൽ ആദിത്യനെതിരേ തുടരെ വീഡിയോകൾ ഭീകരമായ തെറിയഭിഷേകം നടത്തി ഇറക്കിയതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഭാര്യയും ഭർത്താവുമായുള്ള വഴക്കിൽ ഇത്തരത്തിൽ ക്യാമറയുമായി ചെന്ന് അവരുടെ ജീവിതം തകർക്കുന്നത് തന്നെ ഇതാദ്യമാണ്‌. കേരളത്തിൽ ഒർറ്റു സെലിബ്രേറ്റിക്കും ഇത്തരത്തിൽ ഒരു ദുരവസ്ഥ വന്നിട്ടില്ല. തകർന്ന് നില്ക്കുന്ന ആദിത്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് തെറി പാട്ടും കൊല്ലും എന്ന ഭീഷണിയും, അപമാനിക്കലും ആയിരുന്നു ചില ഓൺലൈൻ പേജുകളിൽ വന്നത്

ഇതോടെ തന്റെ അഭിനയ ജീവിതം തന്നെ തകർന്നു എന്നും. കുടുംബം ശിഥിലമായി എന്നും ആദിത്യൻ പറഞ്ഞിരുന്നു. കൂടി ചേരാൻ ഒരു ശതമാനം എങ്കിലും സാധ്യതയുള്ള ഇത്തരം ബന്ധങ്ങൾ മാധ്യമങ്ങൾ കുത്തി വൃണമാക്കുകയായിരുന്നു. മാത്രമല്ല മുഖ്യ ധാരാ മാധ്യമങ്ങൾ പോലും ആദിത്യനെ ആക്രമിക്കാൻ ഓൺലൈൻ ചാനലുകളുടെ പിന്നാലെ പോയി. കുടുംവ വഴക്കും തെറി അഭിഷേകവും കേൾക്കാൻ ആളുകൾ ഓൻലൈനിൽ ഓടി കൂടിയപ്പോൾ ഒന്ന് ഓർക്കുക..ഇത് നിങ്ങളുടെ ജീവിതത്തിൽ ആയിരുന്നു എങ്കിൽ നിങ്ങൾ എത്ര മാത്രം വേദനിക്കും ആയിരുന്നു. നിങ്ങളിൽ പലരും ജീവിച്ചിരിക്കുമായിരുന്നോ