കരുതിയിരിക്കുക, കൊറോണ ഇന്ത്യയില്‍ സമൂഹവ്യാപനം തുടങ്ങി; എയിംസ് ഡോക്ടര്‍

ലോകം മുഴുവന്‍ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസ് ഇന്ത്യയുടെ സ്ഥിതിയും വഴളാക്കിയിട്ടുണ്ട്. സമൂഹവ്യാപനത്തിലൂടെയാണ് വൈറസ് പ്രധാനമായും പടരുന്നത് .കൊറോണയെ തുരുത്താനുള്ള വഴിയായി ആരോഗ്യ പ്രവര്‍ത്തകരം സര്‍ക്കാരും പറയുന്നത് സാമൂഹിക അകലം പാലിക്കാനാണ്. ഇന്ത്യയിലും കൊറോണ സാമൂഹിക വ്യാപനം ആരംഭിച്ചെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. മുംബൈ പോലുള്ള ചില പ്രദേശങ്ങളില്‍ അതിവേഗമാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ചിലയിടങ്ങളില്‍ പ്രാദേശിക തലത്തില്‍ രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. ഇത് പ്രാരംഭഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാനായാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. അതേസമയം രാജ്യത്തെ ഭൂരിഭാഗം ഇടങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെന്നും രണ്‍ദീപ് ഗുലേറി വ്യക്തമാക്കി. വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാല്‍ രാജ്യത്തിന്‍റെ ചില മേഖലകളില്‍ കോവിഡ് ബാധ മൂന്നാംഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ആജ് തക്‌ റിപ്പോര്‍ട്ട് ചെയ്തു.

നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനം സമൂഹവ്യാപനത്തിന്‍റെ മുഖ്യകാരണങ്ങളില്‍ ഒന്നാണ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെയും അവര്‍ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തുന്നതും രോഗവ്യാപനം തടയുന്നതില്‍ നിര്‍ണായകമാണ്. ഏപ്രില്‍ 10ന് ശേഷമേ സമൂഹവ്യാപനം വലിയ തോതില്‍ ഉണ്ടായോ എന്ന് വ്യക്തമാകൂ. ഇതിന് ശേഷമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും എയിംസ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

കോവിഡിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ നിലവിലെ സ്ഥിതി ആശങ്ക ഉയര്‍ത്തുന്നുണ്ട്. പ്രത്യേക സ്ഥലങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി കൂടിവരുന്നു. ഇവരുടെ രോഗത്തിന്റെറ ഉറവിടം കണ്ടെത്താന്‍ സാധിക്കുന്നില്ല. മുംബൈ അത്തരത്തില്‍ സമൂഹ വ്യാപനം തുടങ്ങിയ സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില വൈറസ് ഹോട്ട്സ്പോട്ടുകള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞു. അവിടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗവ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ട്. ആ സ്ഥലങ്ങളെക്കുറിച്ച്‌ ഇനി ആശങ്ക വേണ്ട. രാജ്യത്തിന്റെറ ഭൂരിഭാഗം സ്ഥലങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണ്. എന്നാല്‍ ചില സ്ഥലങ്ങളില്‍ സമൂഹവ്യാപനം നടന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.