ജീവ കാരുണ്യ പ്രവർത്തനം പലരും പീഡന അനാശാസ്യ ചൂഷണത്തിന് മാർഗ മാക്കുന്നു

അധികമായി ആദർശം പറയുന്നവരെയും, പുരോഗമനം പറയുന്നവരെയും വിശ്വസിക്കരുത് എന്നാണ്. ഇന്ന് പുരോഗമന വാദിയുടെയുടെയും ചാരിറ്റിയുടെയും മുഖം വെച്ച് ഇര പിടിക്കാൻ ഇറങ്ങുന്നവരാണ് ഇന്ന് അധികവും. പൊയ്മുഖങ്ങൾ ആണ് ഏറെയും, ചിലരുടെയൊക്കെ കാപട്യങ്ങൾ ങ്ങൾക്കുള്ള മറയാണ് പുരോഗമനവും, ചാരിറ്റിയും, ഫെമിനിസവും എല്ലാം.പുറം മൂടി അണിഞ്ഞ ഓൺലൈൻ മാന്യന്മാർ ഇനിയുമുണ്ട് സമൂഹത്തെ നന്നാക്കാൻ നടക്കുന്നവർ.

അല്ലെങ്കിലും സ്ത്രീ സ്വാതതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നവരുടെ മുഖം എപ്പോളും വികൃതമായിരിക്കും. സ്ത്രീകളെ പുരോഗമിപ്പിക്കാൻ നടക്കുന്ന പല വിപ്ലവക്കാരുടെയും ഉദ്ദേശം പെൺ ശരീരമാണ്. പെൺ ശരീരത്തിലേക്കു എത്തിപെടാനുള്ള എളുപ്പ മാർഗ്ഗമാണ്‌ ഇന്നത്തെ കാലത്തെ പുരോഗമനം. കൂടുതലായി സ്ത്രീ സുരക്ഷയെ കുറിച്ചും, സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചൊക്കെ സംസാരിക്കുന്നവൻ ഏറ്റവും വലിയ ഫ്രോടുകൾ ആയിരിക്കും.കൂടാതെ വ്യാജൻമ്മാരും തട്ടിപ്പുക്കാറുമുണ്ടെന്നത് മറ്റൊരു സത്യം.

അത് പോലെ ജീവ കാരുണ്യ പ്രവർത്തനം പലരും പീഡന അനാശാസ്യ ചൂഷണത്തിന് മാർഗ മാക്കുന്നത് കൂടി വരുന്നു. അതിന്റെ പിന്നിലേക്കു പോയാൽ നന്മ മരങ്ങൾ എല്ലാം ചാരിറ്റി പുണ്യാളന്മാരോ സെലിബ്രിറ്റികളോ, രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവരോ,ബിസിനെസ്സ് ക്കാരായ പ്രമുഖരോ ആയിരിക്കും. എന്നുള്ളതാണ്. അതിൽ പലരിലും ആദർശം പറച്ചിൽ വാക്കുകളിൽ മാത്രമായിരിക്കും പ്രവർത്തിയിൽ ഉണ്ടാവില്ല, ഇനിയും ഇതുപോലെ അറിയപ്പെടാത്ത എത്രയോ പകൽമാന്യന്മാർ ഉണ്ടാകാം.. നമുക്കറിയാതെ…