മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുന്‍ ഭാര്യയുടെ വീടിന് മുന്നില്‍ കുത്തിയിരുന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ വേറിട്ട സമരം. ഞായറാഴ്ച വൈകീട്ടായിരുന്നു അരുണ്‍ രംഗരാജന്‍ മുന്‍ ഭാര്യയുടെ വീടിന് മുന്നിലെ ഫുട്പാത്തില്‍ കുത്തിയിരുന്നത്. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുമ്പേഴായിരുന്നു ഇവര്‍ വിവാഹിതരായത്. പിന്നീട് ഭാര്യ കര്‍ണ്ണാടകയിലേക്ക് മാറണമെന്ന് പറയുകയായിരുന്നെന്നും. ഇതിനെത്തുടര്‍ന്നുണ്ടായ തെറ്റിദ്ധാരണകളാണ് വിവാഹമോചനത്തിന് കാരണമായതെന്നും അദ്ദേഹം പറയുന്നു. കല്‍ബുര്‍ഗി പൊലീസ് ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷനിലെ സൂപ്രണ്ടായ അരുണ്‍ രംഗരാജനാണ് ഭാര്യയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്.
ബെംഗളൂരുവിലെ വസന്ത് നഗറിലാണ് സംഭവം. അരുണ്‍ രംഗരാജയുടെ മുന്‍ ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയാണ്. മക്കളെ കാണാന്‍ അരുണിനെ ഭാര്യ അനുവദിച്ചില്ല. ഇതോടെയാണ് ഇയാള്‍ നടപ്പാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുമ്‌ബോഴായിരുന്നു തങ്ങള്‍ വിവാഹിതരായതെന്ന് അരുണ്‍ പറഞ്ഞു. പിന്നീട് ഭാര്യ കര്‍ണ്ണാടകയിലേക്ക് മാറണമെന്ന് പറയുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അരുണ്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹമോചനത്തിന് ഭാര്യയായിരുന്നു അപേക്ഷ നല്‍കിയത് ഇതിന്റെ നടപടികള്‍ നടക്കുന്നതിനിടെ ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ സമയത്താണ് രണ്ടാമത്തെ കുട്ടി ജനിക്കുന്നത്. പക്ഷേ ബന്ധം കൂടുതല്‍ വഷളാവുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. രണ്ടാമതും വേര്‍പിരിഞ്ഞതോടെയാണ് മക്കളെ കാണാന്‍ അനുവദിക്കാത്തതെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഞായറാഴ്ച മക്കളെ കാണാനായി രംഗരാജന്‍ മുന്‍ ഭാര്യയുടെ വീട്ടിലേക്കെത്തിയെങ്കിലും മക്കളെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് വീടിന് പുറത്ത് നടപ്പാതയില്‍ കുത്തിയിരുന്ന് ഉദ്യോഗസ്ഥന്‍ പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥനെ അനുനയിപ്പിക്കാന്‍ നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും മക്കളെ കാണാന്‍ അനുവദിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.