ഫേസ്ബുക്ക് കാമുകന്‍ തമിഴ്‌നാട്ടില്‍, കാമുകന്റെ അടുത്തേക്ക് പോയ പെണ്‍കുട്ടിക്ക് കാറില്‍ പീഡനം, പിടിയിലായത് സുഹൃത്തുക്കള്‍

മുക്കം:കാമുകന്റെ അടുത്ത് എത്താനായി സഹായം ചോദിച്ച 13കാരിയെ യാത്രക്കിടെ യുവാക്കള്‍ പീഡിപ്പിച്ചു.തമിഴ്‌നാട് സ്വദദേശിയായ കാമുകന്റെ അരികില്‍ നിന്നും യുവതിയെ ഒടുവില്‍ കണ്ടെത്തി.സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മണാശ്ശേരി സ്വദേശി മിഥുന്‍ രാജ്(24),മലയമ്മ സ്വദേശി അഖിത്ത് രാജ്(23),മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍(23),തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി ധരണി(22) എന്നിവരാണ് പിടിയിലായത്.

ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി ധരണിയുമായി പ്രണയത്തിലാവുന്നത്.മണാശ്ശേരി ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മിഥുന്‍രാജിനെ പരിചയപ്പെടുന്നത്.ധരണിയുടെ അടുത്തെത്താന്‍ പെണ്‍കുട്ടി മിഥുന്‍രാജിന്റെ സഹായം തേടുകയായിരുന്നു.ഈ മാസം രണ്ടിന് മിഥുന്‍രാജ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാറുമായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി.മണാശ്ശേരിയിലെ മെഡിക്കല്‍ കോളജിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം നിര്‍ത്തി മിഥുന്‍രാജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു,പിന്നീട് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഹൊസൂരിലെ ബസ് സ്റ്റാന്‍ഡിലെത്തിച്ച് കടന്നു കളഞ്ഞു.തുടര്‍ന്ന് പെണ്‍കുട്ടി വിവരം കാമുകനെ അറിയിക്കുകയും കാമുകന്‍ എത്തി കുട്ടിയെ കൂട്ടിക്കൊണ്ട പോവുകയുമായിരുന്നു.വീട്ടുകാരുടെ പരാതിയില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് പെണ്‍കുട്ടിയെയും കാമുകനെയും ഹൊസൂരില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മിഥുന്‍ രാജിനെ മുക്കത്ത് നിന്നും, കൂട്ടുകാരെ മണാശ്ശേരിയില്‍ നിന്നും പിടികൂടി. പ്രതികള്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ ബി.കെ.സിജു, എഎസ്‌ഐമാരായ സലീം മുട്ടത്ത്, എന്‍.ജയമോദ്, നാസര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷഫീഖ് നീലിയാനിക്കല്‍, സ്വപ്ന, രമ്യ എന്നിവരടങ്ങിയ സംഘമാണു പെണ്‍കുട്ടിയെ കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും.