തൃശൂരില്‍ കോവിഡ് രോഗിയുടെ മൃതദേഹത്തിൽ നിന്നും രക്തം വാർന്നു, ദുരൂഹത ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിൽ

തൃശൂര്‍: തൃശൂരില്‍ കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാത്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ല മെഡിക്കല്‍ ഓഫിസറില്‍നിന്ന് കോടതി റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ നാലിനായിരുന്നു സംഭവം. കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാതെ ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.

നഗരത്തിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. സന്നദ്ധ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് നിന്ന് തന്നെ ഇത് വിഡിയോ പകര്‍ത്തുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം പൊതിയുന്ന സ്ഥലത്തേക്ക് മാറ്റാനുള്ള വാഹനമാണെന്ന് കരുതിയാണ് ആംബുലന്‍സിലേക്ക് മാറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ വിചിത്ര വിശദീകരണം.

മരിച്ചയാളുടെ മൃതദേഹത്തിൽ നിന്നും എങ്ങിനെ രക്തം പുറത്തുവരുന്നു എന്നതും ദുരൂഹത ഉണ്ടാക്കുന്നു. മുമ്പ് കോവിഡ് ബാധിച്ചു മരിച്ചു എന്ന പേരിൽ അസ്വഭാവിക മരണങ്ങൾ ഉണ്ടായത് രാജ്യത്തേ പല ഭാഗങ്ങളിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്. മരിക്കുന്നവരുടെ ശരീരത്തിൽ നിന്നും കിഡ്നി മുതലായ അവയവങ്ങൾ നീക്കം ചെയ്ത മൃതദേഹങ്ങളുടെ വീഡിയോകൾ വാടസ്പ്പിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളത് പ്രചരിച്ചിരുന്നു.ഇത്തരം സഭവങ്ങളുമായി ഇതിനു ബന്ധം ഉണ്ടോ എന്ന് വ്യക്തമല്ല. മാത്രമല്ല കേരളത്തിൽ ഇതുവരെ റിപോർട്ട് ചെയ്തിട്ടുമില്ല.

നാട്ടില്‍ നിന്നെത്തിയ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ മൃതദേഹം വാഹനത്തില്‍ നീക്കിക്കിടത്തുമ്ബോഴായിരുന്നു രക്തമൂര്‍ന്നിറങ്ങുന്ന നിലയില്‍ കണ്ടത്. ഇത് പരിശോധിച്ചപ്പോഴായിരുന്നു മതിയായി പൊതിഞ്ഞു നല്‍കാതെ മൃതദേഹം വിട്ടുനല്‍കിയത് ശ്രദ്ധയില്‍പെട്ടത്. ആമ്ബല്ലൂര്‍ സ്വദേശി രാമകൃഷ്ണന്റെ ഭാര്യ പാര്‍വതിയുടേതാണ് മൃതദേഹം. മരിച്ചതിന് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

എന്താണ്‌ മരണങ്ങൾക്ക് പിന്നിൽ

പലയിടത്തും കോവിഡ് ഐ സിയുവിലും വെറ്റിലേറ്ററിലും എന്ത് സംഭവിക്കുന്നു എന്ന് പുറം ലോകം അറിയുന്നില്ല. കോവിഡ് രോഗിയെ പ്രവേശിപ്പിച്ചാൽ ബൈ സ്റ്റാന്റർമാർ നില്ക്കാൻ ആവില്ല. എല്ലാവരും വീട്ടിൽ പോകണം. ചിലർക്ക് രോഗി മരിച്ചു എന്ന അറിയിപ്പായിരിക്കും വീട്ടിലേക്ക് എത്തുക. എങ്ങിനെ മരിച്ചു എന്നും വെറ്റിലേറ്റർ നല്കാത്തതോ അതോ എടുത്ത് മാറ്റി അടുത്തയാൾക്ക് നല്കിയതോ ഐ സി യു ബഡ് അടുത്ത രോഗിക്ക് നല്കാൻ ഉള്ള വിധി നടപ്പാക്കലിന്റെ ഭാഗമായ മരണമോ എന്നൊന്നും ആർക്കും അറിയില്ല. എന്തൊക്കെയാണ്‌ നടക്കുന്നത് എന്നും ചികിൽസാ പിഴവും ഒന്നും പുറം ലോകത്ത് എത്തുന്നില്ല. വിവിധ നിരക്കിലാണ്‌ സ്വകാര്യ ആശുപത്രികളിൽ ഐ.സിയു, റും, വെറ്റിലേറ്റർ എന്നി നിരക്കുകൾ. പണം കൂടുതൽ നല്കുന്നവർ നല്ല പരിഗണന പലയിടത്തും ലഭിക്കുമ്പോൾ പണം ഇല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലേ പരിചരണവും. മെഡിക്കൽ രംഗത്ത് സ്വകാര്യ ആശുപത്രിയിൽ സമീപ ദിവസങ്ങളിൽ നടന്ന പകൽ കൊള്ളക്കും നീതി നിഷേധത്തിനും കാവലാളായി നിന്നത് കേരള ഹൈക്കോടതി ആയിരുന്നു. ഹൈക്കോടതി കൂടി ഇല്ലായിരുന്നു എങ്കിൽ…???