താത്പര്യങ്ങൾ തുറന്ന് പറയുമ്പോ..ഇതൊക്കെ അറിയാലെ..എന്ന് പറയുന്ന അവൻറെ മുഖം ഞാൻ പരിചയപ്പെട്ട ഒരുപാടുപേരുടേതാരുന്നു – ജസ്ല

ജിയോ ബേബി സംവിധാനം ചെയ്ത ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചണെക്കുറിച്ച് കുറിപ്പ് പങ്കുെവച്ചിരിക്കുകയാണ് ജസ്ല മാടശ്ശേരി. വീട്ടിലെ കാര്യങ്ങളടക്കം വിവരിച്ചാണ് ജസ്ലയുടെ കുറിപ്പ്..

കുറിപ്പിങ്ങനെ,

റിവ്യൂ എഴുതാൻ മനസ്സ് പരുവപ്പെടാത്തത് കൊണ്ടാണ് പടം കണ്ട് 5 ദിവസമായിട്ടും എഴുതാത്തത്..ഞാനാ പടത്തിലില്ല…പക്ഷെ എൻറെ ചുറ്റിനും ഒരുപാട് പേരുടെ മുഖങ്ങൾ പോലെ എനിക്ക് നിമിഷയെ കാണാനായി..ഇടക്കൊരു കുറ്റബോധത്തിൻറെ ഭാണ്ഡം എൻറെ മേലാരോ എറിഞ്ഞു…എനിക്ക് ഇതിനെക്കാൾ നോവിൽ ഈ ഏറ് ഒരിക്കൽ കിട്ടി..അതിന് ശേഷം എൻറെ ജീവിതത്തിലൊത്തിരി മാറ്റങ്ങൾ വന്നു…ഞാൻ ഉമ്മയും ചേച്ചിയുമുള്ള വീട്ടിൽ ചെറുതെന്ന പരിഗണനയിൽ അടുക്കള ഹറാം എന്ന പ്രിവിലേജ് പിടിച്ച് വാങ്ങിയിരുന്നു.മടിയായിരുന്നു.രാവിലെ പുട്ടുണ്ടാക്കിയാൽ ഇന്നെന്തിനാ പുട്ടുണ്ടാക്കിയെ എനിക്ക് അപ്പം മതിയാർന്നല്ലോ…ഇതെനിക്കിഷ്ടല്ല… എന്ന് പറഞ്ഞ് ചുമ്മാ വാശികാട്ടിയിരിക്കുന്ന എനിക്ക് അടി തരേണ്ടതിന് പകരം പാവം ഉമ്മ അരിമാവ് കലക്കി അപ്പം ഉണ്ടാക്കി തരും..

ഇത്തയുടെ കല്ല്യാണം കഴിഞ്ഞ് ഞാനും ഉമ്മയും ഒറ്റക്കായപ്പോഴും ഞാനധികഭാരം ഒന്നും അറിഞ്ഞിട്ടില്ല…എന്നോടെന്തേലും പണി പറഞ്ഞാൽ മാത്രം എടുക്കുന്നൊരു വൃത്തികെട്ട ആറ്റിറ്റ്യൂഡ്..അനിയനോട് പറയതെ എന്നോട് മാത്രം പണിപറയുന്നതിൻറെ കലിപ്പ്..ചെറുപ്പം അങ്ങനെ അലസയായി പൊയ്ക്കൊണ്ടിരിക്കെ…ഞാൻ ബിരുദപഠനത്തിന് ബാങ്കലൂരിൽ പോയി..അവിടെ ഞാനും അനിയനും..അവിടെ 3 പേർക്കുള്ള ഭക്ഷണം കുക്കിങ് ചെയ്യേണ്ടതും അടിച്ച് തുടക്കേണ്ടതും തുടങ്ങി എല്ലാ ഉത്തരവാദിത്തവുംസ്വയമേറ്റെടുത്തു..പക്ഷെഎന്നെ ഒറ്റക്ക് റൂം മേറ്റായ കണ്ണൻ ഒരിക്കലും വിട്ടിരുന്നില്ല..എല്ലാത്തിനും സഹായമുണ്ടായിരുന്നു..

എന്നാലും മിക്ക ദിവസവും ഞാൻ ഒറ്റക്ക് ഭക്ഷണം ഉണ്ടാക്കേണ്ടി വരും..യൂറ്റ്യൂബ് നോക്കിയും ഉമ്മയെ വിളിച്ചും സ്വന്തം പരീക്ഷണങ്ങളുമൊക്കെ…
എനിക്ക് ഭക്ഷണമുണ്ടാക്കാനറിയില്ലെന്ന ന്യായീകരണം വിശപ്പടക്കില്ലല്ലോ…അത് കൊണ്ട് പഠിച്ചു..പക്ഷെ ആ ഭക്ഷണത്തിന് ഉപ്പില്ല മുളകില്ലമസാല കൂടി കുറച്ചൂടെ ഉള്ളിയിടാർന്നു പുളി കുറഞ്ഞു എന്നൊക്കെ കേൾക്കുമ്പോ ഞാനനുഭവിച്ചിരുന്ന മാനസീക വേദന അധികമായിരുന്നു..രാവിലെ കോളേജിൽ പോകും മുൻപ് ഭക്ഷണമുണ്ടാക്കണം ..ഉച്ചക് കോളേ്ജ് കഴിഞ്ഞ് വന്നാൽ രാവിലത്തെ പാത്രം..കഴുകണം..ഉച്ക്കുള്ളതും രാത്രിക്കുള്ളതുമൊക്കെ ഉണ്ടാക്കണം..ഭക്ഷണം ബാക്കി വന്നാ കളഞ്ഞിരുന്ന ഞാൻ പിന്നീട് ജീവിതത്തിൽ ഭക്ഷണം വേസ്റ്റാക്കീട്ടില്ല…
വീട്ടിൽ ചെല്ലുമ്പോ ഉമ്മയെ കൊണ്ട് അധികം ഭക്ണമുണ്ടാക്കിച്ചിട്ടില്ല..പരാതി പറഞ്ഞിട്ടില്ല..മാത്രമല്ല ആരെന്ത് ഭക്ഷണമുണ്ടാക്കി തന്നാലും ഞാൻ അഭിപ്രായവും പറയും..നല്ലതെന്ന് തന്നെ…അനുഭവങ്ങളാണ് നമ്മളെ പഠിപ്പിക്കുന്നത്..

അടുക്കളയിലെ വേസ്റ്റ് വാട്ടർ ലീക്ക് പലപ്പോഴും വീട്ടിൽ ഉമ്മ പരാതി പറഞ്ഞതായി ഞാൻ കണ്ടിരുന്നു..അതൊക്കെ എത്രത്തോളം അരോചകമാണെന്ന് വല്ലപോഴും അടുക്കളയിൽ കയറുന്ന എനിക്ക് അറിയില്ലായിരുന്നു.പക്ഷെ ഒരു മഹത്തായ ഇന്ത്യൻ അടുക്കള മനസ്സിൽ പതിയെ തന്നെ ഇരുന്ന്..ഞാൻ കുറേ നേരം ആ അടുക്കളയിൽ ചിലവഴിച്ചു..ചിലപ്പോ എൻറെ സ്വന്തം വീ്ട്ടിലെ അടുക്കളയിൽ ചിലവഴിച്ചതിനേക്കാൾ കൂടുതൽ…ഉമ്മയെ ഞാൻ കണ്ടു..കണ്ണ് നിറയുന്നുണ്ടായിരുന്നു…എനിക്ക്..ഞാനൊരുമിച്ച് സിനിമ കണ്ടത്..ൻറെ ചേച്ചിയോടൊപ്പമാർന്നു.

കഴിഞ്ഞ ദിവസം വിവാഹമോചനം നേടിയ എൻറെ പ്രിയപ്പെട്ട കൂട്ടുകാരി ചേച്ചിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു..ഇത് അവളല്ല..ഞാനാണ് കുഞ്ഞെ എന്ന് പറഞ്ഞ് അവര് തേങ്ങുന്നുണ്ടായിരുന്നു..സിനിമയുടെ രാഷ്ട്രീയം എന്ന് പറയാറുണ്ട്..എന്നാൽ സിനിമയുടെ ഓരോ ഫ്രൈമും.. കഥാപാത്രങ്ങളുടെ നോട്ടവും പോലും രാഷ്ട്രീയം പറയുന്നസിനിമ ഹൃദയത്തിലാണ്.. Jeo Baby നിങ്ങളോട് ഞാൻ നന്ദി പറയുന്നു..ഒരുപാട് പേരുടെ കരണം അടിച്ച് പിടിച്ചിരുത്തി ..പുതിയ ഒരു ചിന്തയും.. സമത്വബോധവും പഠിപ്പിച്ചതിന്..അമ്മക്കെന്താ ജോലി..പണിയൊന്നൂല്ല.വീട്ടമ്മയാണ് എന്ന് പറഞ്ഞ് തള്ളിയുരുന്ന തലമുറയോട്..അമ്മയുടെ ജോലിയുടെ നോവും തീയും കാട്ടിക്കൊടുത്തതിന്…ഒരു അഭിപ്രായം ഉറക്കെ പറഞ്ഞതിന് എന്നെയും നിന്നേയും വെടിയെന്ന് വിളിച്ച സമൂഹത്തിൽ..ഒരുപെണ്ണ്..

തൻറെ ലൈംഗീക താത്പര്യങ്ങൾ തുറന്ന് പറയുമ്പോ..ഇതൊക്കെ അറിയാലെ..എന്ന് മടുപ്പോടെ പറയുന്ന അവൻറെ മുഖം ഞാൻ ഒരുപാട് സുഹൃത്തുക്കളുടെ വാക്കിലൂടെ പരിചയപ്പെട്ട അവരുടെ ഭർത്താക്കൻമാരുടേതായിരുന്നു…..എഴുതിയാൽ തീരില്ലെന്നെനിക്കറിയാം..ഞാൻ കരഞ്ഞ് പോകും….കാരണം വീട്ടുകാരടക്കം എൻറെ കൂട്ടുകാരികളൊക്കെ നായികമാരാണ്..അറിയാവുന്നൊരുപാട് പേർ നായകരും…ആ ചുറ്റുപാട് എൻറേതു കൂടിയാണ്..