ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുന്‍ കേന്ദ്രധനകാര്യ മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. പൂര്‍ണമായും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്‍റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ജെയ്റ്റിലിയുടെ ആരോഗ്യനില സംബന്ധിച്ച്‌ ഈ മാസം 10 ന് ശേഷം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയിട്ടില്ല. നിരവധി നേതാക്കളും പ്രമുഖരും ആശുപത്രിയില്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു. ഈ മാസം ഒമ്ബതിനാണ് ശ്വാസതടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ജയ്റ്റ്‌ലി ജനുവരിയില്‍ അമേരിക്കയില്‍പോയി പരിശോധന നടത്തിയിരുന്നു. അസു ഖത്തെത്തുടര്‍ന്ന് സജീവ രാഷ‌്ട്രീയത്തില്‍നിന്ന് പിന്മാറിയിരിക്കുകയാണ്.