വളർത്ത് നായ്ക്കളേ തുടച്ച് നിക്കാൻ അഞ്ജാതർ രംഗത്ത്, കിണറ്റിലും, വീട്ട് പടിയിലും ഓമനകളുടെ ജഢങ്ങൾ

കേരളത്തിൽ വളർത്ത് നായ്ക്കളോടുള്ള ക്രൂരത തുടരുന്നു. കൊല്ലം അഞ്ചാലുംമൂട് നോക്കിനിൽക്കെ ഒരാൾ വന്ന് പട്ടിയേ ക്രൂരമായി കൊന്ന് മുൻ വാതിലിന്റെ ചവിട്ട് പടിയിൽ ഇട്ടു എന്ന് വീട്ടമ്മ ശോഭ പറയുന്നു. ഇതിനിടെ കൊട്ടാരക്കര പുത്തൂരിയിലും ഒരു വീട്ടിൽ വളർത്തിയ 3 നായ്കളേ ക്രൂരമായി അഞ്ജാതർ കൊന്നു. കൊന്ന പട്ടിയിൽ ഒരെണ്ണത്തിനേ അതേ വീടിന്റെ കിണറ്റിലും എടുത്തിട്ടു.

നായകളേ ഇത്രമാത്രം വെറുക്കുന്നതിനു പിന്നിൽ ആരാകും എന്നതാണിപ്പോൾ ഉയരുന്ന ചോദ്യം. പുത്തൂരിൽ കിഴക്കേ മാറനാട് ദീപക് സദനത്തിൽ ചന്ദ്രശേഖരന്റെ നായകളേയാണ്‌ കൊന്ന് കിണറ്റിൽ ഇട്ടത്. ഈ വിഷയത്തിൽ പോലീസിനോട് വിശദീകരണം മേനകാ ഗാന്ധിയുടെ ഓഫീസ് ചോദിച്ചിട്ടുണ്ട്.പവിത്രേശ്വരം പഞ്ചായത്തിൽ വളർത്ത് നായ്ക്കളേ ദുരൂഹ സാഹചര്യത്തിൽ കൊല്ലുന്നതായാണ്‌ പരാതി

തിരുവനന്തപുരം അടിമലത്തുറയിൽ മൂന്നു യുവാക്കളുടെ അക്രമണത്തിന് ഇരയായി ജീവൻ നഷ്ടപ്പെട്ട ബ്രൂണോ എന്ന വളർത്തു നായയ്ക്കുവേണ്ടി പ്രതിഷേധവും ശക്തമാണ്‌. ഈ കേസിൽ പ്രതികളേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രൂണോയേ ക്രൂരമായി കൊന്ന് വെള്ളത്തിൽ എറിയുകയായിരുന്നു. ഈ വിഷയത്തിലാണ്‌ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തത്