യൂത്ത് കോൺഗ്രസുകാരുടെ നെഞ്ചിൽ തീ കോരിയിട്ട് ഹൈബി ഈഡൻ എം.പി

‘പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ’ ഇങ്ങനെയൊരു പ്രവണത കോൺഗ്രസ് നേതാക്കളിൽ പരക്കെയുണ്ട്. പക്ഷെ ഹൈബി ഈഡനെപ്പോലുള്ള നേതാവിൽ നിന്നും ഇത്രക്ക് പ്രതീക്ഷില്ല.

ഇടുക്കിയിൽ ജോയ്സ് ജോർജിന് വേണ്ടി
ആഹോരാത്രം പ്രയത്നിച്ച ‘സതീഷ് കമൽ’
എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ ഡൽഹിയിലെ
എം.പി ഓഫീസിൽ പെഴ്സണൽ സ്റ്റാഫാക്കിയ ഹൈബിയുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല.

ഇതിനെതിരെ ഡീൻ കുര്യക്കോസsക്കമുള്ള
ഇടുക്കിയിലെ നേതാക്കൾ ഹൈബിക്കും, ഡിസിസക്കും പരാതി നൽകിയിട്ടും നിയമനം
നിഷേധിക്കാതിരുന്നത് കേരളത്തിലെ തന്നെ
യൂത്ത് കോൺഗ്രസുകാരെ തുണി പൊക്കിക്കാണിച്ച പോലെയായിപ്പോയി.

കോൺഗ്രസ് പ്രവർത്തകർക്കില്ലാത്ത എന്ത് യോഗ്യതയാണ് ഡിവൈഎഫ്ഐക്കാരനിൽ ഹൈബി കണ്ടത്. ഹൈബി മാത്രമല്ല, കേരളത്തിലെ കോൺഗ്രസ് പാർട്ടി തന്നെ ഇതിന് വലിയ വില നൽകേണ്ടി വരും.