സൗജന്യസാരി വിതരണം ; തിക്കിലുംതിരക്കിലും 4 മരണം ; 10 പേര്‍ക്ക് പരിക്ക്

തിരുപ്പത്തൂര്‍ : സൗജന്യസാരി വിതരണത്തിനിടെ തിക്കിലുംതിരക്കിലും അകപ്പെട്ട് തമിഴ്‌നാട്ടിൽ 4 സ്ത്രീകൾ മരിച്ചു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപമായിരുന്നു സൗജന്യസാരി വിതരണം ദുരന്തമായി മാറിയത്.

അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായ സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്. തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായാണ് ഇത് ചെയ്തത്. ഇതിനായി ടോക്കണ്‍ കൊടുക്കുന്നതിനിടെയാണ് അപകടം പ്രതികരിച്ചു അറിയിച്ചു.

തൈമാസത്തിലെ പൗര്‍ണമിയിലാണ് തമിഴ് ഹിന്ദുക്കള്‍ തൈപ്പൂയം ആഘോഷിക്കുന്നത്. ഇതിന്റെ ആഘോഷങ്ങളുടെ ഭാഗമായി വസ്ത്ര വിതരണം നടക്കാറുണ്ട്. ടോക്കണ്‍ കൊടുക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധിപ്പേര്‍ ബോധംകെട്ടുവീണു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.