കൊല്ലം/ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് അയാൾ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വാൻ തോതിൽ മയക്കുമരുന്ന് കടത്ത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തി വന്ന സംഘത്തിലെ പ്രധാനികൾ കൊല്ലത്ത് പിടിയിലായി. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെ കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ഉപയോഗിച്ചാണ് അനീഷും വൈശാഖും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചു വന്നിരുന്നതെന്നു പോലീസ് പറയുന്നു. പോലീസ് പിടിയിലാവുമ്പോൾ ഇവരുടെ കൈവശം 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. വലിയ അളവിൽ ലഹരി മരുന്നുകൾ എത്തിച്ച് കൊല്ലം ജില്ലയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ അനീഷും വൈശാഖും എന്നാണു പോലീസ് പറയുന്നത്.
ഒരാഴ്ച്ചക്കിടയിൽ കരുനാഗപ്പള്ളിയിൽ മാത്രം എംഡിഎംഎ കടത്ത് സംഘത്തിലെ എട്ടു പേരാണ് അറസ്റ്റിലായിരിക്കുന്നത്. ബെംഗളൂരിവിൽ പോയാണ് സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പിടികൂടിയിരിക്കുന്നത്. വരും ദിവസങ്ങളിലും ലഹരി മരുന്ന് കടത്ത് സംഘങ്ങളെ കണ്ടെത്താൻ ശക്തമായ പരിശോന നടത്തുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരയണൻ അറിയിച്ചിട്ടുണ്ട്.