വിവാഹേതര ബന്ധത്തിന് സ്ത്രീകള്‍ തിരഞ്ഞെടുക്കുന്നത് ഈ പ്രായക്കാരെ

വിവാഹം കഴിഞ്ഞവര്‍ പലപ്പോഴും മറ്റൊരു ബന്ധത്തിലേക്ക് ചേക്കേറുന്നത് ഇപ്പോള്‍ നിത്യ സംഭവമാണ്. സ്വന്തം മക്കളെ പോലും ഉപേക്ഷിച്ച് പലരും കമിതാക്കള്‍ക്ക് ഒപ്പം മുങ്ങുന്ന വാര്‍ത്തകള്‍ പുറത്തെത്തുന്നുണ്ട്. മറ്റ് ബന്ധങ്ങളിലേക്ക് വിവാഹതിര്‍ പോകുന്നത് പല കാരണങ്ങളാലാണ്. ഇക്കാര്യങ്ങലില്‍ സ്ത്രീ – പുരുഷ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇല്ല. വിവാഹേതര ബന്ധങ്ങളെ സംബന്ധിക്കുന്ന പല പഠനങ്ങളും ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്. ഏറ്റവും ഒടുവിലായി പുറത്തെത്തിയ പഠന റിപ്പോര്‍ട്ടിലെ കണക്കുകളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത് വിവാഹേതര ബന്ധത്തിന് ഇന്ത്യയിലെ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന പുരുഷന്മാരുടെ പ്രായപരിധിയെ കുറിച്ചാണ്. പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ സ്ത്രീകള്‍ അവിഹിത ബന്ധങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നത് മുപ്പത് വയസ്സിനും നാല്‍പ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെ ആണെന്നാണ്. മറ്റൊന്നുമല്ല സ്ത്രീകള്‍ക്ക് താത്പര്യം പ്രായമുള്ള പുരുഷന്മാരെ ആണെന്ന് ചുരുക്കം.

അതേസമയം പുരുഷന്മാര്‍ തെരഞ്ഞെടുക്കുന്നത് ഇരുപത്തി അഞ്ചിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയും. ‘ഗ്ലീഡന്‍’ (Gleeden) എന്ന ഡേറ്റിങ് ആപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. വിവാഹേതരബന്ധങ്ങള്‍ക്ക് താല്‍പര്യമുള്ളവരാണ് ഈ വെബ്സൈറ്റുമായി ബന്ധപ്പെടുന്നത്. സ്ത്രീകള്‍ നടത്തുന്ന വെബ്‌സൈറ്റാണിത്. ഇന്ത്യയിലെ ആളുകള്‍ കൂടുതലായി സ്മാര്‍ട് ഫോണ്‍ വഴിയാണ് ആപ്പ് ഉപയോഗിക്കുന്നതെന്നും പഠനത്തില്‍ പറയുന്നത്.

ശരാശരി ഒരു ദിവസം 1.5 മണിക്കൂറുകളോളം ആളുകള്‍ ഈ ആപ്പ് ഉപയോഗിച്ചുവരുന്നുണ്ട് എന്നും പഠനം പറയുന്നു. ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെയും രാത്രി പത്ത് മണിക്ക് ശേഷവുമാണ് ഇന്ത്യക്കാര്‍ ഈ ആപ്പില്‍ കയറുന്നതെന്നും ഇവര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബംഗ്ലൂരു നഗരമാണത്രേ വിവാഹേതര ബന്ധങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറ്റവുമധികമുള്ള ഇന്ത്യന്‍ നഗരം എന്നും ഇവര്‍ പറയുന്നു. മുംബൈ , കോല്‍ക്കട്ട , ദില്ലി എന്നിവയാണ് രണ്ടും മൂന്നും നാലും സ്ഥാനത്തുളളവര്‍. ദില്ലിയിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ഉണ്ടാകുന്നതത്രേ. മുപ്പത് വയസ്സിനും നാപ്പത് വയസ്സിനും ഇടയില്‍ പ്രായമുളള പുരുഷന്മാരാണ് അവര്‍ക്ക് പ്രിയം. അതും ഡോക്ടര്‍മാരും മറ്റ് ഉന്നത പതിവിയിലിരിക്കുന്ന പുരുഷന്മാരുമായിരിക്കുമെന്നും പഠനം പറയുന്നു. ഗ്ലീഡന്‍ ആപ്പിലെ 12 ശതമാനം വിവാഹം കഴിഞ്ഞ ആളുകളും ഒരേ ലിംഗത്തില്‍പ്പെട്ടവരുമായി വിവാഹേതരബന്ധം ആഗ്രഹിക്കുന്നവരാണെന്നും പഠനം സൂചിപ്പിക്കുന്നു.