മനുഷ്യന്മാർക്കാണ് ഭക്ഷണം നൽകുന്നത് എന്ന ബോധം പോലും കടയുടമകൾ കാണിക്കുന്നില്ല.

ഇവ ശങ്കർ

നമ്മുടെ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉറക്കത്തിൽ നിന്നും ഉണർന്നുവോ? എന്തിനാണീ ഈ പ്രഹസനം എവിടാരുന്നു ഇത്രയും നാളും. ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ വിഷവസ്തുക്കൾ അടങ്ങിയ ആഹാരം കഴിക്കുന്നത് കേരളത്തിലാണ്. മുട്ടമുതൽ വീട്ടിൽ വാങ്ങിക്കുന്ന കറിപൗഡറിൽവരെ മായം. കൊച്ച് കുട്ടികൾക്ക് കൊടുക്കുന്ന പാൽ പൊടിയിൽ മുതൽ ഹോട്ടലുകളിൽ വരെ മായം നിങ്ങൾ ഈ വകുപ്പ് ഇതൊന്നും അറിയുന്നില്ല കാണുന്നില്ല എന്നാണോ ? അല്ല നിങ്ങൾക്കും ഇതറിയാം പക്ഷേ പിടിക്കില്ല പിടിച്ച മാസപ്പടി മുടങ്ങും. നിങ്ങളുട യൊക്കെ മുകൾ ഉദ്യോഗസ്ഥരുടെ സ്വത്തു വിവരങ്ങളുടെ കണക്ക് എടുത്താൽ അറിയാം ജോലിയോടുള്ള ആത്മാർഥത. ഭക്ഷ്യ സുരക്ഷ വകുപ്പിന് സ്വന്തമായി എവിടെയും ഏത് വമ്പന്റെയും അടുക്കളയിൽ റെയ്ഡ് നടത്താനും കുറ്റക്കാർ എങ്കിൽ നടപടി എടുക്കാനും അധികാരം ഉണ്ട്. എന്നിട്ടും നിങ്ങൾ ഓഫീസിൽ ഇരിക്കാറേയുള്ളു. അതും കണ്ണടച്ച്.ഇപ്പോ ഒരു കുട്ടി മരിച്ചത് കൊണ്ട് മാത്രം കുറച്ച് നാളത്തേക്ക് നിങ്ങൾ പണിയെടുക്കും പിന്നെ വീണ്ടും പഴയതു പോലെ എന്ത് പ്രഹസനമാണ്???

കേരളത്തിൽ മിക്ക ഹോട്ടലുകളിലും ഷവർമ ഷോപ്പുകളിലും ജോലി ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്.പലരും ശുചിത്വം പാലിക്കാത്തവരാണ്. നഖം മുറിക്കാത്തവർ, മുടി വെട്ടാത്തവർ, യൂണിഫോം ധരിക്കാത്തവർ ഇവരെയൊക്കെ ഇത്തരം സ്ഥാപനങ്ങളിൽ കാണാം. ഹെൽത്ത് ഇൻസ്പെക്ടർമാർ അകത്ത് കയറി വിശദമായ പരിശോധന നടത്തിയാൽ മാത്രമേ ,ആരോഗ്യത്തിന് ഹാനികരായ വസ്തുക്കൾ കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ. എഴുത്തും വായനയും അറിയാത്ത അന്യസംസ്ഥാന തൊഴിലാളികൾക്ക്, ഭക്ഷ്യവസ്തുക്കളിൽ എന്തൊക്കെ ചേർക്കണമെന്ന് ശരിയായ ധാരണയില്ല.

അവർക്ക് മികച്ച പരിശീലനം ആരോഗ്യ വകുപ്പ് നല്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥർ ദിവസവും പരിശോധനകൾ നടത്താത്തത് കൊണ്ടാണ്, ഭക്ഷ്യ വിഷബാധ കേസുകൾ വർദ്ധിക്കുന്നത്. ആരോഗ്യ മേഖലയിൽ കഴിവുള്ള ഉദ്യോഗസ്ഥരെയാണ് സർക്കാർ നിയമിക്കേണ്ടത്. നമ്മുടെ നാട്ടിൽ ഷവർമ നിരോധിക്കണം. ഷവർമ കഴിച്ചാണ് കൂടുതൽ ആളുകൾ മരിച്ചിട്ടുള്ളത്. മറ്റൊരു ഭക്ഷണവും ഇതുവരെ കഴിച്ചു മരിച്ചതായി അറിവില്ല. മനുഷ്യന്മാർക്കാണ് ഭക്ഷണം നൽകുന്നു എന്ന ബോധം പോലും കടയുടമകൾ കാണിക്കുന്നില്ല. വല്ലപ്പോഴുമൊക്കെ മിന്നൽ പരിശോധന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും നടത്തിയിരുന്നെങ്കിൽ ഇങ്ങനെയുള്ള ദാരുണാന്ത്യങ്ങൾ കുറയുമായിരുന്നു.