സ്ട്രൈറ്റൺ ചെയ്ത നീളൻ മുടി, ബൈക്ക് ഓടിക്കുമ്പോൾ ഇളം കാറ്റിൽ തിരമാല പോലെ ഉയർന്ന് താഴുന്നു, ബൈക്കിന്റെ കളറിനൊത്ത് ടീഷർട്ടും, മുഖത്ത് മേക്കപ്പും ഇട്ട സുന്ദരി ബൈക്കോടിച്ചത് ഹെല്മെറ്റ് ഇല്ലാതെ. ഹെല്മെറ്റ് വയ്ച്ചാൽ ചെത്താൻ പറ്റില്ല…എന്നാൽ ചെത്തി നടന്ന പെണ്ണിനെ വീട്ടിലെത്തി വാഹന വകുപ്പ് പിടിച്ച് ലൈസൻസും വാങ്ങി 20500 രൂപ പിഴയും കൊടുത്ത് കൂടെ ഒരു കോടതി കേസും കൂടി ആയപ്പോൾ പെൺകുട്ടി കരഞ്ഞ് പോയി എന്നും വിവരങ്ങൾ.
ഹെല്‍മറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെ പലരും പരാതിപെട്ടതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം യുവതിയുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തി നടപടി സ്വീകരിച്ചു. 20,500 രൂപ പിഴയാണ് പെണ്‍കുട്ടിക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഇടുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടര്‍ ഓടിക്കാനുള്ള ലൈസന്‍സുണ്ടായിരുന്ന പെണ്‍കുട്ടി ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിന് പതിനായിരം രൂപയും ബൈക്ക് രൂപമാറ്റം വരുത്തിയതിന് പതിനായിരം രൂപയും ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് അഞ്ഞൂര്‍ രൂപയുമാണ് പിഴ ചുമത്തിയത്. ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് ലിബ്‌സണ്‍ എന്ന യുവാവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. പെണ്‍കുട്ടി ഹെല്‍മെറ്റ് വെക്കാഞ്ഞതല്ല പരാതി നല്‍കിയായളുടെ പ്രശ്‌നം അത് തികഞ്ഞ സ്ത്രീ വിരുദ്ധതയാണെന്നാണ് ലിബ്‌സണ്‍ പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം;
ഒരു പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറല്‍ ആകുന്നു. ഇന്ന് mvd കേസ് എടുത്തു 20500 രൂപ ഫൈന്‍ അടപ്പിക്കുന്നു. Mvd ഈ ഫൈന്‍ നല്‍കാന്‍ കാരണം വീഡിയോ സഹിതം ആരൊക്കെയോ നല്‍കിയ പരാതികള്‍. ഹെല്‍മെറ്റ് ഇല്ലാതെ വണ്ടി ഓടിച്ചതൊക്കെ തെറ്റ് തന്നെ. അതിനു ഫൈന്‍ നല്‍കിയതും mvd ചെയ്ത മാതൃകപരമായ ശിക്ഷ. നല്ലത്. പക്ഷെ ഒരു സംശയം, ഫൈന്‍ ലഭിച്ചത് സ്റ്റാറ്റസ് ഇട്ടും പോസ്റ്റ് ഇട്ടും ആഘോഷം ആയി കൊണ്ടാടുന്ന ഒരുപാടുപേരെ കണ്ടു. അവരോടായി, ദിനവും റോഡിലൂടെ വണ്ടിയും ഓടിച്ചു പോകുമ്പോള്‍ വിരലില്‍ എണ്ണാവുന്നതിനും അപ്പുറം ആളുകള്‍, പ്രതെകിച്ചു ആണുങ്ങള്‍ ഹെല്‍മെറ്റ് ഇല്ലാതെയും, ട്രിപ്ള്‍സ് ഇരുന്നും, കൈ വിട്ടും മറ്റുവിധ അഭ്യാസങ്ങള്‍ കാണിച്ചും പോകാറുണ്ട്. ട്രാഫിക് സിഗ്‌നലുകള്‍ ഞങ്ങള്‍ക്ക് ബാധകം അല്ല എന്ന ചിലരുടെ ദാര്‍ഷ്ട്യം പല നിരത്തുകളിലും കാണാറുണ്ട്. വേഗതയുടെ സൂചി പ്രാകുന്ന രീതിയില്‍ ചെവി പൊട്ടുന്ന ശബ്ദത്തില്‍ ദിനവും വാഹനങ്ങള്‍ റോഡില്‍ ഉണ്ട്. എന്തുകൊണ്ട് ഇതൊന്നും വീഡിയോ എടുത്തു ആരും പരാതി നല്‍കുന്നില്ല. നൂറില്‍ അധികം വീഡിയോകള്‍ പലരുടെയും അഭ്യാസങ്ങള്‍ നിറഞ്ഞത് ഒറ്റ സെര്‍ച്ചില്‍ നവമാധ്യമങ്ങളില്‍ ലഭ്യമാണ്. ഇവിടെ കാര്യം വ്യക്തമാണ്.
ഹെല്‍മെറ്റ് ഇല്ലാഞ്ഞത് അല്ല പരാതി നല്‍കിയ ആളുടെ പ്രശ്‌നം. തികഞ്ഞ സ്ത്രീവിരുദ്ധത. പെണ്ണിന് ചെയുവാന്‍ കഴിയുന്നതിനു ലിമിറ്റ് ഇട്ട് അതിനപ്പുറത്തേക്ക് ചെയ്യുന്നവരെ വിരുദ്ധതയോടെ കാണുന്ന വന്യമായ പഴയ ചിന്താഗതി. ബൈക്ക് ഓടിച്ചു ഒരു പെണ്ണ് പോയാല്‍ അവളുടെ സ്വഭാവം ശെരി അല്ല എന്ന ചിന്താഗതിയില്‍ അഭിമാനിക്കുന്നവര്‍. ഒരു നല്ല പ്രസ്ഥാനം ഒരു പെണ്‍കുട്ടി തുടങ്ങിയാല്‍ അവിടെയും മോശം കമെന്റുകള്‍ നിറക്കുന്നവരെ കണ്ടിട്ടുണ്ട്. സാരിയോ ചുരിദാറോ അല്ലാതെ മറ്റെന്തെങ്കിലും പുതിയ വസ്ത്രം ഇട്ടാല്‍ അതില്‍ അവളുടെ സ്വഭാവം കണ്ടെത്തുന്നവര്‍. ഇങ്ങനെ തുടങ്ങുന്നു പെണ്ണിനോട് ഉള്ള പരിധികള്‍ നിശ്ചയിക്കുന്ന ചിന്താഗതി. എന്നും പെണ്ണെന്നത് ആണിന് അടിമ ആയിരിക്കണം എന്ന വികൃത മനസ്സ് മാറ്റാന്‍ തയാര്‍ ആകാത്തവര്‍ ഈ വീഡിയോ കാണും. എന്നിട്ട് ഇതുപോലുള്ള മറ്റു പലതും കണ്ടാലും കണ്ണു കെട്ടി അടക്കും. വിമാനവും ട്രെയിനും കപ്പലും തുടങ്ങി റോഡും ജലവും ആകാശവും നിറയുന്ന പെണ്‍ സാനിധ്യം, ഭരണ കേന്ദ്രങ്ങളിലും കര നാവിക വായു സേനകളിലും ഉള്‍പ്പടെ പെന്‍സാനിധ്യം ഉള്ള കാലം ആണ് ഇതെന്നു മനസിലാക്കുക.
ഹെല്‍മെറ്റ് ആയിരുന്നു പ്രശ്‌നം എങ്കില്‍ ഇനിമുതല്‍ അതുപോലെ ചെയുന്ന ആണുങ്ങളുടെയും വീഡിയോ എടുത്തു പരാതി നല്‍കാനായി നിങ്ങള്‍ ശ്രെമിക്കും എന്ന് വിശ്വസിക്കുന്നു. ഓര്‍ക്കുക, ഈ ലോകം പെണ്ണിനും ആണിനും ഒരുപോലെ ഉള്ളതാണ്. താന്‍ ചെയുന്നത് ഒരു പെണ്ണില്‍ കാണുമ്പോള്‍ അസൂയയുടെ കണ്ണാലെ നോക്കുന്നവന്‍ ആദ്യം നേരെ ആകേണ്ടുന്നത് അവന്റെ മനസ്സിലെ കുഷ്ഠം ആണ്.
https://www.facebook.com/libson.ebison.9/posts/1811660112307802