പ്രകാശൻ പുതിയേരി കൊച്ചി
ഫാ ടോമി കരിയിലകുളം , ഫാ റോബിൻ, ബിഷപ്പ് ഫ്രാങ്കോ.. ഫാ മണവാളൻ, തട്ടിപ്പിന്റേയും സ്ത്രീ ശരീരം തിന്നുന്നതിന്റെയും പട്ടികയിൽ ഇതാ നിങ്ങൾക്ക് ഒരു കൂട്ടുകാരൻ..ഫാ ജയിംസ് മഗലശ്ശേരി…മത വിശ്വാസികൾക്ക് ഇവരേ കുറിച്ചോർത്ത് കരയാം. നമ്മുടെ ഭാര്യമാർ, മക്കൾ, ധനം എല്ലാം ഇവർ അപഹരിക്കും എന്ന് ഇവരേകുറിച്ച് വരുന്ന റിപോർട്ടുകൾ..ഭീകര രൂപന്മാർ.. ഒരു മതത്തിനും എതിരല്ല ഈ എഴുത്ത്. മറിച്ച് നല്ല മതങ്ങളേ തകർക്കുന്ന കാമ വെറിയന്മാരും സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുമായ വൈദീകരിലെ തിന്മക്കെതിരേയാണ്. ഫാ റോബിനിൽ തുടങ്ങി ആരെയും ഞെട്ടിപ്പിക്കുന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഫാ ടോമി കരിയിലകുളം വഴി വന്ന് ഇപ്പോൾ ഫാ റോബിന്റെ ചേട്ടനായ ഫാ ജയിംസ് മഗലശ്ശേരി എന്ന പക്ക പെണ്ണു പിടിയനിൽ വരെ വൈദീക വൃത്തി എത്തി കഴിഞ്ഞു.
വീട്ടമ്മയൊക്കൊപ്പമുള്ള ചിത്രങ്ങൾ വൈറലായതോടെ വികാരി മുങ്ങി.മുടിയന്മാരായ വൈദീകരെ കൊണ്ട് സഭയും വിശ്വാസികളും നാറുകയാണ്. വൈദീകർ മൂലം വിശ്വാസികൾ സഭ വിട്ട് പോകുന്നു. വിശ്വാസം കുറഞ്ഞ് വരുന്നു. ഇത് മതത്തിന്റെ കുഴപ്പമല്ല. വിശ്വാസത്തിന്റെ കുഴപ്പവുമല്ല. ലൈംഗീകതക്കും പണത്തിനും വേണ്ടിയുള്ള പരാക്രമം ആണ്
ഇടുക്കിയിൽ ഫാ ജയിംസ് മംഗലശേരി തന്റെ ഫോൺ നന്നാക്കാൻ കൊടുത്തപ്പോൾ സഭ ഒന്ന് ഞെട്ടി വിറച്ചു പോയി. 55 വയസ്സുള്ള ഈ വൈദീകന്റെ കാമ കേളികൾ തന്നെ. ഫാ ജയിംസ് മംഗലശേരി എത്ര പെണ്ണിനേയും പിടിച്ചോട്ടേ. ലൈംഗീകതയിൽ ആറാടി ജീവിച്ചോളൂ. അതൊന്നും ഇന്ത്യയിലെ നിയമത്തിന് എതിരല്ല. അതൊക്കെ സഭയുടെ കാര്യം. എന്നാൽ ഒരു സ്ത്രീയേ ബലമായി വിവസ്ത്രയാക്കുക..തുടർന്ന് പൂർണ്ണ നഗ്ന ചിത്രങ്ങൾ എടുക്കുക. അവളുടെ ജനനേന്ദ്രിയത്തിൽ ഒരു കൈമറ വയ്ച്ച് ആ നാണം എങ്കിലും മറക്കാൻ നോക്കുമ്പോൾ അതും എതിർക്കുക. ഇതെല്ലാം ഫാ ജയിംസ് മംഗലശേരി മൊബൈലിൽ ഷൂട്ട് ചെയ്യുക..കിടപ്പറയിലുള്ള ഇരുവരുടേയും പൂർണ്ണ നഗ്ന ചിത്രങ്ങൾ സെല്ഫി ആയി മൊബൈലിൽ പകർത്തുക..
ഇത് കടുത്ത കുറ്റകൃത്യം ആണ്. വൈദീകൻ നീണ്ട കാലം ജയിലിൽ കിടക്കാനും 10 കൊല്ലം കുറഞ്ഞത് തടവു ശിക്ഷ കിട്ടാനും ഇത് മതി. അത്ര വലിയ തെറ്റാണ് നിയമ പ്രകാരം ഫാ ജയിംസ് മംഗലശേരി ചെയ്തത്. ആ സ്ത്രീക്ക് പരാതി ഇല്ല എന്നും കുടുംബിനി ആയതിനാൽ അവർ തന്നെ അത് തീരുമാനിക്കട്ടേ എന്നും സഭ പറയുന്നു. എന്നാൽ ഇത് ആരേലും വായിച്ചാൽ ഈ വൈദീകനെ പോലീസിന്റെ ശ്രദ്ധയിൽ പെടുത്തുക. ഒരു സ്ത്രീക്കെതിരെ ഇത്ര വലിയ ലൈംഗീക കുറ്റകൃത്യം ചെയ്ത വൈദീകനെ പോലീസിനു സ്വയം കേസെടുത്ത് അറസ്റ്റ് ചെയ്യാം. പരാതി ഇല്ലാതെ നടപടി എടുക്കാം. ഇതിനെല്ലാം കേസെടുത്തില്ലേൽ പിന്നെ എന്ത് വനിതാ കമ്മീഷൻ? എന്ത് സ്ത്രീ ക്ഷേമം, എന്ത് യുവ ജന കമ്മീഷൻ, എന്ത് മനുഷ്യാവകാശം..ഇവരെ ഒക്കെ കൂട്ടമായി പിരിച്ച് വിടണം. ഇതാണ് ഒരു സ്ത്രീയുടെ അവസ്ഥ. എന്തായാലും ആരും പരാതി കൊടുത്തില്ലേലും ഫാ ജയിംസ് മംഗലശേരിയെ പോലീസിനു അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാം. എവിടെ പോയി നമ്മുടെ ഹനാൻ ഹനാനി മുതൽ ഇപ്പോൾ ഏറ്റവും സജീവമായ ഫെമിനിച്ചികളായ രഹ്ന ഫാത്തിമയും ജോമോൾ ജോസഫും ഒക്കെ…ഇടപെടണം..ആ ഇനി ഒരു കുറ്റവും ഈ വിധത്തിൽ ആവർത്തിക്കാതെ നടപടി എടുക്കണം
ഇനി പറയുന്നത് ഫാ ടോമി കരിയിലകുളത്തേ പറ്റി.ശത കോടികൾ മൂല്യം വരുന്ന സഭയുടെ സ്ഥാപനങ്ങൾ സ്വന്തം പേരിലും കുടുംബക്കാരുടെ പേരിലും ആക്കിയ മഹാനായ വൈദീകൻ. ഇവിടെയും അപമാനം മാത്രമല്ല കോടികൾ നഷ്ടം ഉണ്ടായത് സഭയ്ക്കാണ്. എംസിബിഎസ് സഭ പുറത്താക്കിയ വൈദികന്‍ ടോമി കരിയിലക്കുളത്തിനെതിരായ സാമ്പത്തിക ക്രമക്കേട് പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിരിക്കുകയാണ്. സെന്‍ട്രല്‍ ഇന്‍കംടാക്‌സ് വിഭാഗമാണ് അന്വേഷണം നടത്തുക.
ഇന്‍കം ടാക്‌സ് കൊച്ചി യൂണിറ്റിനോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.ഫാ. ടോമി കരിയിലക്കുളത്തിന്റെ നിയമലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് കാട്ടി കേന്ദ്ര ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ്, ആഭ്യന്തരമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഗ്രീവന്‍സ് സെല്‍ എന്നിവടങ്ങളില്‍ കേരള പീപ്പിള്‍സ് ഫ്രണ്ട് എന്ന സംഘടന പരാതി നല്‍കിയിരുന്നു. വൈദികന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ സാമ്പത്തിക വിനിയോഗവും വിദേശ ഫണ്ടിലൂടെയുള്ള വരുമാനവും അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
സഭയെ മറയാക്കി ഈ വൈദീക കൊള്ള നടത്തുകയായിരുന്നു. 600 കോടിയോളം വരുന്ന സഭയുടെ ആസ്തിയും പണവും ഫാ. ടോമി കരിയിലക്കുളവും കുടുംബക്കാരും കൈക്കലാക്കുകയായിരുന്നു. മുംബൈയിൽ പല സ്ഥാപനങ്ങളും ചുമതല നല്കി ഏല്പ്പിച്ച ഈ വൈദീകൻ പിന്നീട് സഭയേ ചതിച്ച് അതെല്ലാം സ്വന്തം പേരിൽ അടിച്ച് മാറ്റുകയായിരുന്നു.കോടികളുടെ കൊള്ള വെളിപ്പെട്ടതോടെയാണ് ഇയാളെ ചെവിക്ക് പിടിച്ച് പുറത്തെറിയുകയായിരുന്നു.
സുവിശേഷ പ്രസംഗങ്ങളുമായി യുറോപ്യന്‍ രാജ്യങ്ങളിലടക്കം സഞ്ചരിച്ച ഫാ. ടോമി കരിയിലക്കുളം ചാരിറ്റിയുടെ പേരില്‍ വന്‍ തുക ട്രസ്റ്റിലേക്കെത്തിച്ചു. അങ്ങനെ സ്ഥാപനങ്ങള്‍ അതിവേഗം വളര്‍ന്നു. എംസിബിഎസ് സഭയുടെ പണവും സംവിധാനങ്ങളുമുപയോഗിച്ച് തുടക്കമിട്ട ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രമേണ വൈദികന്‍ പരിപൂര്‍ണ നിയന്ത്രണത്തിലാക്കി.
വൈദികനും സഹോദരന്‍ ജോജനും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ ഭരണ നിര്‍വഹണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. പിന്നാലെ ട്രസ്റ്റിന്റെ പേരിലെ തിരുത്തല്‍ മുതല്‍ തുടങ്ങുന്നു തട്ടിപ്പിന്റെ കഥ. കോടികള്‍ ഒഴുകുന്ന സംരംഭങ്ങളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്ന് സഭ തിരിച്ചറിയാന്‍ ഏറെ വൈകി.
ഇങ്ങിനെ പണത്തിനും പെണ്ണിനും പിന്നാലെ പായുകയാണ് ഒരു കൂട്ടം വൈദീകർ. ഭാര്യയില്ല. മക്കൾ ഇല്ല. എന്നാൽ എന്നിട്ടും പണം കുന്നു കൂട്ടാൻ ആർത്തിയാണ്. സ്വന്തം അക്കൗണ്ട് നിറയ്യ്ക്കാൻ പല വൈദീകരും ആർത്തിയോടെ സഭയെയും വിശ്വാസത്തേയും ചൂഷണം ചെയ്യുന്നു.
സഭയ്ക്ക് പോലും നിയന്ത്രിക്കാൻ ആവാത്ത വിധമുള്ള ഭൗതീക ജീവിതമാണ് വൈദികർ നടത്തുന്നത്. ലക്ഷക്കണക്കിന് വിലയുള്ള ആഡംബര പള്ളിമേടകളിൽ താമസിച്ച് ലക്ഷങ്ങൾ വിലയുള്ള കാറുകളിൽ യാത്ര ചെയ്ത് ഇഷ്ട ഭക്ഷണങ്ങൾ മാത്രം കഴിച്ച് സുഖിച്ച് ജീവിക്കുകയാണ് ഇവർ. ആത്മീയത എന്നാൽ കളവും, അധാർമ്മിക പ്രവർത്തിയും, പണം അപകഹരണവും ആയി ആഘോഷിക്കുകയാണ് ചില വൈദികർ.സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്ന വൈദികർ ധാരാളമാണ് കൊരട്ടി പള്ളിയിലെയും ഇടപ്പള്ളി പള്ളിയിലെയുമെല്ലാം തെളിവുകൾ നമുക്ക് മുന്നിലുണ്ട്. ഇടപ്പള്ളി പള്ളിയിലെ കൊച്ചച്ചൻ ഇടവകപ്പണം ഒരു വീട്ടമ്മക്ക് നൽകിയത് വാർത്തായിരുന്നു.ആത്മീയതയില്‍ നിന്നും മാറി ലൈംഗീകവും ഭൗതീകവുമായ ജീവിതം നയിക്കുന്ന വൈദികർ ക്രിസ്തീയ സഭയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്.
പൗരോഹിത്യത്തിലെ തകർച്ച ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.