പാര്‍വതിയുടെ ആ വൃത്തികെട്ട സ്വഭാവം കണ്ടുപഠക്കരുതെന്ന് മക്കളോട് പറയും ; ജയറാം

മലയാളികളുടെ മാതൃക താര ദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. കാരണം പ്രണയിച്ചു വിവാഹിതരായ പല താരങ്ങളും ഇടയ്ക്കുവച്ച് ജീവിതത്തില്‍ രണ്ടായെങ്കിലും കഴിഞ്ഞ ഇരുപത്തിയെട്ടു വര്‍ഷമായി, ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം അവസാനിച്ചിട്ടില്ല. ഇപ്പോഴും തങ്ങള്‍ പ്രണയിച്ചുകൊണ്ടേ ഇരിക്കുകയാന്നെനും ഇരുവരുടെയും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ് മലയാളികളുടെ ഉണ്ടക്കണ്ണി നായികയെ നായകന്‍ 1992 സെപ്റ്റംബര്‍ 7 നാണ് വിവാഹം ചെയ്തത്. 1988 ല്‍ അപരന്‍ എന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് പാര്‍വതിയെ ജയറാം പരിചയപ്പെടുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

കാളിദാസിന് പിന്നാലെയായി മാളവികയും ഉടന്‍ സിനിമയിലെത്തുമോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍. ഇപ്പോള്‍സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നത് മുന്പ് ജെബി ജംഗ്ക്ഷനിലെ പരിപാടിക്കിടയില്‍ പാര്‍വതിയെക്കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങളാണ്.

ജയറാമും കാളിദാസും സിനിമയുമായി മുന്നേറുമ്പോള്‍ മറ്റ് കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നത് പാര്‍വതിയാണ്. പാര്‍വതിയുടെ ഏത് സ്വഭാവമാണ് മക്കള്‍ക്ക് വേണം എന്നാഗ്രഹിക്കുന്നതെന്ന് ജെബി ജംഗക്ഷനില്‍ ജയറാമിനോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ മറുപടിയാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

പാര്‍വതിയുടെ എല്ലാ സ്വഭാവങ്ങളും മക്കള്‍ക്ക് വേണമെന്നാണ് അഗ്രഹിക്കുന്നതെന്ന മറുപടിയായിരുന്നു ജയറാം നല്‍കിയത്. എന്നാല്‍ ഏത് സ്വഭാവമാണ് വേണ്ട എന്നാഗ്രഹിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. വിശേഷ ദിവസങ്ങളില്‍ മുറുക്കുന്ന സ്വഭാവമുണ്ട് പാര്‍വതിക്ക്. അത് വേണ്ട, ആ സ്വഭാവം കണ്ടുപഠിക്കരുതെന്ന് താന്‍ മക്കളോട് പറയാറുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.