ഓസ്ട്രേലിയയിൽ ഇന്ത്യക്കാരനെ പോലീസ് വെടി വയ്ച്ച് കൊന്നു- കൗണ്ടർ ടെററിസം സംഘം അന്വേഷണത്തിന്‌

ഓസ്ട്രേലിയയിൽ അക്രമം നടത്തിയ ഇന്ത്യക്കാരനെ പോലീസ് വെടി ഉതിർത്ത് കൊന്നു. 32 കാരനായ മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ് എന്ന തമിഴ്നാട്ട്കാരനെയാണ്‌ പോലീസ് വെടി വയ്ച്ച് കൊന്നത്.അന്വേഷണത്തിൽ കൗണ്ടർ ടെററിസം ഗ്രൂപ്പിനെ ഉൾപ്പെടുത്തിയതായും അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് സ്മിത്ത് പറഞ്ഞു.സിഡ്നിയിൽ ആണ്‌ സംഭവം.സിഡ്നിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഓബർൺ റെയിൽവേ സ്റ്റേഷനിൽ എത്തിയ സയ്യിദ് അഹമ്മദ് സ്റ്റേഷനിലേ ക്ളീനർ ജോലി ചെയ്യുന്ന ജോലിക്കാരനെ കൈയ്യിൽ ഒളിപ്പിച്ച് കൊണ്ടുവന്ന കത്തിക്ക് കുത്തുകയായിരുന്നു.

ഇത് തടയാൻ ചെന്ന പോലീസുകാരനേ കൊല്ലും എന്ന് ഇയാൾ ഭീഷണിപ്പെടുത്തി.28 കാരനായ ക്ലീനർ അവശ നിലയിലാകുകയായിരുന്നു. ആക്രമിയേ കീഴ്പ്പെടുത്താൻ പോലീസ് ഉദ്യോഗസ്ഥൻ പിന്നീട് വെടി ഉതിർക്കുകയായിരുന്നു.സയ്യിദ് അഹമ്മദിന്റെ കഴുത്തിനാണ്‌ വെടിയേറ്റത്.രണ്ട് വെടിയുണ്ടകൾ അഹമ്മദിന്റെ നെഞ്ചിലാണ് കൊണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ത്യയിൽ നിന്ന് സ്റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് വന്ന് ഓബർൺ ഏരിയയിൽ താമസിക്കുകയായിരുന്നുസയ്യിദ് അഹമ്മദ്

വിവരം അറിഞ്ഞെത്തിയ പൊലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് വരുന്നത് കണ്ട് അഹമ്മദ് പൊലീസിന് നേർക്ക് പാഞ്ഞടുത്തു. പെട്ടന്ന് അല്പമൊന്ന് പിൻവാങ്ങിയ പൊലീസ് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാറ്റ് മാർഗമില്ലാതെ വന്നപ്പോൾ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് സ്മിത്ത് പറഞ്ഞു.കുത്തേറ്റയാളെ വെസ്റ്റ്‌മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരെത്തി തെളിവുകൾ ശേഖരിച്ചു.