ജയില്‍ ശിക്ഷ കഴിഞ്ഞ് തിരികെ എത്തിയ യുവാവ് കാണുന്നത് ഭാര്യയ്ക്ക് ഒപ്പം ഒരു കുഞ്ഞ്

തൊടുപുഴ: ഒളിച്ചോട്ടവും അവിഹിത ബന്ധവവുമൊക്കെ കേരളത്തിലും നിത്യ സംഭവങ്ങളാണ്. വിവാഹം കഴിയാത്തവരും വിവാഹിതര്‍ ആയവരും പോലും ഇത്തരം ബന്ധങ്ങള്‍ പുലര്‍ത്തുന്ന പല വാര്‍ത്തകളും പുറത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇടുക്കി രാജാക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു സംഭവമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തിയയാള്‍ കാണുന്നത് ഭാര്യക്ക് ഒപ്പം ഒരു കുട്ടിയെയാണ്.

19 വയസുള്ളപ്പോളാണ് 27കാരിയെ യുവാവ് വിവാഹം കഴിക്കുന്നത്. ഇതിനിടെ ഹാഷിഷ് കേസില്‍ പെട്ട് ജയിലില്‍ പോയി. ഭര്‍ത്താവ് ജയിലില്‍ പോയതിന് പിന്നാലെ കാമുകനുമായി യുവതി അടുക്കുകയായിരുന്നു. ഈ ബന്ധത്തിലാണ് യുവതി ഗര്‍ഭിണിയാകുന്നത്. സമപ്രായക്കാരനെ കണ്ടപ്പോള്‍ യുവതി അയാളുമായി അടുക്കുകയായിരുന്നു.

അതേസമയം മയക്കുമരുനന്ന് കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷയ്ക്ക് ശേഷം വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് ഭാര്യയ്ക്ക് ഒപ്പം ഒരു കുഞ്ഞിനെ കൂടി യുവാവ് കാണുന്നത്. തുടര്‍ന്ന് കുഞ്ഞിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ട് യുവാവ് പരാതിയുമായി രാജാക്കാട് പോലീസ് സ്റ്റേഷനില്‍ എത്തി. ഭര്‍ത്താവ് നല്‍കിയ പരാതി പോലീസ് സ്വീകരിക്കുയും യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.

പോലീസ് ചോദ്യം ചെയ്യലില്‍ കുട്ടിയുടെ പിതാവ് ആരാണെവന്ന് യുവതി തുറന്ന് പറഞ്ഞു. ഇതോടെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കുരുവിളസിറ്റി സ്വദേശി ആയ 27കാരനായിരുന്നു പ്രതി. തനിക്കെതിരെ കേസ് എടുത്തത് അറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. എസ്റ്റേറ്റ് ജീവനക്കാരനായ ഇയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറയുന്നു.