Home Premium ജപ്പാന്‍ കടലില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി. , സുനാമി മുന്നറിയിപ്പ്

ജപ്പാന്‍ കടലില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി. , സുനാമി മുന്നറിയിപ്പ്

ടോക്കിയോ:ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വടക്കന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് ഒഴിയാൻ നിർദേശം നൽകി .ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജാപ്പനീസ് മാധ്യമമായ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആണവനിലയങ്ങളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ എന്നറിയാൻ രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കുന്നതായും അവര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവ നിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു.

ജാപ്പനീസ് പ്രാദേശിക സമയം വൈകിട്ട് നാല് മണിക്കാണ് നോട്ടോ മേഖലയിലെ ഇഷ്ക്വവായിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് 300 കിലോമീറ്റർ ദൂരപരിധിയിൽ സുനാമിക്ക് സാധ്യതയെന്ന് യുഎസിന്റെ പെസഫിക് സുനാമി സെന്റർ മുന്നറിയിപ്പ് നൽകി. അഞ്ച് മീറ്റർ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യത ജപ്പാന്റെ മീറ്ററോളിജിക്കൽ ഏജൻസി അറിയിച്ചു. റിക്ടർ സ്‌കെയിലിൽ നാലോ അതിലധികമോ തീവ്രതയുള്ള 20 ഭൂചലനങ്ങൾ ഇഷിക്കാവ തീരത്തും അയൽപക്കത്തുള്ള നിഗറ്റ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകിട്ട് 4.06 നും 5.29 നും ഇടയിൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

വിള്ളലുകളും മറ്റ് നാശനഷ്ടങ്ങളും കാരണം പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ബാധിത പ്രദേശത്തെ പട്ടണങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും വാട്ടർ മെയിൻ പൊട്ടുകയും ചെയ്തിട്ടുണ്ട്. വടക്കൻ ദ്വീപായ ഹോക്കൈഡോയിലും തെക്കൻ ദ്വീപായ ക്യൂഷുവിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഖാലിനിൽ റഷ്യയും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിഗറ്റ, ടോയാമ മേഖലകളിൽ തിരമാല 5 മീറ്റർ വരെ എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. രാജ്യത്ത് ശൈത്യകാലമാണെങ്കിലും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ സർക്കാർ വക്താവ് യോഷിമാസ ഹയാഷി നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. അതേസമയം ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഹോകുരിക്കു ഇലക്ട്രിക് പവർ അറിയിച്ചതായി എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. നിലവിൽ തങ്ങളുടെ ആണവ നിലയങ്ങളിൽ അസാധാരണതകളൊന്നുമില്ലെന്നും എന്നാൽ കമ്പനി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൻസായി ഇലക്‌ട്രിക് പവറിന്റെ വക്താവ് പറഞ്ഞു. 2011 മാർച്ച് 11 ന് വടക്കുകിഴക്കൻ ജപ്പാനിൽ ഒരു വലിയ ഭൂകമ്പവും സുനാമിയും ഉണ്ടായിരുന്നു. നഗരത്തിൽ വലിയ നാശത്തിന് കാരണമായ ഈ സുനാമി ഫുകുഷിമയിൽ ആണവ നിലയത്തിന്റെ തകര്‍ച്ചയിലേക്കും വന്‍ ആണവ വികിരണചോര്‍ച്ചയിലേക്കും നയിച്ചിരുന്നു.

കാലാവസ്ഥ ഏജൻസിയുടെ കണക്കുകൾ പ്രകാരം, ഇഷികാവ പ്രവശ്യയിൽ 5 മീറ്റർ ഉയരത്തിൽ വരെ സുനാമി അനുഭവപ്പെട്ടേക്കാം. നിലവിൽ, ഇഷികാവ പ്രവിശ്യയിലെ വാജിമ സിറ്റി തീരത്ത് ഒരു മീറ്ററിലധികം ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചിട്ടുണ്ട്. അതേസമയം, ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

വര്‍ഷത്തിലുടനീളം ജപ്പാനില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ മാസം ആദ്യം, തെക്കന്‍ ഫിലിപ്പൈന്‍സിലെ മിന്‍ഡാനോയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് 5 ന്, ജപ്പാനിലെ പടിഞ്ഞാറന്‍ പ്രിഫെക്ചറായ ഇഷിക്കാവയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഫെബ്രുവരി, മാര്‍ച്ച്, ഓഗസ്റ്റ് മാസങ്ങളില്‍ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിലും ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായി.